വോളിബോളിന്‍റെ ഉയർച്ച ലക്ഷ്യമിട്ട് മുൻതാരങ്ങളുടെ കൂട്ടായ്മ
Sunday, March 19, 2017 10:36 AM IST
കൊച്ചി : സംസ്ഥാനത്തെ വോളിബോളിന്‍റെ ഉയർച്ച ലക്ഷ്യമാക്കി മുൻതാരങ്ങളുടെ നേതൃത്വത്തിൽ വോളികൂട്ടായ്മ സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നായി 900 പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തതെന്ന് സംഘാടകർ പറഞ്ഞു. വോളിബോൾ രംഗത്തെ ബാധിക്കുന്ന തരത്തിൽ സമീപകാലത്തുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചത്.

മുൻകാല താരങ്ങൾ, ഒഫീഷ്യലുകൾ, പരിശീലകർ, ക്ലബ് ഭാരവാഹികൾ എന്നിവരാണ് കൂട്ടായ്മയുടെ ഭാഗമാകാൻ എത്തിയത്. വോളീബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയെ രാജ്യാന്തര അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വോളീബോൾ താരങ്ങൾ മാത്രമാണെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത മുൻ അന്താരാഷ്‌ട്ര താരവും മുൻ ഐജിയുമായ എസ്.ഗോപിനാഥ് ചൂണ്ടിക്കാട്ടി.

അർജുന അവാർഡ് ജേതാക്കളടക്കമുള്ള മുൻ താരങ്ങളെ അധിക്ഷേപിക്കുകയും വോളിബോളിന്‍റെ ഉന്നമനത്തിന് എതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി നാലകത്ത് ബഷീർ രാജിവയ്ക്കണമെന്ന പ്രമേയവും കൂട്ടായ്മയിൽ പാസാക്കി. ബഷീർ നേതൃ സ്ഥാനത്തു തുടരുകയാണെങ്കിൽ വരുന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കൂട്ടായ്മ മത്സരിക്കാനും ബഷീർ ഒഴിഞ്ഞാൽ അസോസിയേഷനുമായി പൂർണമായി സഹകരിക്കാനും യോഗത്തിൽ ധാരണമായിട്ടുണ്ട്. സിറിൽ സി വള്ളൂർ, ടോം ജോസഫ്, കേരള ടീമംഗം കിഷോർ കുമാർ, എം.സി ചാക്കോ. സലോമി രാമു. ആർ.രാജീവ്, രാജ് വിനോദ് തുടങ്ങിയവർക്ക് പുറമേ വോളിബോൾ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ശാന്തൻ മലയാലപ്പുഴയും കൂട്ടായ്മയിൽ പങ്കെടുത്തു. ഒളിന്പ്യൻ കെ.എം ബിനു, മുൻ ബാസ്ക്കറ്റ്ബോൾ താരം സുഭാഷ് ഷേണായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.