ധര്‍മശാല: ജഡേജയുടെ ഓൾറൗണ്ട് പ്രകടനം ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് ബോർഡർ ഗാവസ്കർ ട്രോഫി നേട്ടത്തിനരികേ. നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കു വിജയിച്ച് പരന്പര സ്വന്തമാക്കാൻ ഇനി വേണ്ടത് 10 വിക്കറ്റ് ശേഷിക്കേ 87 റൺസ് മാത്രം. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 137 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെയാണ് ഇന്ത്യക്ക് വിജയമോഹമുദിച്ചത്. 106 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്നാം ദിനം കളി നിർത്തുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റൺസിനെതിരേ ഇന്ത്യ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകർത്തത്.
13 റണ്‍സുമായി ലോകേഷ് രാഹുലും ആറ് റണ്‍സുമായി മുരളി വിജയുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍. ധര്‍മശാലയിൽ വിജയിച്ചാൽ ഇന്ത്യ 2-1നു പരന്പര സ്വന്തമാക്കും.
32 റൺസിന്റെ കുറവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓസ്ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. ഗ്രെന്‍ മാക്സ് വെല്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മാക്സ് വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. പരന്പരയിൽ ആദ്യമായി കീഴടങ്ങിയ ഓസീസ് നായകൻ സ്മിത്തിനെ അവിശ്വസനീയ ബൗളിംഗിലൂടെ ഭുവനേശ്വർ കുമാർ ക്ലീൻബൗൾഡാക്കി. 17 റൺസ് മാത്രമായിരുന്നു സ്മിത്തിന്റെ സന്പാദ്യം. മധ്യനിരയിൽ 25 റൺസ് നേടി പുറത്താകാതെ നിന്ന മാത്യു വേഡ് പൊരുതിയെങ്കിലും അദ്ദേഹത്തെ സഹായിക്കാൻ ആരുമില്ലായിരുന്നു.
ഇന്ത്യക്കായി അശ്വിനും ജഡേജയും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അര്‍ധസെഞ്ചുറി നേടിയ ജഡേജയുടെ ബാറ്റിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 32 റണ്‍സ് ലീഡിലെത്തിച്ചത്. ജഡേജ 95 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 63 റണ്‍സെടുത്തു.
ആറിന് 248 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സ് മറികടക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജയും സാഹയും കൂടി 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സാഹ 31 റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ പിന്നീടങ്ങോട്ട് ഇന്ത്യ തകർന്നു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ 34.1 ഓവറിൽ 92 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി. കമ്മിന്‍സ് മൂന്നും ഹെയ്സൽവുഡും ഒക്കീഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ ബംഗളൂരുവില്‍ ഇന്ത്യയും ജയിച്ചു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 300
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
കെ. എല്‍. രാഹുല്‍ സി വാര്‍ണര്‍ ബി കമ്മിന്‍സ് 60, മുരളി വിജയ് സി വേഡ് ബി ഹെയ്സല്‍വുഡ് 11, പൂജാര സി ഹാന്‍ഡ്സ് കോമ്പ് 57, രഹാനെ സി സ്മിത്ത് ബി ലയണ്‍ 5, കരുണ്‍ നായര്‍ സി വേഡ് ബി ലയണ്‍ 5, അശ്വിന് എല്‍ബിഡബ്ല്യു ബി ലയണ്‍ 30, സാഹ സി സ്മിത്ത് ബി കമ്മിന്‍സ് 31, ജഡേജ ബി കമ്മിന്‍സ് 63, ഭുവനേശ്വര്‍ സി സ്മിത്ത് ബി ഒക്കീഫ് 0, കുല്‍ദീപ് യാദവ് സി ഹെയ്സല്‍വുഡ് ബി ലയണ്‍ 7, ഉമേഷ് യാദവ് നോട്ടൗട്ട് 2, എക്സ്ട്രാസ് 20
ആകെ 118.1 ഓവറില്‍ 322.
ബൗളിംഗ്
ഹെയ്സല്‍വുഡ് 25-8-51-1, കമ്മിന്‍സ് 30-8-94-3, ലയണ്‍ 34.1-5-92-5, ഒക്കീഫ് 27-4-75-1, മാക്സ് വെല്‍ 2-0-5-0
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
റെന്‍ഷോ സി സാഹ ബി യാദവ് 8, വാര്‍ണര്‍ സി സാഹ ബി യാദവ് 6, സ്മിത്ത് ബി ഭുവനേശ്വര്‍ 17, ഹാന്‍ഡ്സ്കോമ്പ് സി രഹാനെ ബി അശ്വിന് 18, മാക്സ് വെല്‍ എല്‍ബിഡബ്ല്യു ബി അശ്വിന് 45, ഷോണ്‍ മാര്‍ഷ് സി പൂജാര ബി ജഡേജ 1, വേഡ് നോട്ടൗട്ട് 25, കമ്മിന്‍സ് സി രഹാനെ ബി ജഡേജ 12, ഒക്കീഫ് സി പൂജാര ബി ജഡേജ 0, ലയണ്‍ സി വിജയ് ബി യാദവ് 0, ഹെയ്സല്‍വുഡ് എല്‍ബിഡബ്ല്യു ബി അശ്വിന് 0,എക്സ്ട്രാസ് 5
ആകെ 53.5 ഓവറില്‍ 137
ബൗളിംഗ്
ഭുവനേശ്വര്‍ 7-1-27-1, ഉമേഷ് യാദവ് 10-3-29-3, കുല്‍ദീപ് 5-0-23-0, ജഡേജ 18-7-24-3, അശ്വിന് 13.4-4-29-3
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
രാഹുല്‍ നോട്ടൗട്ട് 13
വിജയ് നോട്ടൗട്ട് 6,
ആകെ 6 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 19
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.