റണ്‍മല കയറ്റം
റണ്‍മല കയറ്റം
Friday, March 17, 2017 11:38 AM IST
പൂന: കങ്കാരുക്കള്‍ ഉയര്‍ത്തിയ റണ്‍മല കയറ്റം ഉറച്ച ചുവടുവയ്‌പോടെ ഇന്ത്യ തുടങ്ങി. സന്ദര്‍ശകര്‍ കെട്ടിപ്പടുത്ത 451 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഇന്ത്യ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ മറുപടി നല്കി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 120 റണ്‍സ് എടുത്തിട്ടുണ്ട്. 67 റണ്‍സ് എടുത്ത കെ.എല്‍. രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മുരളി വിജയ് 42 റണ്‍സുമായും ചേതേശ്വര്‍ പൂജാര 10 റണ്‍സുമായും ക്രീസിലുണ്ട്.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ (104) കന്നി സെഞ്ചുറി, പാറ്റ് കമ്മിന്‍സിന്‍റെ ഉജ്വല സ്‌പെല്‍... റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനം ഓസ്‌ട്രേലിയന്‍ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഇവ. പൂജാരയും വിജയും ക്രീസിലുണ്ടെങ്കിലും ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ 331 റണ്‍സ് ലീഡുണ്ട്. മൂന്നാംദിനംതൊട്ട് പിച്ച് ബാറ്റിംഗിന് അനുകൂലമല്ലാതാകുമെന്ന വസ്തുത ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ സുഗമമാക്കുമെന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ പരിക്കും ഇന്ത്യക്ക് പ്രതികൂല ഘടകമാണ്. എന്നാല്‍, തുടക്കം ഗംഭീരമാക്കിയ ടീം ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണം വിഷമകരമാകില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

റിക്കാര്‍ഡ് സ്മിത്ത്



ആക്രമണവും പ്രതിരോധവും തുല്യരീതിയില്‍ സമന്വയിപ്പിച്ച ഇന്നിംഗ്‌സാണ് ഓസീസ് ക്യാപ്റ്റന്‍ പുറത്താകാതെ കാഴ്ചവച്ചത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ സാഹയുടെ എഡ്ജ് അപ്പീല്‍ ഒഴിച്ച് സ്മിത്തിന്‍റെ ഇന്നിംഗ്‌സില്‍ ഒരു കരടുപോലും ഉണ്ടായിരുന്നില്ല. 178 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന സ്മിത്ത് ഇന്ത്യയില്‍ ഒരു ഓസ്‌ട്രേലിയന്‍ നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 2012-13ല്‍ മൈക്കിള്‍ ക്ലാര്‍ക്ക് ചെന്നൈയില്‍ നേടിയ 130 റണ്‍സ് ആണ് ഇന്നലെ സ്മിത്ത് പഴങ്കഥയാക്കിയത്.

നാലിന് 299 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. ഇഷാന്തിന്‍റെയും ഉമേഷ് യാദവിന്‍റെയും ന്യൂബോള്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ട സ്മിത്തും മാക്‌സ്‌വെലും റണ്‍സ് യഥേഷ്ടം സ്വന്തമാക്കി മുന്നേറി. 82 റണ്‍സുമായി ക്രീസിലെത്തിയ മാക്‌സ്‌വെല്‍ 99ലേക്ക് വേഗത്തില്‍ എത്തി. തുടര്‍ന്ന് ഏറെപന്തുകള്‍ മുട്ടിനിന്നശേഷം ഉമേഷ് യാദവിനെ ബൗണ്ടറി കടത്തി കന്നി സെഞ്ചുറി തികച്ചു.

191 റണ്‍സ് നീണ്ട സ്മിത്ത്-മാക്‌സ്‌വെല്‍ കൂട്ടുകെട്ട് പൊളിച്ചത് രവീന്ദ്ര ജഡേജയാണ്. ജഡേജയുടെ പന്തില്‍ മാക്‌സ്‌വെല്‍ വൃദ്ധിമാന്‍ സാഹയ്ക്കു ക്യാച്ച് നല്കി മടങ്ങി. 185 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും അടക്കം 104 റണ്‍സ് ആയിരുന്നു മാക്‌സ്‌വെല്ലിന്‍റെ സമ്പാദ്യം.

വേഗത്തില്‍ വേഡ്

മാക്‌സ്‌വെല്‍ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ മാത്യു വേഡ് ധൃതിയിലായിരുന്നു. 50 പന്തില്‍ ആറ് ഫോറിന്‍റെ അകമ്പടിയോടെ 37 റണ്‍സ് നേടി, സ്മിത്തിനൊപ്പം 64 റണ്‍സിന്‍റെ കൂട്ടുകെട്ടും സ്ഥാപിച്ച് വേഡ് പവലിയനിലേക്ക് മടങ്ങി. ജഡേജയുടെ പന്തില്‍ സാഹയ്ക്കു ക്യാച്ച് നല്കിയായിരുന്നു വേഡിന്‍റെയും മടക്കം. ഒരു പന്തിന്‍റെ വ്യത്യാസത്തില്‍ പാറ്റ് കമ്മിനസിനെയും പുറത്താക്കി ജഡേജ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലേക്ക് അടുപ്പിച്ചു.

പിന്നീടെത്തിയ ഒകീഫ് ഒരു മണിക്കൂറോളം സ്മിത്തിനൊപ്പം ക്രീസില്‍ പിടിച്ചുനിന്നു. 71 പന്തില്‍ 25 റണ്‍സ് എടുത്ത ഒകീഫിനെ ഉമേഷ് യാദവ് മടക്കി.

രവീന്ദ്രജാലം

വാലറ്റത്തെ ചുരുട്ടിക്കെട്ടിയത് രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. നഥാന്‍ ലയോണിനെ കരുണ്‍ നായറുടെ കൈകളില്‍ എത്തിച്ച് ജഡേജ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. വാര്‍ണര്‍, ഹാന്‍ഡ്‌സ്‌കോമ്പ്, മാക്‌സ്‌വെല്‍, വേഡ്, ലയോണ്‍ എന്നിവരായിരുന്നു ജഡേജയുടെ അഞ്ച് ഇരകള്‍. രാഹുലിന്‍റെ ത്രോയില്‍ ഹസ് ലിവുഡിനെ റണ്ണൗട്ടാക്കി അവസാന വിക്കറ്റ് വീഴ്ത്തിയതിലും ജഡേജ തന്‍റെ പേര് ചേര്‍ത്തു.

രാഹുല്‍ ഷോ



ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മറ്റൊരു അര്‍ധസെഞ്ചുറികൂടി ഈ പരമ്പരയില്‍ സ്വന്തമാക്കി. 102 പന്തില്‍നിന്ന് 67 റണ്‍സ് എടുത്ത് രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 91ല്‍. വേഗവും കൃത്യതയും കട്ടറുകളുമായി കമ്മിനസ് പേസ് ആക്രമണത്തിന്‍റെ മനോഹാരിത പുറത്തെടുത്തെങ്കിലും രാഹുലും മുരളി വിജയും പിടിച്ചുനിന്നു. രാഹുലിനു ശേഷമെത്തിയ പൂജാരയും ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്നത്തേക്കുള്ള പ്രതീക്ഷയ്ക്കു ചിറകുനല്കി ഇന്ത്യ ക്രീസ് വിട്ടു.


സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: റെന്‍ഷോ സി കോഹ് ലി ബി ഉമേഷ് യാദവ് 44, വാര്‍ണര്‍ സി ആന്‍ഡ് ബി ജഡേജ 19, സ്മിത്ത് നോട്ടൗട്ട് 178, ഷോണ്‍ മാര്‍ഷ് സി പൂജാര ബി അശ്വിന്‍ 2, ഹാന്‍സ്‌കോമ്പ് എല്‍ബിഡബ്ല്യു ബി ഉമേഷ് യാദവ് 19, മാക്‌സ് വെല്‍ സി സാഹ ബി ജഡേജ 104, വേഡ് സി സാഹ ബി ജഡേജ 37, കമ്മിന്‍സ് ബി ജഡേജ 0, ഒകീഫ് സി വിജയ് ബി ഉമേഷ് യാദവ് 25, ലയോണ്‍ സി കരുണ്‍ ബി ജഡേജ 1, ഹസ്‌ലിവുഡ് റണ്ണൗട്ട് 0, എക്‌സ്ട്രാസ് 22, ആകെ 137.3 ഓവറില്‍ 451.

വിക്കറ്റ് വീഴ്ച: 1-50 (വാര്‍ണര്‍), 2-80 (റെന്‍ഷോ), 3-89 (മാര്‍ഷ്), 4-140 (ഹാന്‍ഡ്സ്‌കോമ്പ്), 5-331 (മാക്‌സ്‌വെല്‍), 6-395 (വേഡ്), 7-395 (കമ്മിനസ്), 8-446 (ഒകീഫ്), 9-449 (ലയോണ്‍), 10-451 (ഹസ്‌ലിവുഡ്).

ബൗളിംഗ്: ഇഷാന്ത് ശര്‍മ 20-2-70-0, ഉമേഷ് യാദവ് 31-3-106-3, അശ്വിന്‍ 34-2-114-1, ജഡേജ 49.3-8-124-5, മുരളി വിജയ് 3-0-17-0.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: കെ.എല്‍. രാഹുല്‍ സി വേഡ് ബി കമ്മിനസ് 67, വിജയ് നോട്ടൗട്ട് 42, പൂജാര നോട്ടൗട്ട് 10, എക്‌സ്ട്രാസ് 1, ആകെ 40 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120.
വിക്കറ്റ് വീഴ്ച: 1-91 (രാഹുല്‍).

ബൗളിംഗ്: ഹസ്‌ലിവുഡ് 9-2-25-0, കമ്മിനസ് 10-1-22-1, ഒകീഫ് 10-3-30-0, ലയോണ്‍ 11-0-42-0.

ബാറ്റ് ഒടിഞ്ഞിട്ടും മാക്‌സ്‌വെല്‍ഡണ്‍



മാക്‌സ്‌വെല്ലിന്‍റെ ബാറ്റ് നടുവേ ഒടിയുന്നതു കണ്ടാണ് രണ്ടാംദിനം മത്സരം ആരംഭിച്ചത്. ഇന്നലെ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം തുടങ്ങാന്‍ എത്തിയത് ഉമേഷ് യാദവ്. ആദ്യപന്ത് നേരിടുന്നത് ഒന്നാംദിനം 82 റണ്‍സുമായി ക്രീസ് വിട്ട മാക്‌സ്‌വെല്‍. ഉമേഷ് 137 കിലോമീറ്റര്‍ വേഗത്തില്‍ എറിഞ്ഞ ലെംഗ്ത് ബോള്‍ ഡിഫൻഡ് ചെയ്ത മാക്‌സ്‌വെലിന്‍റെ ബാറ്റ് രണ്ടായി ഒടിഞ്ഞു. ആദ്യം അമ്പരന്നെങ്കിലും പിന്നാലെ മാക്‌സ്‌വെലിന്‍റെയും ഉമേഷിന്‍റെയും മുഖത്ത് തമാശ കണ്ട ചിരി. ആ ചിരി കന്നിസെഞ്ചുറി നേടിയപ്പോള്‍ വീണ്ടും മാക്‌സ്‌വെലിന്‍റെ മുഖത്ത്. ഉമേഷിനെ ബൗണ്ടറി കടത്തിയായിരുന്നു മാക്‌സ്‌വെല്‍ മൂന്നക്കം കടന്നത് എന്നതും രസകരം.

സെഞ്ചുറി തികച്ച മാക്‌സ്‌വെലിനെ ക്യാപ്റ്റന്‍ സ്മിത്ത് ചേര്‍ത്തണച്ചു. ടെസ്റ്റിന് യോജിച്ചവനോ എന്ന് മാക്‌സ്‌വെലിനെക്കുറിച്ച് നെറ്റിചുളിക്കുന്നവര്‍ക്കുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്‍റെ സെഞ്ചുറി. ഒരിക്കല്‍ ഇതേ ചോദ്യം നേരിട്ട സ്മിത്തായിരുന്നു മറുവശത്ത് എന്നത് മറ്റൊരു ആകസ്മികതയും.

കോഹ്‌ലി ഇറങ്ങിയില്ല



പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിവസം ഫീല്‍ഡ് ചെയ്തില്ല. ഒന്നാം ദിവസം കളിയുടെ 40-ാം ഓവറിലാണ് കോഹ്‌ലിയുടെ തോളിനു പരിക്കേറ്റത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്‍റെ ഷോട്ട് ബൗണ്ടറിലൈനില്‍ തടയുന്നതിനിടയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തോള്‍ ഇടിച്ചു വീണത്. ശക്തമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. കോഹ്‌ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ കോഹ്‌ലി ഉണ്ടാകുമെന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.

കങ്കാരുക്കളെ എറിഞ്ഞിട്ട് ജഡേജ



കുതിച്ചുപാഞ്ഞ കങ്കാരുപ്പടയെ എറിഞ്ഞിട്ട് ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ. മൂന്നാം ടെസ്റ്റിന്‍റെ തുടക്കത്തില്‍ പതറിയെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ മികച്ച പ്രകടനത്തിലൂടെ മുന്നേറിയ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത് അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ സ്പിന്‍ മായാജാലമായിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സുമായി രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ സ്മിത്തും മാക്‌സ്‌വെലും തകര്‍പ്പന്‍ ഫോമിലായിരുന്നു. എന്നാല്‍, ജഡേജയുടെ സ്പിന്‍ തന്ത്രത്തില്‍ മാക്‌സ്വെല്‍ ഔട്ടായതോടെ റണ്‍വേട്ടയില്‍ കരുത്തു പകരാന്‍ സ്മിത്തിനു കൂട്ടാളി ഇല്ലാതായി. ഇതോടെ ഓസ്‌ട്രേലിയയുടെ റണ്‍ ഒഴുക്കു നിലച്ചു. തുടര്‍ന്നു വന്ന മാത്യു വേഡിനെയും പാറ്റ് കമ്മിന്‍സിനെയും ജഡേജതന്നെ പവലിയനിലേക്കയച്ചു. തുടര്‍ന്നെത്തിയ നഥാന്‍ ലയോണിനും ജഡേജയുടെ പന്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.