ഫിഫയ്ക്കു ഗോഹട്ടിയില്‍ തൃപ്തി
ഫിഫയ്ക്കു ഗോഹട്ടിയില്‍ തൃപ്തി
Sunday, March 26, 2017 10:42 AM IST
ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ വേദികളില്‍ ഒന്നായ ഗോഹട്ടിയുടെ ഒരുക്കങ്ങളില്‍ ഫിഫയ്ക്കു തൃപ്തി. ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫ സംഘത്തോടൊപ്പം ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളും ഗ്രൗണ്ടിലെത്തിയിരുന്നു. ഗ്രൗണ്ട് പരിശോധിച്ച ഫിഫ സംഘം ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. അതിന് ആസം ഗവണ്‍മെന്‍റ് നല്കുന്ന താത്പര്യത്തിലും സംഘം സന്തോഷം അറിയിച്ചു.

വേദിയൊരുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റ് കാണിക്കുന്ന താത്പര്യം എടുത്തുപറയേണ്ടതാണെന്നും ഈ മേഖലയിലുള്ള ജനങ്ങളുടെ പിന്തുണയും ജോലികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഫിഫയുടെ മത്സരങ്ങളുടെ തലവന്‍ ജെയ്മി യാര്‍സ പറഞ്ഞു. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിക്കാര്‍ക്കു താമസിക്കാനുള്ള ഹോട്ടലുകളുടെ കാര്യമാണ് ഇനി പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയും സന്തോഷം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.