ഒത്തുതീര്‍പ്പായി; ടസ്‌കേഴ്‌സ് വരില്ല
ഒത്തുതീര്‍പ്പായി;  ടസ്‌കേഴ്‌സ് വരില്ല
Wednesday, June 28, 2017 11:31 AM IST
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീം തിരിച്ചുവരില്ല. തിങ്കളാഴ്ച ബിസിസിഐയും ടീം മാനേജ്‌മെന്‍റും കോടതിക്കു പുറത്ത് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണു ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഗാരണ്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് 2011 സെപ്റ്റംബറിലാണ് കൊച്ചിടസ്‌കേഴ്‌സിനെ ഐപിഎലില്‍നിന്നു പുറത്താക്കുന്നത്്. വളരെ തിടുക്കത്തിലെടുത്ത ഈ തീരുമാനത്തിനെതിരേ ടീം ഉടമകള്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചു. 600 കോടിയോളം രൂപ ബിസിസിഐ കൊച്ചി ടീമിനു നല്‍കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അതില്‍ വിധി വരും മുമ്പുതന്നെ പ്രശ്‌നം തീര്‍പ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്.

മേല്‍ക്കോടതികളില്‍ പോയാല്‍ അനുകൂല വിധി കിട്ടാനുള്ള സാധ്യത വിരളമാണെന്ന വികാരമാണ് ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വത്തിനുള്ളത്. ബി.സി.സി.ഐ.ക്കെതിരെ സുപ്രീംകോടതി തുടര്‍ച്ചയായി വിധികള്‍ പുറപ്പെടുവിക്കുന്നുമുണ്ട്. നാലു വര്‍ഷം നീണ്ട ആര്‍ബിട്രേഷന്‍ നടപടികള്‍ക്കൊടുവിലാണ് കൊച്ചി ടീമിന് അനുകൂലമായി വിധിയുണ്ടായത്.


എന്നാല്‍ അടുത്ത വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐ.പി.എല്ലിലേക്ക് തിരിച്ചെത്താനിരിക്കെ മൂന്നാമതൊരു ടീം കൂടി വരാനുള്ള സാധ്യത ക്രിക്കറ്റ് ബോര്‍ഡ് കേന്ദ്രങ്ങള്‍ തള്ളി. ടീമിനെ തിരികെയെടുക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആര്‍ബിട്രേഷന്‍ വിധി പാലിച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് ക്രിക്കറ്റ് ബോര്‍ഡിനു താത്പര്യം. എന്നാല്‍ ടീമിനെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ കോടതിയില്‍ പോകുമോയെന്ന് വ്യക്തമല്ല. എങ്കില്‍ വീണ്ടുമൊരു നിയമ യുദ്ധത്തിനു തുടക്കമാകും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ബോഡിയില്‍ വൈസ് പ്രസിഡന്‍റ് ടി.സി. മാത്യുവാണ് അധ്യക്ഷനായത്. ആദ്യമായാണ് ഒരു മലയാളിക്ക് ഈ അവസരം ലഭിക്കുന്നതെന്ന് മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.