മന്ദസ്മിതം ഓസീസ്
മന്ദസ്മിതം ഓസീസ്
Thursday, March 16, 2017 11:37 AM IST
റാഞ്ചി: തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് തളരാതെ, മന്ദസ്മിതത്തോടെ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. വിവാദങ്ങളും ആരോപണങ്ങളും ക്രീസിനു പുറത്തുവച്ച് ബാറ്റിംഗിനിറങ്ങിയ സ്റ്റീവന്‍ സ്മിത്തിന്‍റെ മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. സ്മിത്തിന്‍റെ അപരാജിത സെഞ്ചുറിയുടെയും (117*) മാക്‌സ്‌വെലിന്‍റെ അര്‍ധസെഞ്ചുറിയുടെയും (82*) മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന മികച്ച നിലയിലാണ്. ടെസ്റ്റ് കരിയറില്‍ തന്‍റെ 19-ാം സെഞ്ചുറി തികച്ച സ്മിത്ത് ഈ പരമ്പരയില്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. ഇന്ത്യക്കെതിരേ ആറു സെഞ്ചുറിയാണ് സ്മിത്ത് ഇതുവരെ കണ്ടെത്തിയത്.

കരിയറിലെ നാലാമത്തെ ടെസ്റ്റും മൂന്നു വര്‍ഷത്തിനു ശേഷം ആദ്യടെസ്റ്റും കളിക്കുന്ന മാക്‌സ്‌വെലിനും ഈ മത്സരം മികച്ച ഓര്‍മ പകരുന്നു. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

ടോസിലെ ഭാഗ്യം ഓസീസിന്

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ടോസിന്‍റെ ഭാഗ്യം ഓസീസിനായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ സ്മിത്തിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, നായകന്‍റെ തീരുമാനം തെറ്റെന്നു തോന്നിപ്പിച്ചുകൊണ്ട് ആദ്യ സെഷനില്‍ത്തന്നെ മൂന്നു വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.

ഇന്ത്യയിലെ 26-ാമത്തെ ടെസ്റ്റ് വേദിയായ റാഞ്ചിയിലെ കന്നി ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവും ആര്‍. അശ്വിനും ജഡേജയും ഓസീസ് ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുമുറുക്കി. ഭേദപ്പെട്ട രീതിയില്‍ ബാറ്റ്‌ചെയ്ത ഡേവിഡ് വാര്‍ണറെ (19) സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കിക്കൊണ്ട് ജഡേജയാണ് ഓസീസ് തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ റെന്‍ഷോയെ ഉമേഷ് യാദവ് കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. രണ്ടു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ അശ്വിനും പുറത്താക്കിയതോടെ ഓസ്‌ട്രേലിയ മൂന്നിന് 89 എന്ന നിലയില്‍ തകര്‍ന്നു. ലഞ്ചിനു ശേഷം ഹാന്‍ഡ്‌സ്‌കോമ്പിനെ വിക്കറ്റിനു മുന്നില്‍കുടുക്കി ഉമേഷ് യാദവ് ഒരിക്കല്‍കൂടി ഓസീസിനെ ഞെട്ടിച്ചു. ഇതോടെ ഓസീസ് ഇന്നിംഗ്‌സിന് അധികം ആയുസ് കാണില്ല എന്ന പ്രതീതി ജനിച്ചു.


സ്മിത്ത് - മാക്സ്‌വെല്‍

നായകന്‍ സ്മിത്തിനൊപ്പം ഏകദിനത്തിലെയും ട്വന്‍റി-20യിലെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാക്‌സ് വെല്‍ കൂടി എത്തിയതോടെ ഓസീസിന്‍റെ നിറം മാറി. മികച്ച സ്‌ട്രോക് പ്ലേയിലൂടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഇരുവരുമുയര്‍ത്തി. 2014നു ശേഷം ആദ്യടെസ്റ്റ് കളിക്കുന്ന മാക്‌സ് വെലിനു പക്ഷേ, കാലയളവ് യാതൊരു തടസമേ ആയിരുന്നില്ല. മിന്നും ഫോമിലായിരുന്നു മാക്‌സ് വെല്‍ ഒരുഘട്ടത്തില്‍ സ്മിത്തിനേക്കാള്‍ മികച്ചുനിന്നു. സ്മിത്ത് 90 റണ്‍സിലെത്തിയപ്പോള്‍ മാക്‌സ്‌വെലിന്‍റെ സ്‌കോര്‍ 34 മാത്രമായിരുന്നു. സ്മിത്ത് 97ലെത്തിയപ്പോള്‍ മാക്‌സ്‌വെല്‍ 65ലെത്തിയിരുന്നു.

അവിടെനിന്നാണ് അവിശ്വസനീയ ബാറ്റിംഗിലൂടെ മാക്‌സ്‌വെല്‍ കുതിച്ചത്. 26 പന്താണ് ഏതെങ്കിലും ഒരു ടെസ്റ്റില്‍ മാക്‌സ്‌വെല്‍ എതിരിട്ട ഏറ്റവും കൂടുതല്‍ പന്ത്. മത്സരത്തില്‍ ഇരുവരും പിടിമുറുക്കിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍കൈവിട്ടു. ഇതിനിടെ, നായകന്‍ വിരാട് കോഹ്‌ലിക്ക് പരിക്കേല്‍ക്കുകകൂടി ചെയ്തതോടെ ഇന്ത്യക്കു സമ്മര്‍ദമേറി. 244 പന്തില്‍ 13 ബൗണ്ടറികളടക്കമാണ് സ്മിത്ത് 117 റണ്‍സ് നേടിയത്. 147 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സുമടക്കമാണ് മാക്‌സ് വെല്‍ 82 റണ്‍സ് നേടിയത്.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ബാറ്റിംഗ്

റെന്‍ഷോ സി കോഹ്‌ലി ബി യാദവ് 44, വാര്‍ണര്‍ സി ആ്ന്‍ഡി ബി ജഡേജ 19, സ്മിത്ത് നോട്ടൗട്ട് 117, ഷോണ്‍ മാര്‍ഷ് സി പൂജാര ബി അശ്വിന്‍ 2, ഹാന്‍ഡ്‌കോമ്പ് എല്‍ബിഡബ്ല്യു ബി യാദവ് 19, മാക്‌സ് വെല്‍ നോട്ടൗട്ട് 82, എക്‌സ്ട്രാസ് 16.
ആകെ 90 ഓവറില്‍ നാലിന് 299.

ബൗളിംഗ്

ഇഷാന്ത് ശര്‍മ 15-2-46-0, ഉമേഷ് യാദവ് 19-3-63-2, ആര്‍. അശ്വിന്‍ 23-2-78-1, ജഡേജ 30-3-80-1, മുരളി വിജയ് 3-017-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.