റാഞ്ചിയിൽ പോരാട്ടച്ചൂട്
റാഞ്ചിയിൽ പോരാട്ടച്ചൂട്
Wednesday, March 15, 2017 11:29 AM IST
റാഞ്ചി: അനിശ്ചിതത്വങ്ങൾക്കു പേരുകേട്ടതാണ് ഇന്ത്യ - ഓസ്ട്രേലിയ പരന്പര എല്ലാക്കാലത്തും. മങ്കിഗേറ്റ് വിവാദവും ശ്രീശാന്തും സെെമൺസും തമ്മിലള്ള പോരും എന്നിങ്ങനെ ക്രിക്കറ്റ് മെെതാനത്തിനപ്പുറം എത്തുന്ന പോരാട്ടച്ചൂട് ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടങ്ങൾക്ക് ആഷസിനെക്കാൾ വീറും വാശിയും പകരാറുണ്ട്. ബോർഡർ - ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ടെസ്റ്റിനു റാഞ്ചിയിൽ ഇന്നു തുടക്കമാവുന്പോൾ കനത്ത പോരാട്ടമാണ് കളത്തിനകത്തും പുറത്തും നടക്കാനിരിക്കുന്നതെന്നുറപ്പ്. ഡിആർഎസ് വിവാദത്തിൽ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ഉൾപ്പെട്ടപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അനിൽ കുബ്ലെയും ക്രിക്കറ്റിന്‍റെ മാന്യതയ്ക്കു ചേരാത്ത കാര്യങ്ങളാണ് ബംഗളൂരു ടെസ്റ്റിൽ ചെയ്തതെന്ന ആരോപണമാണ് ഓസീസ് മാധ്യമങ്ങൾ കൊളുത്തിവിട്ടത്. നാലു ടെസ്റ്റുകളുള്ള പരന്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ചു നിൽക്കുന്നതിനാൽ മൂന്നാം ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ചാൽ പരന്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇരുടീമും.

ബംഗളൂരു നല്ല പാഠം

ആദ്യ ടെസ്റ്റ് തോറ്റന്പിയ ഇന്ത്യയെ ചെറുതായി കണ്ടതിന്‍റെ ഫലം നന്നായി അറിഞ്ഞ ശേഷമാണ് ഓസീസ് മൂന്നാം ടെസ്റ്റിനെത്തുന്നത്. പൂനയിൽ നടന്ന ആദ്യ ടെസ്റ്റിൽ ലോക ഒന്നാം നന്പർ ടീം തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ മണ്ണിൽ സുവർണ കാലത്തെ ഓസീസ് ടീമിനും പോലും സാധിക്കാതെ പോയ പരന്പര വിജയം ഓസീസ് സ്വപ്നം കണ്ടു തുടങ്ങിയതാണ്. 19 കളികളിൽ തോൽക്കാതെ കുതിച്ചെത്തിയ ഇന്ത്യയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായി പക്ഷേ, ബംഗളൂരിൽ രണ്ടാം ടെസ്റ്റിനിറങ്ങിയ ഓസീസിനെ കാത്തിരുന്നത് വൻ പരാജയവും. അതുകൊണ്ട് കണക്കുകൂട്ടിതന്നെയാവും റാഞ്ചിയിൽ കങ്കാരുക്കൾ കളത്തിലിറങ്ങുക. ഈ മത്സരം ജയിച്ചാൽ ബോർഡർ - ഗാവസ്കർ ട്രോഫി തിരിച്ചു നാട്ടിലേക്കു കൊണ്ടു പോകാൻ സാധിക്കുമെന്നതിനാൽ എന്തു വിലകൊടുത്തും മത്സരം വരുതിയിലാക്കാൻ സ്റ്റീവൻ സ്മിത്തും സംഘവും ശ്രമിക്കുമെന്നുറപ്പ്.

പരിക്കേറ്റ് ഓസീസ്

നിർണായക പോരാട്ടത്തിനിറങ്ങുന്ന ഓസീസിനെ പിന്നിലാക്കുന്ന ഘടകം പരിക്കാണ്. പേസ് നിരയെ നയിക്കുന്ന മിച്ചൽ സ്റ്റാർക്കിന്‍റെ അഭാവം അവരുടെ ബൗളിംഗ് നിരയ്ക്കു മൂർച്ച കുറയ്ക്കുമെന്നുറപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന സ്റ്റാർക്കിനു പകരം പാറ്റ് കമ്മിൻസാണ് ടീമിലെത്തിയിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം ഓസീസ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട കമ്മിൻസിനു ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആകുമോയെന്നു കാത്തിരുന്നു കാണാം. ഓസീസ് ഏറെ പ്രതീക്ഷ പുലർത്തുന്ന മിച്ചൽ മാർഷും പരിക്കേറ്റു നാട്ടിലേക്കു മടങ്ങിയതു കങ്കാരുക്കൾക്കു ഇരട്ടപ്രഹരമായി. മാർ‌ക്കസ് സ്റ്റോണിയാണ് മിച്ചൽ‌ മാർഷിനു പകരക്കാരനായി ടീമിലെത്തിയത്.


പിച്ച് റിപ്പോർട്ട്

പൂനയിലെ ആദ്യ ടെസ്റ്റിനു മോശം പിച്ചൊരുക്കിയതിന്‍റെ നാണക്കേട് ബംഗളൂരുവിൽ ടെസ്റ്റ് മത്സരങ്ങൾക്കു അനുയോജ്യമായ പിച്ച് ഒരുക്കിയതിലൂടെ അൽപ്പം മായ്ച്ചു കളയാൻ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. റാഞ്ചിയിലും വ്യത്യസ്തമായ സാഹചര്യമാണ് കങ്കാരുക്കളെ കാത്തിരിക്കുന്നത്. സ്ലോ പിച്ചിൽ പേസ് ബൗളർമാർക്കു ഏറെ ബൗൺസ് ഒന്നും പ്രതീക്ഷിക്കാനില്ല. റാഞ്ചിയിലെ ജിഎസ്‌സിഎ സ്റ്റേഡിയത്തിലെ കന്നി ടെസ്റ്റായതിനാൽ പിച്ചിന്‍റെ സ്വാഭാവം ഓരോ ദിവസവും എങ്ങനെ മാറിമറിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. രണ്ടു ടീമിലെയും സ്പിന്നർമാർക്കു വിക്കറ്റ് കൊയ്ത്തു പ്രതീക്ഷിക്കാമെന്നുള്ള സാഹചര്യമാണ് നിലവിൽ.

ടീം ഇങ്ങനെ

രണ്ടാം ടെസ്റ്റിൽ‌ പരിക്കേറ്റു പുറത്തിരുന്ന ഇന്ത്യൻ ഓപ്പണർ മുരളി വിജയ് തിരിച്ചെത്തുമെന്ന കാര്യം ഉറപ്പാണ്. അതോടെ ബംഗളൂരുവിൽ അവസരം കിട്ടിയ അഭിമന്യൂ മിഥുൻ പുറത്തിരിക്കും. 50 ടെസ്റ്റുകൾ കളിക്കുന്ന 29-ാമത്തെ ഇന്ത്യൻ താരമാകാൻ ഒരുങ്ങിയാണ് വിജയ് റാഞ്ചിയിൽ പാഡണിയുക. ഇംഗ്ലണ്ട് പരന്പരയിലെ അവസാന ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടി ചരിത്രം കുറിച്ച കരുൺ നായർക്ക് രണ്ടാം ടെസ്റ്റിൽ അവസരം ലഭിച്ചെങ്കിലും പിച്ചിന്‍റെ സ്വഭാവം പരിഗണിച്ചു മൂന്നാം സ്പിന്നറായി ജയന്ത് യാദവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

പരിക്കേറ്റ മിച്ചൽ മാർഷിനു പകരം പാറ്റ് കമ്മിൻസ് ടീമിലെത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ആറാം നന്പറിൽ മിച്ചൽ മാർഷിനു പകരം ആരെന്ന ചോദ്യമാണ് ഓസീസ് സംഘത്തിനു തലവേദനയാകുന്നത്.

ഗ്ലെൻ മാക്സ്‌വെൽ, ആഷ്ടൺ ആഗർ, മാക്കസ് സ്റ്റോണിസ്, ഉസ്മാൻ ഖവാജ എന്നിവരാണ് ആറാം നന്പറിൽ‌ പാഡണിയാൻ കാത്തിരിക്കുന്നത്. ഓൾറൗണ്ടറായ മിച്ചൽ മാർഷിനു പകരം ബാറ്റിംഗിനു പുറമെ മൂന്നാം സ്പിന്നറായി ഉപയോഗിക്കാമെന്ന ഘടകം മാക്സ്‌വെലിനും ആഗറിനും തുണയാകാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.