മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
Thursday, June 22, 2017 12:04 PM IST
സോച്ചി: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഓസ്ട്രേലി യ- കാമറൂൺ മത്സരം സമനില. 45-ാം മിനിറ്റിൽ സംബോ അഗ്വിസ കാമറൂണിനെ മുന്നിലെ ത്തിച്ചെങ്കി ലും 60-ാം മിനിറ്റിൽ മാർക് ഡാനിയേൽ മില്ലിഗൻ ഓസീസിനു സമനില സമ്മാനിച്ചു.

ഒരു ജയമെന്ന ന്യൂസിലന്‍ഡിന്‍റെ മോഹം മെക്‌സിക്കോ തകര്‍ത്തു. ഗ്രൂപ്പ് എയില്‍ മെക്‌സിക്കോ ഒന്നിനെതിരേ രണ്ടു ഗോളിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ക്രിസ് വുഡിന്‍റെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ന്യൂസിലന്‍ഡിന്‍റെ വല രണ്ടാം പകുതിയില്‍ റൗള്‍ ഹിമെനെസ്, ഒറിബ് പെറാല്‍റ്റ എന്നിവര്‍ കുലുക്കി വിജയം സ്വന്തമാക്കി. ജയത്തോടെ മെക്‌സിക്കോ ഗ്രൂപ്പില്‍ ഒന്നാമതായി.

കളി അവസാനത്തോടടുത്തപ്പോള്‍ കളിക്കാര്‍ തമ്മിലുള്ള കയ്യാങ്കളി മെക്‌സിക്കന്‍ ജയത്തിന്‍റെ ശോഭ കെടുത്തി. പോര്‍ച്ചുഗലുമായി 2-2ന്‍റെ സമനില പിടിച്ച ടീമില്‍ എട്ട് മാറ്റങ്ങളുമായാണ് മെക്‌സിക്കോ ഇറങ്ങിയത്. എന്നാല്‍ ആദ്യ പകുതിയില്‍ മെക്‌സിക്കോ നിറംമങ്ങി. ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങൾ മെക്‌സിക്കോ പാഴാക്കി. മെക്‌സിക്കന്‍ പ്രതിരോധം കടന്ന് പന്തുമായെത്താന്‍ ന്യൂസിലന്‍ഡ് മുന്നേറ്റക്കാര്‍ക്കായി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ വുഡ് മെക്‌സിക്കോയെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടി.


ക്ലേടണ്‍ ലൂയിസിന്‍റെ ത്രൂബോളില്‍നിന്നായിരുന്നു ഗോളിനുള്ള വഴിയൊരുങ്ങിയത്. രണ്ടാം പകുതിയില്‍ മെക്‌സിക്കോ തുടക്കം മുതലേ ആക്രമണം അഴിച്ചുവിട്ട് വേഗമേറിയ മുന്നേറ്റങ്ങളിലൂടെ ന്യൂസിലന്‍ഡ് ബോക്‌സില്‍ കയറിക്കൊണ്ടിരുന്നു. 54-ാം മിനിറ്റില്‍ ഹിമെനെന്‍സ് സമനില പിടിച്ചു. 72-ാം മിനിറ്റില്‍ പെരാല്‍റ്റയുടെ ഗോളില്‍ മെക്‌സിക്കോ മുന്നിലെത്തി. 85-ാം മിനിറ്റില്‍ ന്യൂസിലൻഡ് സമനില നേടുമെന്നു തോന്നിച്ചു. എന്നാല്‍ റയാന്‍ തോമസിന്‍റെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.