സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പർ സീരീസ്:ഇന്ത്യന്‍ ഫൈനല്‍
സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പർ സീരീസ്:ഇന്ത്യന്‍ ഫൈനല്‍
Saturday, April 15, 2017 11:42 AM IST
സിംഗപ്പൂര്‍: സിംഗപ്പൂർ‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍റണില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ഫൈനല്‍. കിഡാംബി ശ്രീകാന്തും സായി പ്രണീതും ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ 10.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നാല്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് നാല് എച്ച്ഡി ചാനലുകളില്‍ തത്സമയം കാണാം. ഇരുവരും നേരിട്ടുള്ള ഗെയിമുകള്‍ക്ക് വലിയ വെല്ലുവിളി നേരിടാതെയാണ് ഫൈനലിലേക്കു കടന്നത്. ആദ്യ സെമിയില്‍ സായ് പ്രണീത് കൊറിയയുടെ ലീ ഡോംഗിനെ 21-6, 21-8ന് തകര്‍ത്തിരുന്നു. പ്രണീതിന്‍റെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണ്. രണ്ടാം സെമിയില്‍ ശ്രീകാന്ത് ഇന്തോനേഷ്യയുടെ ആന്‍റോണി ഗിന്‍ടിംഗിനെ 21-13, 21-14ന് കീഴടക്കി.

മത്സരത്തില്‍ പ്രണീത് കൊറിയയുടെ ലീ ഡോംഗിനെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ജനുവരിയില്‍ നടന്ന സയിദ് മോദി ഗ്രാന്‍പ്രീയില്‍ പ്രണീത് ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാനഡ ഓപ്പണ്‍ ചാമ്പ്യനായ പ്രണീത് മറ്റൊരു വന്‍ നേട്ടത്തിനരുകിലാണ്. സെ മിയില്‍ മൂന്നു വട്ടം കൊറിയ മാസ്റ്റേഴ്‌സ് ഗ്രാന്‍പ്രീ ഗോള്‍ഡ് ചാമ്പ്യനായ ലീക്കെതിരേ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തി. ആദ്യ ഗെയിമില്‍ എതിരാളിക്കെതിരേ വ്യക്തമായ പ്ലാനോടെ പോരാടിയ പ്രണീത് ഒരവസരം പോലും നല്കാതെ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ഇന്ത്യന്‍ താരത്തിന്‍റെ ആധിപത്യംതന്നെയായിരുന്നു. വേഗം തന്നെ 9-1ന് ലീഡിലെത്തി. തുടര്‍ച്ചയായി പോയിന്‍റ് നേടി ലീക്ക് ഇന്ത്യന്‍ താരത്തിന്‍റെ ലീഡ് 4-10 ആക്കി ചുരുക്കാനായി. ഇടവേളയിലെത്തിയപ്പോള്‍ പ്രണീത് 11-4ന് വളരെ മുന്നിലെത്തിയിരുന്നു. പിന്നീട് ലീക്ക് വെറും രണ്ടു പോയിന്‍റ് മാത്രം നല്‍കി പ്രണീത് ഗെയിമും മത്സരവും സ്വന്തമാക്കി.

പ്രണീതിന്‍റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി ഇതു മാറി. ഇതിനു മുമ്പ് 2003ലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ മലേഷ്യയുടെ മുഹമ്മദ് ഹഫിസ് ഹഷിമിനെ പരാജയപ്പെടുത്തിയതും മൂന്ന് ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ലോക ഒന്നാം നമ്പര്‍ ലീ ചോംഗ് വീയെ പരാജയപ്പെടുത്തിയതും ഉള്‍പ്പെടുന്നു.


രണ്ടാം സെമിയില്‍ ഇന്ത്യയുടെ മികച്ച ബാഡ്മിന്‍റണ്‍ പുരുഷ താരമെന്ന് വിശേഷിപ്പിക്കുന്ന ശ്രീകാന്ത് ശക്തമായി പോരാടി തന്നെയാണ് ആന്‍റോണി ഗിന്‍ടിംഗിനെ പരാജപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ആക്രമണകാരിയായ കളിക്കാരനായ ശ്രീകാന്ത് ആവേശകമായ മത്സരത്തിന്‍റെ ഇന്തോനേഷ്യന്‍ താരത്തെ തകര്‍ത്തത്. ശ്രീകാന്തിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ സ്‌കോറിംഗിനു മുന്നില്‍ ഗിന്‍ടിംഗ് അടിപതറി. ആദ്യ ഗെയിമില്‍ 9-4ന് പിന്നില്‍നിന്നശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് ശ്രീകാന്ത് ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിനായിരുന്നു മേല്‍ക്കൈ.

ശ്രീകാന്തിനെതിരേയുള്ള വിജയ കണക്കില്‍ പ്രണീതാണു മുന്നില്‍. ഇരുവരും അഞ്ചു തവണ ഏറ്റുമുട്ടി.‍ പ്രണീത് നാലെണ്ണത്തില്‍ ജയിച്ചു; ശ്രീകാന്ത് ഒരു മത്സരത്തിലും. 2014ലെ ചൈന സൂപ്പര്‍ സീരീസ് പ്രീമിയര്‍, 2015ലെ ഇന്ത്യ സൂപ്പര്‍ സീരീസ് നേടിയിട്ടുള്ള ശ്രീകാന്ത് മറ്റൊരു സൂപ്പര്‍ സീരീസാണ് ലക്ഷ്യമിടുന്നത്.

മാരിന്‍ പകരം വീട്ടി

വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി കരോളിന്‍ മാരിന്‍ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ തോല്‍വിക്കു പകരംവീട്ടി. 21-11, 21-15നായിരുന്ന മാരിന്‍റെ ജയം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനവുമായി സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെത്തിയ സിന്ധുവിന് അഞ്ചാം സ്ഥാനത്തേയ്ക്കിറങ്ങേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.