കോല്‍ക്കത്ത ഒന്നാമത്
കോല്‍ക്കത്ത ഒന്നാമത്
Saturday, April 15, 2017 11:42 AM IST
കോല്‍ക്കത്ത: റോബിന്‍ ഉത്തപ്പയുടെ ബാറ്റിംഗും സ്പിന്നര്‍മാരുടെ മികവും കോല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിന്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 17 റണ്‍സിന്‍റെ ജയമൊരുക്കി. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത ഉത്തപ്പയുടെ (68) മികവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരാണ് ഹൈദരാബാദിനെ തകര്‍ത്തത്.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ആതിഥേയരായ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ബാറ്റിംഗിനു വിട്ടു. ഇത്തവണയും സുനില്‍ നരേനെ ഓപ്പണിംഗ് പങ്കാളിയാക്കിയാണ് ഗൗതം ഗംഭീറെത്തിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കഴിഞ്ഞ കളിയില്‍ പുറത്തെടുത്ത മികവ് നരേന് ഇത്തവണ പുറത്തെടുക്കാനായില്ല. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സെത്തിയപ്പോള്‍ നരേനെ (6) ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗൾഡാക്കി. ഇതിനുശേഷം ഗംഭീറും റോബിന്‍ ഉത്തപ്പയും വലിയ കൂട്ടുകെട്ട് തീര്‍ക്കും മുമ്പ് ഈ സഖ്യത്തെ റഷീദ് ഖാന്‍ പിരിച്ചു. നായകന്‍ ഗംഭീര്‍ (15) ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. നായകന്‍ പോയതോടെ ഉത്തപ്പയും ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും ചേര്‍ന്ന മൂന്നാം വിക്കറ്റ് സഖ്യം കോല്‍ക്കത്തയെ മികച്ച നിലയിലേക്കു നയിച്ചു. അര്‍ധ സെഞ്ചുറി കടന്ന ഉത്തപ്പയെ (39 പന്തില്‍ 68) ബെന്‍ കട്ടിംഗ് റഷീദ് ഖാന്‍റെ കൈകളിലെത്തിച്ചു. മനീഷ് പാണ്ഡെയും യൂസഫ് പഠാനും ചേര്‍ന്നു വലിയ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. പാണ്ഡെയെ (35 പന്തില്‍ 46) വാര്‍ണറുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍, കോല്‍ക്കത്തയെ വന്‍ സ്‌കോറിലെത്തുന്നതു തടഞ്ഞു. പിന്നീടെത്തിയവരില്‍നിന്നു വലിയ അടികളൊന്നും കിട്ടാതിരുന്നതും യൂസഫ് പഠാന്‍റെ സ്‌കോറിംഗിനു കരുത്തു കുറഞ്ഞതും നൈറ്റ്‌റൈഡേഴ്‌സിനെ 172 റൺസിലൊതുക്കി. ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിംഗ് ആരംഭിച്ച സണ്‍റൈഴ്‌സേഴ്‌സിനായി ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കി. സണ്‍റൈസേഴ്‌സ് സ്‌കോര്‍ 46ലെത്തിയപ്പോള്‍ ധവാനെ (23) പഠാന്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്‍റെ കൈകളിലെത്തിച്ചു. അധികം വൈകാതെ വാര്‍ണറും (26) പുറത്തായി. ഹോമിലുള്ള മോയിസിസ് ഹെന്‍റികസിനെ (13) സ്വന്തം പന്തില്‍ ക്രിസ് വോക്‌സ് പിടികൂടി. ദീപക് ഹൂഡ (13) നന്നായി തുടങ്ങിയെങ്കിലും നരേന്‍റെ പന്തില്‍ ഉത്താപ്പ സ്റ്റംപ് ചെയ്തു. കൂറ്റന്‍ അടികളുമായി യുവ്‌രാജ് സിംഗും ബെന്‍ കട്ടിംഗും ഒരുമിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് വിജയം നേടുമെന്നു തോന്നിച്ചു. എന്നാല്‍ യുവ്‌രാജിന്‍റെ (26) വീഴ്ച കോല്‍ക്കത്തയ്ക്ക് ആശ്വാസം നല്‍കി. വോക്‌സിന്‍റെ പന്തില്‍ ഋഷി ധവാനു ക്യാച്ച് നല്കിയാണ് യുവി പുറത്തായത്. അപ്പോള്‍ സ്‌കോര്‍ 112. അധികം താമസിക്കാതെ കട്ടിംഗിനെയും (15) നഷ്ടമായി. അവസാനം നമാന്‍ ഓജയും (11), ബിപുല്‍ ശര്‍മയും (21) ചെറിയ മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും ജയത്തിന് 17 റണ്‍ അകലെ തീര്‍ന്നു. ക്രിസ് വോക്‌സ് രണ്ടു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.