ടോട്ടി, ദ കിംഗ് ഓഫ് റോം
ടോട്ടി, ദ കിംഗ് ഓഫ് റോം
Monday, May 29, 2017 12:05 PM IST
അയാള്‍ നടന്നു നീങ്ങി. മുഖത്തു ചിരി വരുത്താന്‍ നന്നേ പാടുപെട്ടു, എങ്കിലും ‍ പുഞ്ചിരിച്ചു, കണ്ണീര്‍പ്പുഴയെ മനസില്‍ തടഞ്ഞുനിര്‍ത്തിക്കൊണ്ട്. ഉദിച്ചുയര്‍ന്ന ഭൂമികയില്‍ ടോട്ടി അസ്തമിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ എഎസ് റോമയുടെ സ്വന്തം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിച്ചു. സീരീ എയില്‍ ഈ സീസണില്‍ അവസാന മത്സരത്തില്‍ ജെനോവയെ 3-2നു പരാജയപ്പെടുത്തി റോമ ടോട്ടിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കി. അവസാന മത്സരത്തില്‍ 54-ാം മിനിറ്റില്‍ പകരക്കാരനായാണ് ടോട്ടി മൈതാനത്തിറങ്ങിയത്.

തന്‍റെ ഫുട്‌ബോള്‍ ജീവിതം മുഴുവന്‍ ഒരു ക്ലബ്ബിനു മാത്രമായി നീക്കിവച്ച ശേഷം അയാള്‍ പടിയിറങ്ങി. 25 വര്‍ഷം, 786 റോമ മത്സരങ്ങള്‍, 307 ഗോളുകള്‍, ആറു കിരീടങ്ങള്‍, ടോട്ടി ദി കിംഗ് ഓഫ് റോം ഫുട്‌ബോള്‍ കുപ്പായത്തില്‍ ഇനിയില്ല. പ്ലേ മേക്കറായും വിംഗറായും സ്‌ട്രൈക്കറായും ഒരുപോലെ തിളങ്ങിയ ടോട്ടി 40-ാം വയസില്‍ കടും ചുവപ്പ് കുപ്പായം അഴിച്ചു.

റോമാക്കാര്‍ക്ക് ഇതു താങ്ങാനാവില്ല!

ഞാന്‍ വളര്‍ന്നതും ജീവിച്ചതും മരിക്കുന്നതും റോമയ്ക്കു വേണ്ടിയാകും -ഫ്രാന്‍സിസ്‌കോ ടോട്ടി ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അത് അക്ഷരം പ്രതി കാത്ത തികഞ്ഞ പോരാളിയായിരുന്നു ടോട്ടി. 16-ാം വയസില്‍ ഇറ്റലിയിലെ വന്‍കിട ക്ലബ്ബുകളിലൊന്നായ റോമയില്‍ എത്തിയ ടോട്ടി 40-ാം വയസുവരെ ആ ക്ലബ്ബിന്‍റെ ഹൃദയമായി.

റോമാ നഗരം കണ്ണീരില്‍ മുങ്ങിയ സായാഹ്നമായിരുന്നു അത്. ഒളിമ്പിയ സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് വികാരം നിയന്ത്രിക്കാനായില്ല. തങ്ങളുടെ പ്രിയതാരത്തിന്‍റെ മുഖം ഓരോ തവണ മുന്നില്‍ തെളിയുമ്പോഴും അവര്‍ ആര്‍ത്തു വിളിച്ചു.

മത്സരശേഷം നഗരത്തിന്‍റെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ടോട്ടിയുടെ പ്രതിമയ്ക്കു മുന്നില്‍ മണിക്കൂറുകളോളം ആരാധകര്‍ നിശബ്ദരായി. കാല്‍ നൂറ്റാണ്ടുകാലം ടോട്ടി നല്‍കിയ അനുപമ ഒര്‍മകളുടെ ഇരമ്പത്തില്‍ അവര്‍ ലയിച്ചു. ലോക ഫുട്‌ബോളിൽ ഇതുപോലെ മറ്റൊരു താരമുണ്ടാകില്ല.

റോമാ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തി !

റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നു എന്നത് പ്രശസ്തം. റോമാ നഗരം മാത്രമല്ല, ഇറ്റലി മുഴുവന്‍ സമീപകാലത്തും കത്തിയെരിഞ്ഞു. അതു പക്ഷേ, കോഴ ആരോപണങ്ങളുടെ പേരിലായിരുന്നു എന്നു മാത്രം. ഈ ഘട്ടത്തില്‍പ്പോലും മറ്റേതെങ്കിലും ക്ലബ്ബിലേക്കു ചേക്കേറാന്‍ ടോട്ടി തയാറായില്ല. സീരീ എ മുഴുവന്‍ സംശയത്തിന്‍റെ നിഴലിലായിരുന്നു, 2005-06, 20011-12 സീസണുകള്‍. ആരാധകരുടെ മനസിനു ധൈര്യം പകരാന്‍ ടോട്ടിയുടെ നിലപാടുകള്‍ക്ക് സാധിച്ചു. അവരുടെ ചക്രവര്‍ത്തിയായിരുന്നു ടോട്ടി.

1993ല്‍ 16-ാം വയസില്‍ റോമയുടെ കുപ്പായത്തില്‍ റോമിൽ ജനിച്ച ടോട്ടി ആദ്യമായി പന്തു തട്ടി. അതിനു മുമ്പ് റോമയുടെ തന്നെ യൂത്ത് ടീമില്‍ അദ്ദേഹം അംഗമായിരുന്നു.
ബ്രസിയയ്‌ക്കെതിരായ മത്സരത്തില്‍ 2-0ന്‍റെ വിജയത്തോടെയായിരുന്നു ഫ്രഫഷണല്‍ ഫുട്‌ബോളില്‍ തുടക്കം. രണ്ടാം സ്‌ട്രൈക്കറുടെ റോളായിരുന്നു ടോട്ടിക്ക്. പിന്നീട് ഫോഗിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ആദ്യ ഗോള്‍.


1995 മുതല്‍ റോമയുടെ ആദ്യ ഇലവനിലെ നിത്യസാന്നിധ്യമായിരുന്നു ടോട്ടി. ഓരോ മത്സരത്തിലും ഗോള്‍ അടിച്ചും അടിപ്പിച്ചും ടോട്ടി വളര്‍ന്നു. ഇറ്റലിയിലെങ്ങും ടോട്ടിയുടെ കീര്‍ത്തി പരന്നു. ഇതോടെ വന്‍കിട ക്ലബ്ബുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമൊക്കെ ടോട്ടിക്കായി വല വിരിച്ചു. വന്‍ ഓഫറുകള്‍ വച്ചു. എന്നാല്‍, തന്‍റെ മാതാവിന്‍റെ തീരുമാനം - റോമാ നഗരം വിട്ട് തന്‍റെ മകന്‍ ഫുട്‌ബോള്‍ കളിക്കില്ല - അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ടോട്ടി. ടോട്ടിക്ക് റോമ ഒരു വികാരമായിരുന്നു. ആരാധകര്‍ക്ക് ടോട്ടി ഗ്ലാഡിയേറ്ററും.

മാല്‍ഡിനി എസി മിലാനും ഗിഗ്‌സ് മാഞ്ചസ്റ്ററിനും ജറാര്‍ഡ് ലിവര്‍പൂളിനും എങ്ങനെയായിരുന്നുവോ അതിനേക്കാള്‍ പതിന്മടങ്ങ് ഉയരങ്ങളിലാണ് റോമയില്‍ ടോട്ടിയുടെ സ്ഥാനം. കാരണം പറയത്തക്ക കിരീട നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാതിരുന്നിട്ടും അയാള്‍ ആ ക്ലബ്ബില്‍ തന്നെ കരിയര്‍ തുടര്‍ന്നു.

2001ലായിരുന്നു അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ടീം ആദ്യമായി സീരീ എ കിരീടത്തില്‍ മുത്തമിടുന്നത്. അവസാന പോരാട്ടംവരെ ആവേശവും ആശങ്കയും നിലനിന്ന ലീഗില്‍ പാര്‍മയെ 3-1നു മുട്ടുകുത്തിച്ചാണ് റോമ കിരീടത്തില്‍ മുത്തമിട്ടത്.

2004 എത്തിയപ്പോള്‍ റോമയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് ടോട്ടിക്കു സ്വന്തമായി. റോബര്‍ട്ടോ പ്രുസോയുടെ 138 ഗോളുകള്‍ എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. പിന്നീട് നിരവധി റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റിക്കാര്‍ഡ് 2014ല്‍ 38-ാം വയസില്‍ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ആയിരുന്നു ഇത്. 2016ല്‍ ടോറിനോയ്‌ക്കെതിരേ 2-0നു പിന്നില്‍നിന്ന ശേഷം 3-2നു ജയിച്ച റോമയ്ക്കു വേണ്ടി രണ്ടു ഗോളുകള്‍ നേടിയ ടോട്ടിയുടെ പ്രകടനം കണ്ട് ആഹ്ലാദക്കണ്ണീര്‍ പൊഴിച്ച റോമാക്കാര്‍ എന്നും തനിക്കാവേശമാണെന്ന് ടോട്ടി പറയുന്നു.

ദേശീയ ടീമില്‍

2006ല്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞ ടോട്ടി 98-2006 കാലയളവില്‍ ഇറ്റലിക്കായി ജഴ്‌സിയണിഞ്ഞത് 58 കളികള്‍.. ഒമ്പതു ഗോളുകള്‍ മാത്രമാണ് നേടാനായത്. 2006ലെ ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഏഴു മത്സരങ്ങള്‍ കളിച്ച ടോട്ടി ഒരു ഗോളും മൂന്ന് അസിസ്റ്റും നടത്തി.

2006 ലോകകപ്പ് നേടിയ ടീമിലും 2002 യൂറോ കപ്പ് നേടിയ ടീമിലും ടോട്ടി അംഗമായിരുന്നു. 2000ന്‍റെ ആദ്യകാലങ്ങളില്‍ അലക്‌സാണ്ട്രോ ഡെല്‍ പിയറോ, ഇന്‍സാഗി, വിയേറി തുടങ്ങിയവര്‍ക്കൊപ്പം ഇറ്റലിയുടെ മുന്നേറ്റനിരയുടെ കുന്തമുനയായിരുന്നു ടോട്ടി. ഇറ്റലിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റനിരയായിരുന്നു ഇതെന്നു പറയാറുണ്ട്. ദേശീയ കുപ്പായം അഴിച്ചുവച്ച ശേഷം ടോട്ടി റോമില്‍ 11 വര്‍ഷം പ്ന്തു തട്ടി. റോമയ്ക്കായി കളിക്കാനുള്ള വെമ്പലായിരുന്നു വളരെ നേരത്തെ തന്നെ ദേശീയ കുപ്പായം അഴിച്ചുവയ്ക്കാനുള്ള ടോട്ടിയുടെ തീരുമാനത്തിനു പിന്നില്‍.

സി.കെ. രാജേഷ്‌കുമാര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.