ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
Monday, February 20, 2017 2:00 PM IST
വഡോദര: രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി ദേശീയ സ്‌കൂള്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തില്‍ കേരളം പൊന്‍കുതിപ്പ് തുടങ്ങി. കഴിഞ്ഞ പതിനെട്ടു തവണയും പിടിച്ചടക്കിയ കിരീടം നിലനിര്‍ത്താനുള്ള മെഡല്‍വേട്ട കേരളക്കുട്ടികള്‍ ഗംഭീരമായി തുടങ്ങി.

മീറ്റിലെ ആദ്യമത്സരമായ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നിയാണ് കേരളത്തിനായി ആദ്യ സുവര്‍ണനേട്ടം സ്വന്തമാക്കിയത്. മേളയുടെ വേഗക്കാരനെന്ന ബഹുമതിയുമായി സായിയുടെ സി. അഭിനവ് സ്വര്‍ണം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിലെ അഭിഷേക് മാത്യുവും പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് കല്ലടി ജിഎച്ച്എസ് കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്‌നയും വെള്ളി നേടി. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസിലിലെ ആദര്‍ശ് ഗോപിക്കാണ് വെങ്കല മെഡല്‍ ലഭിച്ചത്.

വഡോദര മഞ്ജല്‍പൂര്‍ സ്‌പോർട്‌സ് കോംപ്ലക്‌സില്‍ നടന്ന 62-ാമത് ദേശീയ സ്‌കൂള്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തില്‍ നിന്ന് 49 പേരാണ് പങ്കെടുക്കുന്നത്. ആദ്യ സുവര്‍ണ നേട്ടത്തിന് അര്‍ഹയായ കല്ലടി കുമരംപുത്തൂര്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സി. ചാന്ദ്നി തന്‍റെ മികച്ച സമയവും (10.19.00) വഡോദരയില്‍ എഴുതി ചേര്‍ത്തു. ഈയിനത്തില്‍ കേരളത്തിന്‍റെ മെഡല്‍ പ്രതീക്ഷയായിരുന്ന യു. ആതിര അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ മഹാരാഷ്‌ട്രയുടെ പ്രഗതി ഗണ്‍പത് മുലാനെ (10.15.03) വെള്ളിയും രാജസ്ഥാന്‍റെ രാജകുമാരി (10.23.83) വെങ്കലവും നേടി.


ഉച്ചയ്ക്കുശേഷം നടന്ന മത്സരങ്ങളിൽ ഹൈജമ്പില്‍ വെള്ളി നേടി കല്ലടി കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്‌ന മെഡല്‍ പട്ടികയില്‍ ഇടം നേടി. തേവര സേക്രട്ട് ഹാര്‍ട്ടിലെ ഗായത്രി ശിവകുമാര്‍ ഒപ്പത്തിനൊപ്പം മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനു മുമ്പേ പുറത്തായി. മേളയുടെ വേഗം നിര്‍ണയിക്കുന്ന 100 മീറ്ററില്‍ 11.19 മിനിറ്റില്‍ ഓടിയെത്തിയ കേരളത്തിന്‍റെ സി. അഭിനവ് (തുണ്ടത്ത് എംബിഎസ്എസ്) ഒന്നാമതെത്തിയപ്പോള്‍ കര്‍ണാടകയുടെ ശശികാന്ത് (11.23), ഡല്‍ഹിയുടെ അന്‍ശുല്‍ (11.28) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയിയും സോഫിയ സണ്ണിയും നിരാശപ്പെടുത്തിയത് കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. കര്‍ണാടകയുടെ ജോസ്‌ന, തമിഴ്‌നാടിന്‍റെ ഗിരിധരറാണി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
തൊട്ടു പിന്നാലെ 800 മീറ്റര്‍ ട്രാക്കിലിറങ്ങിയ കേരളത്തിന്‍റെ അഭിഷേക് മാത്യു (1.55.03 സെക്കൻഡ്) വെള്ളി മെഡല്‍ നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള പ്രതീക്ഷയായിരുന്ന സി. ചാന്ദ്‌നി (800 മീറ്റര്‍) നാലാം സ്ഥാനത്ത് ഒതുങ്ങി.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.