രണ്ടില്‍ ഒന്നാകാന്‍ കേരളം
രണ്ടില്‍ ഒന്നാകാന്‍ കേരളം
Wednesday, March 22, 2017 11:51 AM IST
പനാജി: കാല്‍പന്തുകളിയില്‍ ഇന്ത്യയിലെ രാജാക്കന്‍മാരാവാന്‍ കേരളത്തിന്‍റെ പടപ്പുറപ്പാട്. സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ രണ്ടിലൊന്നാവാന്‍ കേരളം ഇന്നു സെമി പോരാട്ടത്തിനിറങ്ങുന്നു. ആതിഥേയരായ ഗോവയ്‌ക്കെതിരേ പനാജി ബാംബോലി ജിഎംസി സ്റ്റേഡിയത്തിലാണ് കേരളം മത്സരത്തിനിറങ്ങുന്നത്. ബി ഗ്രൂപ്പില്‍നിന്നു ഏഴു പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മലയാളിപ്പട സെമി ബര്‍ത്ത് ഉറപ്പിച്ചത്. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാം എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബംഗാളുമായാണ് മറ്റൊരു സെമിഫൈനല്‍ പോരാട്ടം. രണ്ടു സെമിഫൈനലുകളും ഇന്ന് നടക്കും .കേരളവും ഗോവയും തമ്മിലുള്ള മത്സരം രാത്രി ഏഴിനാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആദ്യ സെമിഫൈനൽ.

ആദ്യ മൂന്നു മത്സരങ്ങളില്‍നിന്നു രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴു പോയിന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരുന്ന കേരളം അവസാന മത്സരത്തില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരേ അഞ്ചു പുതിയ കളിക്കാര്‍ക്ക് അവസരം നല്കി. ഈ മത്സരത്തില്‍ കേരളം ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടത് സെമിക്കു മുമ്പ് ടീമിന് അല്പം ആഘാതം സമ്മാനിച്ചു. എന്നാല്‍, ഇന്നു നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മിസോറാമിനെതിരേ ഇറങ്ങിയ 11 അംഗങ്ങളാവും ജിഎംസി സ്റ്റേഡിയത്തില്‍ കേരളത്തിനായി പോരാട്ടത്തിനിറങ്ങുക.

കേരളത്തിന് ഫൈനല്‍ പോരാട്ടത്തിനുള്ള അര്‍ഹതയ്ക്ക് ഒരു ചുവടുവയ്പ്പു കൂടി മാത്രം മതി. കടലാസില്‍ എതിരാളികള്‍ ശക്തരാണെങ്കിലും ഈ ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്‍റെ കുട്ടികള്‍ ശക്തരാണ്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമുകളില്‍ ഒന്ന് കേരളമാണ്. നാലു ഗോള്‍ അടിച്ച് ടോപ് സ്‌കോററായി നില്ക്കുന്നത് മലയാളി താരം ജോബി ജെസ്റ്റിന്‍. 21 വയസില്‍ താഴെയുള്ള താരമായ അസറുദ്ദീന്‍ ഇരട്ട ഗോളിന് ഉടമയായപ്പോള്‍ കോളജ് താരം മുഹമ്മദ് പാറക്കോട്ടിലും എതിര്‍ ടീമിന്‍റെ ഗോള്‍വല ചലിപ്പിച്ചു. അഞ്ചാമത്തെ സന്തോഷ്‌ട്രോഫി പോരാട്ടത്തിനിറങ്ങുന്ന ക്യാപ്ടന്‍ പി. ഉസ്മാന്‍റെ പരിചയ സമ്പത്തും കേരളത്തിന് മുതല്‍ക്കൂട്ടാണ്. മുന്നേറ്റനിരയും മധ്യനിരയും മികച്ച പ്രകടനം നടത്തുമ്പോള്‍ പ്രതിരോധ നിരയുടെ പന്തു ചോര്‍ച്ചയാണ് ടീമിന്‍റ കോച്ച് വി.പി. ഷാജിയെ ആശങ്കയിലാക്കുന്നത്. കേരളം നാലു കളിയില്‍ നിന്നായി 10 ഗോള്‍ അടിച്ചപ്പോള്‍ ഏഴുഗോള്‍ വഴങ്ങിയത് പ്രതിരോധത്തിലെ ചോര്‍ച്ചയാണ് വ്യക്തമാക്കുന്നത്.


ഗോവയുടെ ശക്തി അവരുടെ പ്രതിരോധവും ഒപ്പം സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരമെന്ന ഗുണവുമാണ്. ഐ ലീഗില്‍ സ്‌പോട്ടിംഗ് ഗോവയുടെ കോച്ചായ മത്തേവൂസ് കോസ്റ്റയാണ് ഗോവയുടെ പരിശീലകന്‍. കഴിഞ്ഞ ഐഎസ്എലില്‍ കൊച്ചി ബ്ലാസ്റ്റേഴ്‌സിനായി ജഴ്‌സി അണിഞ്ഞ കാര്‍വാലോ അവരുടെ തുറുപ്പ് ചീട്ടാണ്. ഫ്രാന്‍സീസ് ഫെര്‍ണാണ്ടസ്, മിലാഗിനസ് ഗോണ്‍സാലോസ് തുടങ്ങിയവരും മികച്ച ഫോമിലായത് ഗോവയ്ക്ക് ഗുണകരമാണ്. ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ടുപോയിന്‍റുമായാണ് ഗോവ സെമി ബര്‍ത്ത് ഉറപ്പിച്ചത്. ഇരു ടീമുകളും ഇന്നലെ വൈകുന്നേരം സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. 2013-ല്‍ കൊച്ചിയില്‍ നടന്ന ഫൈനലില്‍ സര്‍വീസസിനോട് പരാജയപ്പെട്ട ശേഷം കേരളത്തിന് ഇതുവരെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഗോവയെ സെമിയില്‍ കീഴടക്കി കലാശപ്പോരാട്ടത്തില്‍ മലയാളിപ്പട അര്‍ഹത നേടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ ആരാധകര്‍.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഫുട്‌ബോള്‍ വീര്യവുമായി സെമി പോരാട്ടത്തിനിറങ്ങുന്ന മിസോറാമിന് എതിരാളികളായുള്ളത് ഫുട്‌ബോള്‍ പാരമ്പര്യം പറഞ്ഞാല്‍ തീരാത്ത ബംഗാളാണ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതു ശക്തിയായി മാറിയ മിസോറാമിന്‍റെ അതിവേഗവും ചെറു പാസുകളുമാണ് ബംഗാളിന് തലവേദന സൃഷ്ടിക്കുക. സന്തോഷ് ട്രോഫി ഫൈനലില്‍ പന്തു തട്ടാന്‍ ആരാവും യോഗ്യത നേടുകയെന്ന കാത്തിരിപ്പിലാണ് കാല്‍പന്തുകളിയുടെ ആരാധകര്‍.

തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.