ഇന്ത്യ - പാക് പോര് കണക്കുകളിലൂടെ
Saturday, June 17, 2017 11:29 AM IST
പാക്കിസ്ഥാനെതിരേ കളിച്ചിട്ടുള്ള ഐസിസി മത്സരങ്ങളില്‍ ഇന്ത്യക്കു മേല്‍ക്കൈ. 15 മത്സരങ്ങളില്‍ 13ലും ഇന്ത്യ ജയിച്ചു. രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു പാക്കിസ്ഥാനു വിജയം. ഏകദിനത്തില്‍ 8-2ന്‍റെ ലീഡും ട്വന്‍റി-20യില്‍ 5-0ന്‍റെ ലീഡുമാണുള്ളത്. 2007ലെ ലോകകപ്പ് ട്വന്‍റി-20 ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരുന്നു. പാക്കിസ്ഥാന്‍റെ രണ്ടു വിജയങ്ങള്‍ സംഭവിച്ചിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലാണ്. 2004ലും 2009ലുമായിരുന്നു ഇത്. എന്നാല്‍, ഏകദിനത്തിലെ മൊത്തം കണക്കെടുത്താല്‍ ഇന്ത്യക്കു മേല്‍ പാക്കിസ്ഥാനു വ്യക്തമായ ലീഡുണ്ട്. 72 മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ വിജയിച്ചപ്പോള്‍ 52ല്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.

ആഗോള ടൂര്‍ണമെന്‍റുകളില്‍ രണ്ടു ഫൈനലുകളിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി, 2007ലെ ട്വന്‍റി-20 ലോകകപ്പിലും 1985ലെ ലോകചാമ്പ്യന്‍ഷിപ്പിലും. ട്വന്‍റി-20 ലോകകപ്പില്‍ അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയമെങ്കില്‍ എട്ടുവിക്കറ്റിനായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിജയം. ഈ രണ്ടു ടൂര്‍ണമെന്‍റുകളിലും ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

ഇതു നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തുന്നത്. ഏറ്റവും കൂടുതല്‍ തവണ ഫൈനലിലെത്തുന്ന ടീം ഇന്ത്യയാണ്. 2000ല്‍ ന്യൂസിലന്‍ഡിനോടു തോറ്റ ഇന്ത്യ 2002ല്‍ ശ്രീലങ്കയുമായി കിരീടം പങ്കിട്ടു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം ചൂടി. പാക്കിസ്ഥാന്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തുന്നത്.


2011 മുതലുള്ള ഐസിസി മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ച ടീം ഇന്ത്യയാണ്. 34 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് ഏഴില്‍ മാത്രം. കിവീസാണ് രണ്ടാമത്. 21 മത്സരങ്ങളില്‍ അവര്‍ വിജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ തോറ്റു.

ഈ ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍ നേടിയ ആകെ വിക്കറ്റുകള്‍. മറ്റേതൊരു ടീമിനേക്കാളും കൂടുതലാണിത്. ഓസ്‌ട്രേലിയയാണ് രണ്ടാമത്.

ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരും കൂടി നേടിയ റണ്‍സ്. ഇന്ത്യ സ്‌കോര്‍ ചെയ്ത റണ്‍സിന്‍റെ 81.4 ശതമാനവും ഈ മൂവരും ചേര്‍ന്നാണ് നേടിയത്. 79.25 ശരാശരിയില്‍ ശിഖര്‍ ധവാന്‍ 317 റണ്‍സ് നേടിയപ്പോള്‍ 101.33 എന്ന കണ്ണഞ്ചിപ്പിക്കുന്ന ശരാശരിയില്‍ രോഹിത് ശര്‍മ 304 റണ്‍സ് നേടി. വിരാട് കോഹ്്‌ലി 253 റണ്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ 483 ആണ് രണ്ടാമത്. പാക്കിസ്ഥാന്‍റെ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരുടെ സംഭാവന 406 ആണ്.

പാക്കിസ്ഥാനെതിരേ വിരാട് കോഹ്്‌ലി അഞ്ചു തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയിട്ടുണ്ട്. സച്ചിനും ഗാംഗുലിയുമാണ് (9) മുന്നില്‍. ധോണിയും അഞ്ചു തവണ പാക്കിസ്ഥാനെതിരേ മാന്‍ ഓഫ് ദ മാച്ചായി. ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ കോഹ്്‌ലിയുടെ ശരാശരി 96 റണ്‍സ് ആണ്.

ഏകദിനത്തില്‍ േഷായ്ബ് മാലിക് ഇന്ത്യക്കെതിരേ മാത്രം നേടിയ റണ്‍സ്. ശരാശരി 48.50. ഇതില്‍ ഒമ്പതു സെഞ്ചുറിയുമുണ്ട്. ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനും ഷോയ്ബാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.