ജര്‍മനി - ഇംഗ്ലണ്ട് പോരാട്ടം ഇന്ന്
ജര്‍മനി - ഇംഗ്ലണ്ട് പോരാട്ടം ഇന്ന്
Tuesday, March 21, 2017 11:31 AM IST
ഡോര്‍ട്മുണ്ട്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ഇംഗ്ലണ്ടിന് ആതിഥേയത്വം ഒരുക്കുന്നു. ഇന്നു നടക്കുന്ന അത്യന്തം ആവേശകമായ ജര്‍മനി-ഇംഗ്ലണ്ട് മത്സരത്തിന് ഡോര്‍ട്മുണ്ടാണ് വേദിയാകുന്നത്. ഈ മത്സരം ജര്‍മന്‍ ഫോര്‍വേഡ് ലൂകാസ് പൊഡോള്‍സ്‌കിയുടെ അവസാന അന്താരാഷ്ട്ര മത്സരമാണ്. 130-ാമത്തെ മത്സരത്തിനിറങ്ങുന്ന പൊഡോള്‍സി അന്താരാഷ്ട്ര മത്സരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഫുട്‌ബോളിലെ പഴക്കമുള്ള എതിരാളികളായ ഇരുകൂട്ടരുടെയും പരിശീലകര്‍ യുവതാരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയായിരിക്കും ടീമിനെ ഇറക്കുക. ജര്‍മനിയുടെ പരിശീലകനായ ജോവാക്വിം ലോ 2006 മുതല്‍ ടീമിനൊപ്പമുണ്ട്. അടുത്ത വര്‍ഷം റഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ടീമിനെ കൂടുതല്‍ മികവുറ്റതാക്കി ഇറക്കി കിരീടം നിലനിര്‍ത്തുകയാണ് ലോ ലക്ഷ്യമിടുന്നത്. അതിനായി പുതിയ കളിക്കാര്‍ക്ക് അവസരം കൊടുത്ത് മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതിനാകും ലോ പ്രധാനമായും നോക്കുക. പുതുമുഖം 21-കാരനായ ടിമോ വെര്‍മറെ ലോ ഇറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗോള്‍കീപ്പറും നായകനുമായ മാനുവല്‍ നോയര്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുര്‍ന്ന് ടീമിനു പുറത്താണ്. കൂടാതെ ജര്‍മനിക്ക് ലോകകപ്പ് ജേതാവ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ മാരിയോ ഗോട്‌സെ, വിംഗര്‍ മാര്‍ക്കോ റൂസ് എന്നിവരുടെ സേവനവും ലഭിക്കില്ല. ഗോട്‌സെ മെറ്റബൊളിസം പ്രശ്‌നങ്ങളില്‍നിന്ന് മോചിതനായിക്കൊണ്ടിരിക്കുകയാണ്. റൂസിന് തുടഞരമ്പിനു പരിക്കും. തോളിന് ശസ്ത്രക്രിയനടത്തി ആരോഗ്യം വീണ്ടെടുക്കുന്ന ജെറോം ബോട്ടെംഗും ജര്‍മന്‍ നിരയില്‍ ഉണ്ടാവില്ല.

ഇംഗ്ലണ്ട് സ്ഥിരം പരിശീലകനായി ചുമതലയേറ്റ ഗാരത് സൗത്ത്‌ഗേറ്റിന്‍റെ ആദ്യ മത്സരമാണ്. ഭാരമേറിയ ചുമതലയാണ് സൗത്ത്‌ഗേറ്റ് വഹിക്കുന്നത്. അടുത്തകാലത്തായി ഇംഗ്ലണ്ടിന് സംഭവിച്ച തിരിച്ചടികളില്‍നിന്ന് അവരെ കൂടുതല്‍ മികച്ച ടീമാക്കുകയാണ് സൗത്ത്‌ഗേറ്റിന്‍റെ പ്രധാന ലക്ഷ്യം.


1987നുശേഷം തങ്ങളുടെ പ്രധാന വൈരികളായ ഇംഗ്ലണ്ടിനെതിരേ സ്വന്തം മണ്ണില്‍ ഒരു ജയം നേടാനാണ് ജര്‍മനി കാത്തിരിക്കുന്നത്. 2001ല്‍ മ്യൂണിക്കില്‍ ഏറ്റുമുട്ടിയപ്പോള്‍ 5-1ന് തോറ്റു. അന്ന്് മൈക്കിള്‍ ഓവന്‍റെ ഹാട്രിക്ക് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയമൊരുക്കി. ഒരു വര്‍ഷം മുമ്പാണ് ജര്‍മനിയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. മത്സരത്തില്‍ ജര്‍മനി 2-0ന് ജയിച്ചിരുന്നു.

സൗത്ത്‌ഗേറ്റിന്‍റെ ഇംഗ്ലണ്ടിനും മുന്നേറ്റനിരയില്‍ പരിക്കിന്‍റെ വേദനയുണ്ട്. ടോട്ടനത്തിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ഹാരി കെയ്ന്‍ പരിക്കിനെത്തുടര്‍ന്ന് പുറത്താണ്. ഡാനിയല്‍ സ്റ്റുറിഡ്ജിനും പരിക്കാണ്. നായകന്‍ വെയ്ന്‍ റൂണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജയിംസ് വാര്‍ഡ് പ്രോവ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തി. നഥാന്‍ റെഡ്മണ്ടും ടീമിലുണ്ട്. സൗത്ത്‌ഗേറ്റ് 34കാരനായ സ്‌ട്രൈക്കര്‍ ജെര്‍മയിന്‍ ഡെഫോയെ തിരിച്ചുവിളിച്ചു. ഈ ആഴ്ച ഇരുടീമും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ യുവരക്തത്തിനായിരിക്കും ഇരു പരിശീലകരും മുന്‍ഗണന നല്‍കുക. യോഗ്യതാ മത്സരങ്ങളില്‍ അസര്‍ബൈജാനെ നേരിടാനായി ബാക്കുവിലേക്കു യാത്രതിരിക്കും. ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ലിത്വാനിയയെ നേരിടും. സൗത്ത്‌ഗേറ്റിന്‍റെ അഞ്ചാം മത്സരമാണെങ്കിലും സ്ഥിരം പരിശീലകനായശേഷമുള്ള ആദ്യ മത്സരമാണ്. നാലു മത്സരത്തിലും തോറ്റിട്ടില്ല. മാള്‍ട്ടയെയും സ്‌കോട്‌ലന്‍ഡിനെയും തോല്‍പ്പിച്ചു. സ്ലൊവേനിയ, സ്‌പെയിന്‍ ടീമുകളായി സമനില പിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.