ഡിസ്‌കിലൂടെ അതുല്യ നേടിയത് രണ്ട് ലോട്ടറികള്‍
ഡിസ്‌കിലൂടെ അതുല്യ നേടിയത് രണ്ട് ലോട്ടറികള്‍
Tuesday, February 21, 2017 1:41 PM IST
വഡോദര: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി.എ. അതുല്യ ഡിസ്‌ക് എറിഞ്ഞപ്പോള്‍ കിട്ടിയത് സൂപ്പര്‍ ബംബറിന്‍റെ രണ്ട് ലോട്ടറികള്‍. ദേശീയ മീറ്റില്‍ വെങ്കലം നേടിയതും തന്‍റെയും കുടുംബത്തിന്‍റെയും ചിരകാല സ്വപ്‌നമായ വീട് യാഥാര്‍ഥ്യമാകുന്നതിന്‍റെയും കാര്യം ഒരേ സമയത്താണ് അതുല്യ അറിഞ്ഞത്. നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അനില്‍ പുളിക്കലിന്‍റെയും എം.എ. യൂസഫലി അടക്കമുള്ള വ്യവസായികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വീട് വയ്ക്കുന്നതിനുള്ള സ്ഥലം രജിസ്റ്റര്‍ ചെയ്തതായി മെഡല്‍ ലഭിച്ചതിനൊപ്പം തന്നെ പരിശീലകന്‍ വി.വി. കണ്ണന്‍ അതുല്യയെ അറിയിക്കുകയായിരുന്നു.

സബ് ജൂണിയര്‍ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതിനു പിന്നാലെയാണ് നാട്ടികയില്‍ വാടക വീട്ടില്‍ കഴിയുന്ന ഈ താരത്തിനു സ്വന്തം വീട് പണിയുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അനില്‍ പുളിക്കലിന്‍റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്. വീട് പണിയുന്നതിനായി എട്ട് ലക്ഷം രൂപ എം.എ. യൂസഫലി വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥലം വാങ്ങുന്നതിനു പണമില്ലാത്തതിനാല്‍ തടസം നേരിട്ടു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയതിനു പിന്നാലെ സ്ഥലം വാങ്ങുന്നതിനു ഒരു ലക്ഷം അനുവദിക്കുന്നതിനു നാട്ടിക പഞ്ചായത്തില്‍ നിന്നു തീരുമാനമുണ്ടാകുകയും ഒരു ലക്ഷം രൂപ കൂടി നല്‍കാമെന്നു മറ്റൊരു വ്യവസായി അറിയിക്കുകയുമായിരുന്നു.


ഇതേ തുടര്‍ന്ന് സ്ഥലത്തിന്‍റെ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചയാണ് നടത്തിയത്. ഇക്കാര്യം ഇന്നലെ അറിഞ്ഞിരുന്നെങ്കിലും ഒരു സര്‍പ്രൈസ് സമ്മാനമായി നല്‍കാന്‍ താന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നെന്നും ദേശീയ ജൂണിയര്‍ മെഡല്‍ നേടിയതിന്‍റെ ആഹ്ലാദം പങ്കിടുന്നതിനിടെ ഇക്കാര്യം അറിയിക്കുകയായിരുന്നെന്നും വി.വി. കണ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.