യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
Sunday, May 21, 2017 11:17 AM IST
യൂറോപ്യൻ ലീഗുകളുടെ കലാശക്കൊട്ടിൽ ബ്രസീലിയൻ താരങ്ങളുടെ ഗോളാരവം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ ഇവിടെയെല്ലാം ബ്രസീലുകാരുടെ ഗോളുകള്‍ ഉണ്ടായിരുന്നു. ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ മോണക്കോയുടെ അവസാന മത്സരത്തിലെ ഗോളുകളെല്ലാം നേടിയത് ബ്രസീലുകരായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇറ്റാലിയന്‍ സീരി എയിലും ചാമ്പ്യന്മാര്‍ക്കുവേണ്ടി വലകുലുക്കിയതില്‍ ബ്രസീലുകാരുണ്ടായിരുന്നു.

ചെല്‍സിക്കു പഞ്ചാമൃതം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വില്യനായിരുന്നു ചെൽസിയുടെ ഗോളടിക്കു തുടക്കം കുറിച്ചത്. ചാമ്പ്യന്മാരായ ചെല്‍സി ജയത്തോടെ ലീഗ് പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ ചെല്‍സി 5-1ന്‍ സണ്ടര്‍ലാന്‍ഡിനെ തകര്‍ത്തു. ആദ്യം ഗോളടിച്ചത് സണ്ടര്‍ലാന്‍ഡ് ജാവി മാന്‍ക്വിലോ (3). എന്നാല്‍ ബ്രസീലിന്‍റെ വില്യന്‍ (8) സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് ചാമ്പ്യന്മാര്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം നടത്തി. എഡന്‍ ഹസാര്‍ഡ് (61), പെഡ്രോ (77), മിച്ചി ബാറ്റ്ഷുയിയുടെ ഇരട്ട ഗോള്‍ (90, 90+2) എല്ലാം ചേര്‍ന്ന് ചെല്‍സിക്കു വന്‍ ജയമായി. രണ്ടാം സ്ഥാനക്കാരായ ടോട്ടനം 7-1ന് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചു. മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി 5-0ന് വാറ്റ്ഫര്‍ഡിനെ പരാജയപ്പെടുത്തി. ഗബ്രിയേൽ ജീസസും (58) ഫെർണാണ്ടീഞ ്ഞോയു(41)മാണ് സിറ്റിക്കു വേണ്ടി ഗോൾ നേടിയ ബ്രസീലുകാർ. ലിവര്‍പൂള്‍ 3-0ന് മിഡില്‍സ്‌ബ്രോയെ പരാജയപ്പെടുത്തിയപ്പോൾ കുടീഞ്ഞോ (51) എതിർവല ചലിപ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തി. ആഴ്‌സണല്‍ 3-1ന് എവര്‍ട്ടനെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

20 വർഷത്തിനു ശേഷം ആഴ്സണലിനു ചാന്പ്യൻസ് ലീഗിനു യോഗ്യതയില്ല എന്ന അപൂർവതയും ഇത്തവണ സംജാതമായി. അഞ്ചാം സ്ഥാനത്താ യതാണ് അവർക്കു തിരിച്ചടിയായത്. ചെൽസി, ടോട്ടനം, സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ ചാന്പ്യൻസ് ലീഗിനു യോഗ്യരായി.അഞ്ചും ആറും സ്ഥാനത്തുള്ള ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും യൂറോപ്പ ലീഗിലും കളിക്കും.

30 -ാം ജയം മോണക്കോ സ്റ്റൈൽ

റെനിസ്: ഫ്രഞ്ച് ലീഗ് വണ്‍ സീസണിലെ 30-ാം ജയത്തോടെ ചാമ്പ്യന്മാരായ മോണക്കോ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 17 വര്‍ഷങ്ങള്‍ക്കു ശേഷം ലീഗ് ചാമ്പ്യന്മാരാകുന്ന മോണക്കോയുടെ കളിക്കാര്‍ കിരീടം നേടുന്ന ചടങ്ങിലേക്കായി തലമുടിയില്‍ ക്ലബ്ബിന്‍റെ നിറങ്ങള്‍ പൂശിയാണ് ഇറങ്ങിയത്. പല കളിക്കാരും തലമുടിയില്‍ ചുവപ്പും വെള്ളയും കളര്‍ അടിച്ചാണ് കളിച്ചത്. മത്സരത്തില്‍ മോണക്കോ 3-2ന് റെനിസിനെ തോല്‍പ്പിച്ചു. ഈ സീസണോടെ യൂറോപ്പിലെ മറ്റു പ്രമുഖ ക്ലബ്ബുകളുടെ ഇഷ്ട കളിക്കാരനായിരിക്കുന്ന ഫാബിഞ്ഞോയ്‌ക്കൊപ്പം ബ്രസീലില്‍നിന്നുള്ള ജെമേഴ്‌സണ്‍, ഹൊര്‍ഗെ എന്നിവര്‍ ചാമ്പ്യന്മാര്‍ക്കായി ഗോള്‍ വല കുലുക്കി.

അവസാന മത്സരത്തിലും മികച്ച ടീമിനെത്തന്നെയാണ് മോണക്കോ ഇറക്കിയത്. കൈലിയന്‍ എംബാപ്പെയും ഉള്‍പ്പെടുത്തിയിരുന്നു. റഡമേല്‍ ഫാല്‍ക്കാവോ, സില്‍വ എന്നിവരെ പകരക്കാരായി ഇരുത്തി. 43-ാം മിനിറ്റില്‍ ഫാബിഞ്ഞോയുടെ ഗോളില്‍ മോണക്കോ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെമേഴ്‌സണ്‍ ലീഡ് ഉയര്‍ത്തി. ഇതിനുശേഷം റെനിസ് ആഡ്മ ഡിയാക്‌ബെയുടെ പെനാല്‍റ്റിയില്‍ ഒരു ഗോള്‍ മടക്കി. ഹൊര്‍ഗെ മോണക്കോയുടെ ലീഡ് വീണ്ടും രണ്ടാക്കി. ലീഗില്‍ മോണക്കോയുടെ 107-ാമത്തെ ഗോളായിരുന്നു. ഡിയാക്‌ബെയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോള്‍ തികച്ചു. ഈ ജയത്തോടെ മോണക്കോ തുടര്‍ച്ചയായ 20 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ലീഗിലെ അവസാന 12 കളിയിലും മോണക്കോ ജയിച്ചു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ പാരി സാന്‍ ഷെര്‍മയിന്‍ 87 പോയിന്‍റ് നേടി.

ബയേണും ജയത്തോടെ

മ്യൂണിക്: ഫിലിപ്പ് ലാമും സാബി അലോന്‍സോയും ജയത്തോടെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. ഇരുവര്‍ക്കും ബഹുമാനാര്‍ഥം ആരാധകര്‍ എഴുന്നേറ്റുനിന്ന് ആദരവ് അറിയിച്ചു. ആധുനിക ഫുട്‌ബോളിലെ മികച്ച കളിക്കാരായാണ് ഇരുവരെയും വാഴ്ത്തുന്നത്. ബുണ്ടസ് ലീഗയിലെ അവസാന മത്സരത്തില്‍ ലാമാണ് ചാമ്പ്യന്മാരായ ബയേണിനെ നയിച്ചത്. മത്സരത്തില്‍ ബയേണ്‍ 4-1ന് ഫെരിബര്‍ഗിനെ തകര്‍ത്തു. ആര്യന്‍ റോബന്‍ (4), അര്‍തുറോ വിദാല്‍ (73), ഫ്രാങ്ക് റിബറി (90+1), ജോഷ്വ കിമിച്ച് (90+4) എന്നിവരാണ് ഗോള്‍ നേടിയത്.

ഇതോടെ ബയേണിന്‍റെ പോയിന്‍റ് 82 ആയി. 2014ല്‍ ജര്‍മനിയെ ലോകകപ്പ് ജയത്തിലേക്കു നയിച്ച പ്രതിരോധതാരം ലാമിന്‍റെ 250-ാമത്തെ ലീഗ് വിജയമായിരുന്നു. 35 കാരനായ അലോന്‍സോ 2010ല്‍ സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായപ്പോള്‍ ആ ടീമിലുണ്ടായിരുന്നതാണ്. ലീഗില്‍ ലീപ്‌സിഗ് 67 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി.

യുവന്‍റസ് ആറാം തവണയും

ടൂറിന്‍: സീരി എ കിരീടം യുവന്‍റസസ് സ്വന്തമാക്കി. തുടര്‍ച്ചയായ ആറു സീരിഎ കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ ക്ലബ് എന്ന പേര് ഇതോടെ യുവന്‍റസിനു സ്വന്തമായി. കിരീടം ഉറപ്പിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ യുവന്‍റസ് 3-0ന് ക്രോട്ടനെ തോല്പിച്ചു. തലേന്ന് റോമ ചിവോയെ തോല്‍പ്പിച്ചതോടെ യുവന്‍റസിന് ജയം അത്യാവശ്യമായിരുന്നു. നിര്‍ണായക മത്സരത്തില്‍ 31-ാം ജന്മദിനം ആഘോഷിക്കുന്ന മാരിയോ മാന്‍സുകിച്ചിന്‍റെ (12) ഗോള്‍ യുവന്‍റസിന് ആശ്വാസം നല്‍കി. ഇടവേളയ്ക്കു മുമ്പ് തന്നെ പൗളോ ഡൈബല ലീഡ് രണ്ടാക്കി മാറ്റി. കളി തീരാന്‍ ഏഴു മിനിറ്റ് കൂടിയുള്ളപ്പോള്‍ ബ്രസീലിന്‍റെ അലക്‌സ് സാന്‍ഡ്രോയും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. 37 കളി പൂര്‍ത്തിയായി യുവന്‍റസിന് 88 പോയിന്‍റ്. ഇനി ഒരു മത്സരം കൂടിയുണ്ട്. ്‍ 84 പോയിന്‍റുള്ള റോമയാണ് രണ്ടാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.