പനാജിയില്‍ ഗോവന്‍ ഡെത്ത്; ബംഗാള്‍ സന്തോഷം
പനാജിയില്‍ ഗോവന്‍ ഡെത്ത്; ബംഗാള്‍ സന്തോഷം
Sunday, March 26, 2017 10:57 AM IST
പനാജി: ഇരമ്പിയാര്‍ത്ത ആയിരക്കണക്കിനു ഗോവന്‍ ആരാധകരെയും കളിക്കളത്തിലെ 11 അംഗങ്ങളെയും ഒരേപോലെ നേരിട്ട ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മുത്തമിട്ടു. മുഴുവന്‍ സമയവും ഗോള്‍രഹിത സമനിലയിലായിരുന്ന മത്സരത്തില്‍ അധിക സമയത്തിന്‍റെ അവസാന മിനിറ്റില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളിലാണ് ബംഗാള്‍ കിരീടം തങ്ങളുടേതാക്കിയത്. 32-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. കേരളത്തിനെതിരേ സെമി ഫൈനലില്‍ ശക്തമായ പോരാട്ടം നടത്തിയ ഗോവയെ ഇന്നലെ ബംഗാള്‍ പൂര്‍ണമായും പൂട്ടുന്ന പ്രകടനമാണു നടത്തിയത്. ലിസ്റ്റണ്‍ കൊളാസോ എന്ന ഗോവന്‍ ഹീറോയെ തളച്ചിട്ടതോടെ ബംഗാളിന് ജോലി എളുപ്പമായി.

വിജയഗോളിന്‍റെ വഴി

119-ാം മിനിറ്റില്‍ മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്നും ഉയര്‍ത്തിയടിച്ച പന്ത് ലഭിച്ചത് ബംഗാളിന്‍റെ മുംതാസ് അക്തറിന്‍റെ കാലില്‍. അക്തറില്‍നിന്നുള്ള ക്രോസ്് മുന്നേറ്റതാരം മന്‍വീറിന്. ഇടതുകാലില്‍ സ്വീകരിച്ച പന്ത് മന്‍വീര്‍ വലതു കാലിലേയ്ക്ക് മാറ്റി. വലതുകാലില്‍നിന്ന് ഉതിര്‍ത്ത ഷോട്ട് ഗോവന്‍ ഗോള്‍ വല കുലുക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ റയാന്‍ കൊളാക്കോയ്ക്ക് കാഴ്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഗോവയുടെ ഓരോ നീക്കത്തെയും ഇരമ്പിയാര്‍ത്തു പ്രോത്സാഹിപ്പിച്ചിരുന്ന ഗോവന്‍ ആരാധകര്‍ നിശബ്ദരായിരുന്നു.

തുടക്കം മുതല്‍ ആധിപത്യം ബംഗാളിന്

കളിയുടെ ആദ്യപകുതിയില്‍ ബംഗാളിന്‍റെ നിയന്ത്രണമാണ് ജിഎംസി സ്റ്റേഡിയത്തില്‍ കണ്ടത്. സെമിയില്‍ കേരളത്തെ ഗോവ തകര്‍ത്തതിനു നിര്‍ണായ സ്വാധീനം ചെലുത്തിയ ഗോവയുടെ ഗോളടിയന്ത്രം ലിസ്റ്റണ്‍ കൊളാസോയെ പൂട്ടിക്കെട്ടിയതോടെ ബംഗാളിന്‍റെ പെനാല്‍റ്റി ബോക്‌സിലേക്ക് പന്ത് എത്തിക്കുന്നതിന് ഗോവ ഏറെ വിയര്‍ത്തു. കളിയുടെ ആദ്യമിനിറ്റുകളില്‍ ലിസ്റ്റണ്‍ കൊളാസോയുടെ ചില മുന്നേറ്റങ്ങള്‍ കണ്ടു. രണ്ടാം മിനിറ്റില്‍ കൊളാസോ പെനാല്‍റ്റി ബോക്‌സിനു സമീപത്തുനിന്നും തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് പുറത്തേയ്ക്ക് പോയത്.

പത്താം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഗോവയ്ക്ക് വേണ്ടി എടുത്തത് ആരന്‍ ഡിസില്‍വ. ഡിസില്‍വയുടെ ഷോട്ട് ബംഗാള്‍ പ്രതിരോധത്തെ മറികടന്നെങ്കിലും ഗോളി രക്ഷകനായി. കളിയുടെ 20-ാം മിനിറ്റായതോടെ മത്സരം പൂര്‍ണമായും ബംഗാളിന്‍റെ നിയന്ത്രണത്തിലായി. ഗോവന്‍ പകുതിയില്‍ പന്ത് നിലയുറപ്പിച്ചപോലെ. 24-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡില്‍ നിന്നും ലഭിച്ച പന്തുമായി ബംഗാളിന്‍റെ ബസന്താ സിംഗിന്‍റെ കുതിപ്പ് ഗോവയുടെ പ്രതിരോധ നിരയിലെ മെല്‍ബിന്‍ ലോബോയെയും റെയ്‌മെന്‍ഡ് സുവാരസിനെയും വെട്ടിച്ച് ഗോവയുടെ പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിസില്‍ മുഴക്കി. ഈ ഓഫ് സൈഡ് സംബന്ധിച്ച് ബംഗാള്‍ താരങ്ങള്‍ പ്രതിഷേധിച്ചു. ഇതിന് ബസാന്ത് സിംഗിന് റഫറി മഞ്ഞക്കാര്‍ഡും നല്കി.

36-ാം മിനിറ്റില്‍ ഗോവയുടെ ആരന്‍ ഡിസില്‍വയും ബ്രയാനും ബംഗാള്‍ താരങ്ങളുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ വീണു. ഇത് റഫറി ശ്രദ്ധിക്കാത്തത്തിനെത്തുടര്‍ന്ന് കാണികള്‍ ബഹളം വച്ചു. 40-ാം മിനിറ്റില്‍ ബംഗാളിന്‍റെ മന്‍വീര്‍ സിംഗിന്‍റെ മനോഹരമായ ഷോട്ട് ഗോവന്‍ ഗോളി ബ്രൂണോ റെയാന്‍ കോളാസോ തട്ടിയകറ്റി രക്ഷപ്പെടുത്തി.

ഗോവയുടെ ആക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ട ലിസ്റ്റന്‍ കൊളാസോയില്‍ ബംഗാള്‍ പ്രതിരോധത്തിന്‍റെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരുന്നതിനാല്‍ താരത്തിന് ആദ്യ പകുതില്‍ മികച്ച നീക്കങ്ങള്‍ നടത്താനായില്ല. ഇതോടെ ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബംഗാളിന്‍റെ തുടര്‍ച്ചയായ ആക്രമണം. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഐഎസ്എലില്‍ കളിച്ചിട്ടുള്ള പീറ്റര്‍ കര്‍വാലോയ്ക്ക് ഇതോടെ മധ്യനിരയില്‍നിന്നും പ്രതിരോധ നിരയിലേക്കു ഇറങ്ങി കളിക്കേണ്ടി വന്നു. ബംഗാളിന് ഉറപ്പിക്കാവുന്ന പല അവസരങ്ങള്‍ക്കും കര്‍വാലയുടെ കാലുകള്‍ വഴിമുടക്കി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതം‍.


രണ്ടാം പകുതിയില്‍ ഗോ..വാാ... എന്ന ആര്‍പ്പുവിളികളോടെ ഗോവയ്ക്ക് പ്രോത്സാഹനവുമായി ആരാധകര്‍. വുവുസുലയും ചെണ്ടമേളവുമായി ഗോവയുടെ ഓരോ നീക്കത്തിനും പ്രോത്സാഹനം നല്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോവന്‍ മുന്നേറ്റത്തോടെയാണ് സ്‌റ്റേഡിയം ഉണര്‍ന്നത്. 55-ാം മിനിറ്റില്‍ ആരോണ്‍ ഡിസില്‍വയെ ബംഗാളിന്‍റെ ഗോള്‍ മുഖത്ത് വച്ച് ചവിട്ടി വീഴ്ത്തിതിന് ഫ്രീകിക്ക്. ആരോണ്‍ തന്നെയെടുത്ത ഫ്രീകിക്ക് ക്രോസ് ബാറിനെ തൊട്ടിയുരുമ്മി പുറത്തേക്ക്.

65-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബംഗാളിന്‍റെ ബിഷാന്‍ പ്രധാന്‍ നഷ്ടപ്പെടുത്തി. ഗോവന്‍ പെനാല്‍റ്റി ബോക്‌സിനു സമീപത്ത് മൈതാനത്തിന്‍റെ ഇടതു മൂലയില്‍നിന്നും മന്‍വീര്‍ സിംഗ് നല്കിയ ക്രോസ് പ്രധാന്‍ നെഞ്ചിൽ സ്വീകരിച്ചു. ഗോവന്‍ പ്രതിരോധം ചിന്നിച്ചിതറി നില്ക്കുമ്പോള്‍ ബിഷാന്‍ പ്രധാന്‍റെ ദുര്‍ബല ഷോട്ട്. ഗോള്‍ പോസ്റ്റിനു പത്തു വാര അടുത്ത് വച്ചു ലഭിച്ച സുവര്‍ണാവസരം പ്രധാന്‍ കളഞ്ഞു കുളിച്ചു. മത്സരത്തിന്‍റെ 63-ാം മിനിറ്റില്‍ ആരണ്‍ ഡിസില്‍വയെ പിന്‍വലിച്ച് ആകെരാജ് മാര്‍ട്ടിനസിനെയും 70-ാം മിനിറ്റില്‍ മരിയാനോ കൊളാക്കോയെ പിന്‍വലിച്ച് ജോര്‍ജ് ഡിസൂസയെയും ഗോവ കളത്തിലിറക്കി. 80-ാം മിനിറ്റില്‍ ബംഗാള്‍ അവരുടെ ആദ്യ സബ്‌സ്റ്റിറ്റ്യൂഷന്‍ നടത്തി. ബിഷാന്‍ പ്രധാനെ പിന്‍വലിച്ച് ദബായ്‌സ് പ്രധാനെ കളത്തിലിറക്കി.

87-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബംഗാളിന് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഗോള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാഞ്ഞത്. ബസന്താ സിംഗിന്‍റെ അതിമനോഹരമായ ഷോട്ട് ഗോളി ഗോവന്‍ കുത്തിയകറ്റി പുറത്തേയ്ക്ക് പറത്തി. വീണ്ടും 89-ാം മിനിറ്റിലും ഗോളെന്നുറപ്പിക്കാവുന്ന അവസരം ബംഗാള്‍ കളഞ്ഞു കുളിച്ചു. പെനാല്‍റ്റി ബോക്‌സിനു തൊട്ടു മുന്നില്‍വെച്ച് നേരിട്ട് പോസ്റ്റിലേയ്ക്ക ഷോട്ട് തൊടുക്കേണ്ടതിനു പകരം റൊണാള്‍ഡ് സിംഗ് പന്ത് മന്‍വീര്‍ സിംഗിനു മറിച്ചു നല്കി. എന്നാല്‍ മന്‍വീര്‍ തൊടുത്ത ഷോട്ട് പുറത്തേക്ക്. ഇഞ്ചുറി സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

അധികസമയത്ത് അപ്രതീക്ഷിത മുന്നേറ്റങ്ങള്‍

അധികസമയത്തിന്‍റെ ആദ്യപകുതിയില്‍ ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഇരു ടീമിനും ഗോള്‍ വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം മിനിറ്റില്‍ ഗോള്‍ ഉറപ്പിക്കാനുള്ള അവസരം നിര്‍ഭാഗ്യംകൊണ്ടാണ് ബംഗാളിന് നഷ്ടമായത്. ഇടതു മൂലയില്‍ നിന്നും റൊണാള്‍ഡ് സിംഗ് മറിച്ചു നല്കിയ ഷോട്ട് മന്‍വീര്‍ സിംഗിന്‍റെ കാലുകളില്‍ മന്‍വീര്‍ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി വീണ്ടും പെനാല്‍റ്റി ബോക്‌സിലേയ്ക്ക്. ഗോവന്‍ ഗോള്‍ മുഖത്ത് കൂട്ടപ്പൊരിച്ചില്‍. ഒടുവില്‍ ഗോവയുടെ പ്രതിരോധ താരം പന്ത് പുറത്തേയ്ക്ക് അടിച്ചാണ് രക്ഷകനായത്. അധികസമയത്തിന്‍റെ 10-ാം മിനിറ്റില്‍ ഗോവയുടെ പ്രൊവാട്ട് ലാക്കറിന് മഞ്ഞക്കാര്‍ഡ്. അധിക സമയത്തിന്‍റെ രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ മന്‍വീര്‍ സിംഗ് ഗോവന്‍ വലയ്ക്കുള്ളിലേക്കു പന്ത് പായിച്ചതോടെ സന്തോഷ് ട്രോഫി ബംഗാളിന്‍റെ കൈകളില്‍ ഭദ്രമായി.

പനാജിയില്‍നിന്ന് തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.