ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; കേരളം പിന്നിൽ
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; കേരളം പിന്നിൽ
Tuesday, February 21, 2017 1:43 PM IST
വഡോദര: ദേശീയ സ്‌കൂള്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ രണ്ടാം ദിവസം പിന്നിട്ടതോടെ നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം കിതയ്ക്കുന്നു. കേരളത്തെ പിന്തള്ളി നാലു സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമായി ഹരിയാന ഒന്നാം സ്ഥാനത്തെത്തി. ആദ്യ ദിവസം നേടിയ അഞ്ച് മെഡലുകള്‍ക്കൊപ്പം ഇന്നലെ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും കൂട്ടിച്ചേര്‍ത്ത് ഒന്‍പത് മെഡലുകളാണ് കേരളം കരസ്ഥമാക്കിയിട്ടുള്ളത്. മൂന്ന് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി ഡല്‍ഹി തൊട്ടു പിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രനും പോള്‍ വോള്‍ട്ടില്‍ നിവ്യ ആന്‍റണിയും സ്വര്‍ണം നേടിയപ്പോള്‍ ഷോട്ട്പുട്ടില്‍ സായിയയുടെ മേഘ മറിയം മാത്യുവും പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ പി.എ. അതുല്യയും വെങ്കല മെഡലിനും അര്‍ഹയായി. പോള്‍വോള്‍ട്ടില്‍ 2015ല്‍ എഴുതിച്ചേര്‍ത്ത തന്‍റെ തന്നെ ദേശീയ റിക്കാര്‍ഡ് തിരുത്തിയെഴുതിയതോടെ നിവ്യ ആന്‍റണി ഈ മേളയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ റിക്കാര്‍ഡിനുടമയായി. തമിഴ്‌നാടിന്‍റെ സി. പുഷ്പറാണിയും കര്‍ണാടകയുടെ ആര്‍. രചനയും ഈയിനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പതിനെട്ട് ഇനങ്ങളിലുള്ള ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്പതു മെഡുകളുമായി കേരളം മെഡല്‍വേട്ടയില്‍ കിതയ്ക്കുകയാണ്. 18 വര്‍ഷമായി നിലനിര്‍ത്തിയിരുന്ന ആധിപത്യത്തില്‍ ഹരിയാന കടുത്ത വെല്ലുവിളിയുമായി രംഗത്തെത്തിയതോടെയാണ് കേരളം തിരിച്ചടികള്‍ നേരിട്ടത്. ഇന്ന് നടക്കുന്ന പത്ത് ഇനങ്ങളിലായി കുറവുകള്‍ നികത്താനാകുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.

എട്ട് ഫൈനലുകളാണ് ഇന്നലെ മഞ്ജല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നത്. ഉച്ചയ്ക്കു മുമ്പ് നടന്ന മൂന്ന് കിലോമീറ്റര്‍ നടത്തം, പോള്‍വോള്‍ട്ട്, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തം, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളില്‍ കേരളത്തിനു നിരാശയായിരുന്നു ഫലം. അതേസമയം, ഇന്നലെ നടന്ന 400 മീറ്റര്‍ ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനന്തു വിജയനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗൗരി നന്ദനയും ഫൈനലില്‍ പ്രവേശിച്ചതു കേരളത്തിനു മെഡല്‍ പ്രതീക്ഷയായി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയിയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സൂര്യജിത്തും മുഹമ്മദ്്നൈസാനും ഫൈനലില്‍ എത്തിയിട്ടുണ്ട്.


ഷോട്ട്പൂട്ടില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണ മെഡല്‍ നേടിയ മേഘ മറിയം മാത്യു ഇത്തവണ മൂന്നാം സ്ഥാനത്തേക്കു പോയത് കേരളത്തിനു തിരിച്ചടിയായിട്ടുണ്ട്. ഈയിനത്തില്‍ മഹാരാഷ്ട്രയുടെ പൂര്‍ണ സുബോധ് റൂര്‍ണ ഒന്നാം സ്ഥാനവും ഹരിയാനയുടെ യോഗിത രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടിയ പി.എ. അതുല്യ നാട്ടിക ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്. ഡല്‍ഹിയുടെ മഹാശ്രീ ബലോഡയും ഹരിയാനയുടെ ശ്വേതയും ഈയിനത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി.
ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്‍റെ അനീഷ് മധു (മാര്‍ ബേസില്‍, കോതമംഗലം) ഇഞ്ചോടിഞ്ചു പൊരുതിയെങ്കിലും മെഡല്‍ നേടാനായില്ല. നാലാം സ്ഥാനമാണ് അനീഷ് മധുവിന് . വിദ്യാഭാരതിയുടെ ദീപക് യാദവ് ദേശീയ റിക്കാര്‍ഡോടെ ഈയിനത്തില്‍ സ്വര്‍ണ മെഡല്‍ ജേതാ വായി.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.