ഫെഡറേഷൻ കപ്പ്: ബംഗളൂരു x ബഗാൻ ഫൈനൽ
ഫെഡറേഷൻ കപ്പ്:  ബംഗളൂരു x ബഗാൻ ഫൈനൽ
Sunday, May 14, 2017 10:50 AM IST
കട്ടക്: ഫെഡറേഷൻ കപ്പ് ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ മോഹൻബഗാൻ മുൻ ചാന്പ്യന്മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. ആദ്യ സെമിയില്‍ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോള്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ മോഹൻ ബഗാൻ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചു. ഈ സീസണിൽ ബംഗളൂരുവും ബഗാനും തമ്മിലുള്ള ആറാമത്തെ പോരാട്ടമാണ് 21നു നടക്കുന്ന ഫൈനൽ.

മൂന്നു സീസണിടെ ബംഗളൂരുവിന്‍റെ രണ്ടാമത്തെ ഫൈനല്‍ പ്രവേശനമാണ്. 2014-15ല്‍ ബംഗളൂരായിരുന്നു ചാമ്പ്യന്മാര്‍. എട്ടാം മിനിറ്റില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി കാമറോണ്‍ വാട്‌സണ്‍ ബ്ലൂസിനെ മുന്നിലെത്തിച്ചു. കളിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ ഐസോളിനു ലഭിച്ച പെനാല്‍റ്റി ലാല്‍റാം ചുലോവ നഷ്ടപ്പെടുത്തി. ചുലോവയുടെ വലത്തേക്കടിച്ച ഷോട്ടിലേക്കു കൃത്യമായി ഡൈവ് ചെയ്ത അമരീന്ദര്‍ സിംഗ് പന്ത് തട്ടിയകറ്റി. റീബൗണ്ടിനുള്ള ചുലോവയുടെ ശ്രമവും വിജയിച്ചില്ല.
പ്രതിരോധം ശക്തമാക്കിയ ബംഗളൂരുവിന്‍റെ മുന്നേറ്റത്തില്‍ നായകന്‍ സുനില്‍ ഛേത്രിക്കു പകരമായി യുജിന്‍സണ്‍ ലിംഗ്‌ദോയെത്തി സി.കെ. വിനീതിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മികച്ച തുടക്കമാണ് ബംഗളൂരുവില്‍നിന്നുവന്നത്. എട്ടാം മിനിറ്റില്‍ ലീഡും ലഭിച്ചു. വലതു വശത്തുനിന്ന് സി.കെ. വിനീത് ഐസോള്‍ ബോക്‌സില്‍നിന്ന ആല്‍വിന്‍ ജോര്‍ജിനു നല്‍കി. എന്നാല്‍ ആല്‍വിനെ ഐസോള്‍ പ്രതിരോധം വീഴ്ത്തി. ഇതേത്തുര്‍ടന്ന് ബ്ലൂസിന് പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കാമറോണ്‍ വാട്‌സണ്‍ വലയുടെ വലതുവശത്തേക്ക് നിറയൊഴിച്ചു.


അഞ്ചു മിനിറ്റിനുശേഷം ഖാലിദ് ജാമിലിന്‍റെ ഐസോള്‍ സമനിലയ്ക്ക് അടുത്തെത്തിയതാണ്. ബ്ലൂസിന്‍റെ പ്രതിരോധത്തിന്‍റെ പാളിച്ച മുതലെടുത്ത ബായിയുടെ പന്ത് വലയിലേക്കു തൊടുക്കാനുള്ള ശ്രമം യുവാനന്‍റെ കൃത്യസമയത്തെ ടാക്ലിംഗിലൂടെ നഷ്ടമായി. ലീഡ് ഉയര്‍ത്താനായി ബംഗളൂരുവും തിരിച്ചടിക്കാന്‍ ഐസോളും നിരന്തരം ശ്രമം തുടര്‍ന്നു. വിനീതിന്‍റെയും ആല്‍വിന്‍റെയും ശ്രമം വിജയം കണ്ടില്ല. രണ്ടാം പകുതിയില്‍ കാമോ ബായിക്കു ലഭിച്ച സുവര്‍ണാവസരം പുറത്തേക്ക് അടിച്ചുകളഞ്ഞു.
ഇഞ്ചുറി ടൈം ഏഴു മിനിറ്റ് അധികം ലഭിച്ചു. അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സമനില നേടാനുള്ള അവസരം ഐസോള്‍ നഷ്ടമാക്കി. കാമോ ബായിയെ ബോക്‌സിനുള്ളില്‍ സന്ദേശ് ജിംഗന്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ലാല്‍റാം ചുലോവ കളി അധിക സമയത്തേക്കു കടത്താനുള്ള അവസരം കൈവിട്ട ു.

രണ്ടാം സെമിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ചിരവൈരികളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ ജയം നിലവിലെ ചാമ്പ്യന്മാരായ ബഗാന്. എതിരില്ലാത്ത രണ്ടു ഗോളിന് ബഗാന്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഡാരില്‍ ഡഫി (35), ബല്‍വന്ത് സിംഗ് (84) എന്നിവരാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കുവേണ്ടി ഗോള്‍ നേടിയത്.

ഇരുടീമും മികച്ച തുടക്കമാണിട്ടത്. തുടക്കത്തിൽ പലപ്പോഴും ഈസ്റ്റ് ബംഗാളാണ് ബഗാന്‍റെ ഗോൾമുഖത്ത് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എ ന്നാൽ, കളിയുടെ ഒഴുക്കിനെതിരേ യായിരുന്ന ബഗാൻ നേടിയ ആദ്യ ഗോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.