അദ്ഭുതം പ്രതീക്ഷിച്ച് ബാഴ്സ
അദ്ഭുതം പ്രതീക്ഷിച്ച് ബാഴ്സ
Tuesday, April 18, 2017 12:06 PM IST
ബാഴ്സലോണ: യുവന്‍റസ് ബാഴ്സലോണയുടെ അങ്കത്തട്ടിൽ എത്തിക്കഴിഞ്ഞു. വാക്കുകളിൽ മാത്രമല്ല, കളിയിലും മൂർച്ചയുണ്ട് എന്നു തെളിയിച്ച പാവ്‌ലോ ഡൈബലയുടെ മികവിൽ, ടൂറിനിലെത്തിയ ബാഴ്സലോണയെ 3-0ന് യുവന്‍റസ് കെട്ടുകെട്ടിച്ചു. ചാന്പ്യൻസ് ലീഗ് ആദ്യപാദത്തിലെ 0-3ന്‍റെ കുറവു പരിഹരിക്കാൻ സ്വന്തം തട്ടകമായ ന്യൂകാന്പിൽ അരയും തലയും മുറുക്കി യുവെയ്ക്കെതിരേ ഇറങ്ങുന്പോൾ വിജയിക്കണമെങ്കിൽ ബാഴ്സയുടെ ആവനാഴിയിലെ സർവ ആയുധങ്ങളും പ്രയോഗിക്കണം.

പ്രീക്വാർട്ടറിൽ ഫ്രഞ്ച് വന്പന്മാരായ പാരീ സാൻ ഷർമെയ്നെതിരേ 4-0ന്‍റെ കുറവുണ്ടായിരുന്നിട്ടും സ്വന്തം മൈതാനത്തുവച്ച് കുറവു പരിഹരിച്ചു മുന്നേറാൻ ബാഴ്സയ്ക്കായിരുന്നു. ആ ആത്മവിശ്വാസമാണ് ബാഴ്സയുടെ കരുത്ത്. പ്രീക്വാർട്ടർ തുടങ്ങും മുന്പേ ബാഴ്സ താരം നെയ്മർ പ്രഖ്യപിച്ചത് ഇങ്ങനെയാണ്- എതിരാളി ഏതായാലും അവരെ തോൽപ്പിച്ചു ക്വാർട്ടറിലേക്ക് ഞങ്ങൾ മുന്നേറിയിരിക്കും. അതുപോലെ തന്നെ സംഭവിച്ചു. ഇത്തവണ യുവെയെ നേരിടുന്പോഴും നെയ്മറുടെ ആത്മവിശ്വാസത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ നേടും- അതായിരുന്നു നെയ്മറുടെ പ്രതികരണം. നെയ്മറുടെ മികവിലായിരുന്നു പിഎസ്ജിക്കെതിരേ ബാഴ്സ വെന്നിക്കൊടി പാറിച്ചത്. ലാ ലിഗയിലെ കഴിഞ്ഞ മത്‌സരത്തിൽ സസ്പെൻഷനെത്തുടർന്ന് നെയ്മർ കളിച്ചിരുന്നില്ല.

ലോക ഫുട്ബോളിൽത്തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ഫോമിലാണ് യുവന്‍റസ്. സീരി എയില്‍ ഒന്നാം സ്ഥാനത്താണ്. കോപ്പ ഇറ്റാലിയയിൽ‍ നാപ്പോളിയെ 5-4ന്‍റെ അഗ്രഗേറ്റില്‍ തോല്‍പ്പിച്ച് സെമിയിലെത്തി. നേപ്പിള്‍സില്‍ നടന്ന രണ്ടാം പാദത്തില്‍ 3-2ന്‍റെ തോല്‍വി ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നുമാസമായി യുവന്‍റസ് ഒരു മത്സരത്തില്‍പോലും തോറ്റിട്ടില്ല. അതാണ് അവരുടെ ആത്മവിശ്വസവും. എല്ലാറ്റിലുമുപരി, വരുംകാല മെസി എന്നു വിളിപ്പേരുള്ള ഡൈബലയുടെ സാന്നിധ്യവും ഫോമും. അർജന്‍റീനയിൽനിന്നുള്ള ഈ കൗമാര താരം ഇതിനോടകംതന്നെ വൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാണ്.

2015 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇരുടീമും ഏറ്റുമുട്ടിയെങ്കിലും വിജയം ബാഴ്സയ്ക്കൊപ്പമായിരുന്നു. 3-1 ന് ബാഴ്സ ജയിച്ചു. യുവന്‍റസ് സ്‌റ്റേഡിയത്തില്‍ 22 യൂറോപ്യന്‍ മത്സരങ്ങളില്‍ യുവന്‍റസ് പരാജയമറിഞ്ഞിട്ടില്ല. സ്വന്തം ആരാധകരുടെ മുന്നില്‍നടന്ന 32 ലീഗ് മത്സരങ്ങളും ജയിക്കുകയും ചെയ്തു. 22 ക്ലീന്‍ ഷീറ്റുകളും ഇവിടെയുണ്ട്.

സമീപകാലത്ത് ബാഴ്സയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച താരമായ ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ അതിസമർഥമായി പൂട്ടാൻ സാധിച്ചതാണ് യുവെ ആദ്യപാദത്തിൽ ഉജ്വല വിജയം സ്വന്തമാക്കുന്നതിനു കാരണമായത്. അതിനായി നിയോഗിച്ചതാകട്ടെ, ബ്രസീലിയൻ ടീമിലെ സഹതാരവും മുൻ ബാഴ്സ താരവുമായ ഡാനി ആൽവ്സിനെയും. ആൽവ്സ് അതു ഭംഗിയായി നിർവഹിച്ചതോടെ ബാഴ്സയുടെ പ്രതീക്ഷയറ്റു. ലയണൽ മെസിക്കും സുവാരസിനും പന്തെത്താതെ വന്നതോടെ കാര്യങ്ങൾകൈവിട്ടു. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽപ്പോലും ബാഴ്സ വിജയപ്രതീക്ഷ ഉണർത്തിയില്ല.

പരിക്കാണ് ബാഴ്സയെ അലട്ടുന്ന പ്രശ്നം. നെയ്മർ ഇന്നു കളിക്കാനിറങ്ങുമെങ്കിലും ഹാവിയർ മസ്കരാനോ, റഫീഞ്ഞ, അലക്സി വിദാൽ എന്നിവർ പരിക്കിനെത്തുടർന്നു കളിക്കില്ല.

മിസിമില്യാനോ അല്ലെഗ്രിയുടെ സ്വന്തം ഗ്രൗണ്ടില്‍ വന്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ യുവെ 3-0ന്‍റവിജയം തന്നെ സ്വന്തമാക്കി. എന്നാൽ, ബാഴ്സയെ എഴുതിത്തള്ളാൻ അവർക്കാവില്ല. പ്രീക്വാര്‍ട്ടറില്‍ വന്‍ ജയം നേടി തിരിച്ചുവന്ന ചരിത്രമുള്ളവരാണ് ബാഴ്‌സ. ഒരു വന്‍ ജയം അത്ര സുരക്ഷിതമല്ലെന്നും അല്ലെഗ്രിക്കറിയാം. ബാഴ്‌സലോണ പ്രീക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ പാരി സാന്‍ ഷെര്‍മയിനോട് എവേ ഗ്രൗണ്ടില്‍ 4-0ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.


എന്നാല്‍ സ്വന്തം ന്യൂകാമ്പില്‍ ആറു ഗോളടിച്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിലൂടെ റിക്കാര്‍ഡ് ജയം കുറിച്ചാണ് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയത്. 6-5ന്‍റെ അഗ്രഗേറ്റിലായിരുന്നു പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സയുടെ ജയം.
ന്യൂകാന്പിൽ യുവെ അവസാനം കളിക്കുന്നത് 2003ലാണ്. അന്ന് 2-1നു വിജയിച്ചതും യുവെ ആയിരുന്നു. അതേസമയം ന്യൂകാന്പിൽ ചാന്പ്യൻസ് ലീഗിലെ ബാഴ്സയുടെ സമീപകാല പ്രകടനം വളരെ മികച്ചതാണ്. അവസാനം ഇവിടെ കളിച്ച 15 മത്സരങ്ങളിലും ബാഴ്സ ജയിച്ചു. 50 ഗോൾ നേടിയപ്പോൾ കേവലം ഏഴെണ്ണം മാത്രമാണ് വഴങ്ങിയത്. അതേസമയം, ഈ സീസണിൽ ന്യൂകാന്പിനു പുറത്തെ ബാഴ്സയുടെ പ്രകടനം അത്ര മികച്ചതല്ല. ആറു മത്സരങ്ങളിൽ മൂന്നിലും തോറ്റു. ചാന്പ്യൻസ് ലീഗിൽ ബാഴ്സ ഇത് തുടർച്ചയായ 10-ാം തവണ‍യാണ് ക്വാർട്ടറിലെത്തുന്നത്.

ബൊറൂസിയയ്ക്ക് ബാലികേറാമല

മോണക്കോ: ബുണ്ടസ് ലിഗയില്‍ അടുത്തകാലത്തേറ്റ തകര്‍ച്ചയില്‍നിന്ന് തിരിച്ചുവരാന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദത്തില്‍ മോണക്കോയ്‌ക്കെതിരേ ഇറങ്ങുന്നു. പുനഃക്രമീകരിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ട്-മോണക്കോ ആദ്യ പാദ ക്വാര്‍ട്ടറില്‍ കെയ്‌ലിന്‍ എംബാപെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രഞ്ച് ക്ലബ് 3-2ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ മോണക്കോയ്ക്ക്് മുന്‍തൂക്കം ലഭിച്ചു. എന്നാൽ, ടീമിനു നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിൽ മത്സരം രണ്ടോ മൂന്നോ ദിവസത്തേക്കു നീട്ടിവയ്ക്കാനായിരുന്നു ഡോർട്ട്മുണ്ടിന്‍റെ ആവശ്യം. അത് ചെയ്യാത്ത യുവേഫയ്ക്കെതിരേ കടുത്ത പ്രതിഷേധത്തിലാണ് ബൊറൂസിയ.

ആദ്യപാദത്തിൽ സംഭവിച്ച പിഴവുകള്‍ പരിഹരിച്ച് ആക്രമണത്തില്‍ പരിചയ സമ്പത്തുള്ളവരെ ഇറക്കിയായിരിക്കും പരിശീലകൻ ടുചെല്‍ ടീമിനെ ഒരുക്കുക. പിയർ എമറിക് ഒബാമെയാംഗ്, ഉസ്‌മെന്‍ ഡെംബെലെ, ക്രിസ്റ്റ്യന്‍ പുലിഷിച്ച് എന്നിവരടങ്ങുന്ന മുന്നേറ്റം ഏത് പ്രതിരോധവും ഭേദിക്കാന്‍ കഴിവുള്ളവരാണ്. മോണക്കോയുടെ പ്രതിരോധം അത്ര കേമമല്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറില്‍ തെളിയിച്ചു. ആറു തവണയാണ് സിറ്റി മോണക്കോയുടെ വല കുലുക്കിയത്.

എന്നാൽ, ആദ്യപാദത്തിലെ കുറവ് നികത്തുക അത്ര എളുപ്പമല്ലെന്ന് വിലയിരുത്താം. മോണക്കോയ്ക്ക് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ തിമോയു ബക്കായൊക്കൊയെ നഷ്ടമാകുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബിന്‍റെ പ്രതിരോധത്തിലും മധ്യനിരയിലുമുള്ള പ്രകടനത്തെ ബാധിക്കും. സസ്‌പെന്‍ഷനാണ് ബക്കായൊക്കൊയെ പുറത്താക്കിയത്. കൂടാതെ ഫുള്‍ബാക്ക് ഡിജിബ്രില്‍ സിദിബിന്‍റെ കാര്യവും സംശയമാണ്. അപ്പെന്‍ഡിസൈറ്റിസിനെത്തുടര്‍ന്ന് സിദിബെയെ ‍ അടുത്ത നാളുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിദിബെ ഇന്ന് കളിച്ചില്ലെങ്കില്‍ പ്രതിരോധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാകും. മത്സരത്തിൽ പങ്കെടുക്കില്ലെന്ന ഭീഷണി ബൊറൂസിയ പിൻവലിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.