ലണ്ടൻ: വിംബിൾഡണ്‍ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസിൽ വീണ്ടും അട്ടിമറി. ലോക ഒന്നാം നന്പർ താരം ബ്രിട്ടന്റെ ആൻഡി മുറെയെ അമേരിക്കയുടെ സാം ഖുറേറി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി സെമിയിൽ കടന്നു. അതേസമയം, സ്വിസ് താരം റോജർ ഫെഡറർ സെമിയിൽ പ്രവേ ശിച്ചു.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ക്വാർട്ടറിൽ 3-6, 6-4, 6-7 (4-7), 6-1, 6-1 എന്ന സ്കോറിനാണ് ഖുറേറി വിജയി ച്ചത്. പ്രീ ക്വാർട്ടറിൽ സ്പെയിനിന്റെ റാഫേൽ നദാൽ പുറത്തായതിനുപിന്നാലെയാണ് മറ്റൊരു മുൻനിര താരംകൂടി പുറത്തേക്കു നടന്നത്.
ഇത്തവണ ഏറ്റവും അധികം കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒന്നാമതായിരുന്നു ബ്രിട്ടീഷ് താരമായ മുറെ. എന്നാൽ, 24-ാം സീഡുകാരനും ലോക 17-ാം നന്പറുമായ ഖുറേറിയുടെ മുന്നിൽ നിലവിലെ ചാന്പ്യനായ മുറെയ്ക്ക് അടിതെറ്റി. ആദ്യ സെറ്റിൽ മികച്ച കളി കെട്ടഴിച്ച മുറെ 6-3ന് സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച അമേരിക്കൻ താരം 6-4ന് സെറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി.
മുൻ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർ ലൻഡിന്റെ റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കാനഡയുടെ മിലോ സ് റോണിക്കിനെയാണ് ഫെഡറർ കീഴട ക്കിയത്. ആറാം സീഡായ കാനഡ താരത്തി നെതിരേ മൂന്നാം സീഡായ സ്വിസ് താരം 6-4, 6-2, 7-6 (7-4)ന് വിജയിച്ച് സെമിയിലേക്ക് മുന്നേറി.
മറ്റൊരു ക്വാർട്ടറിൽ ക്രൊയേഷ്യയുടെ മരീൻ സിലിക്കും ലക്സംബർഗിന്റെ ഗില്ലെസ് മുള്ളറും മിന്നും പ്രകടനം കാഴ്ചവച്ചു. പോരാട്ടത്തിന്റെ വിധിനിർണയിക്കാൻ അഞ്ചാം സെറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ 3-6, 7-6 (8-6), 7-5, 5-7, 6-1 എന്ന സ്കോറിൽ മുള്ളറെ കീഴടക്കി സിലിക് സെമിയിൽ ഇടംപിടിച്ചു. നദാലിനെ പ്രീക്വാർട്ടറിൽ കീഴടക്കിയായിരുന്നു മുള്ളറിന്റെ ക്വാർട്ടർ പ്രവേശനം.
വനിതാ സെമി ഇന്ന്
വനിതാ സിംഗിൾസ് സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നു നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം നാലിനാണ് മത്സരങ്ങൾ.സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
ലോക ഒന്നാം നന്പർ താരമായി ഇന്നലെ സ്ഥാനക്കയറ്റം ലഭിച്ച ചെക് റിപ്പബ്ലിക്കിന്റെ പ്ലീഷ്കോവയെ രണ്ടാം റൗണ്ടിൽ കീഴടക്കിയ സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയുടെ സെമിയിലെ എതിരാളി സ്പെയിനിന്റെ ഗാർബിനെ മുഗുരുസയാണ്. ക്വാർട്ടറിൽ ഏഴാം സീഡ് കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് 14-ാം സീഡുകാരിയായ മുഗുരുസ അവസാന നാലിൽ കടന്നത്.
മറ്റൊരു സെമി അമേരിക്കയുടെ വീനസ് വില്യംസും ബ്രിട്ടന്റെ ജൊഹാന കോന്റയും തമ്മിലാണ്. രണ്ടാം സീഡുകാരിയായിരുന്ന ഹാലെപ്പിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ആറാം സീഡായ ബ്രിട്ടീഷ് താരം സെമിയിൽ എത്തിയത്, വീനസ് ആകട്ടെ ഫ്രഞ്ച് ഓപ്പണ്‍ ചാന്പ്യനായി എത്തിയ ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.