മിതാലി രാജ്; നര്‍ത്തകിയാകാന്‍ മോഹിച്ച് ക്രിക്കറ്ററായ താരം
മിതാലി രാജ്; നര്‍ത്തകിയാകാന്‍ മോഹിച്ച് ക്രിക്കറ്ററായ താരം
Thursday, July 13, 2017 11:37 AM IST
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ റിക്കാര്‍ഡ് കുറിച്ചപ്പോള്‍ ദുരൈ രാജ് എന്ന മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍റെ ഓര്‍മകളില്‍ നിറഞ്ഞത് ഒരു പത്ത് വയസുകാരിയുടെ മുഖമാണ്. കാലില്‍ ചിലങ്കയണിഞ്ഞ് ഭരതനാട്യം ചെയ്തിരുന്ന പ്രിയപുത്രി മിതുവിന്‍റെ മുഖം. അറിയപ്പെടുന്ന ഭരതനാട്യക്കാരിയാകാന്‍ മോഹിച്ച മിതാലിയുടെ കൈയ്യില്‍ ക്രിക്കറ്റ് ബാറ്റ്് നല്‍കിയത് അച്ഛന്‍ ദുരൈ രാജായിരുന്നു...

പത്താംവയസിലാണ് മിതാലി മുന്‍ഇന്ത്യന്‍ താരം ജ്യോതി പ്രസാദിന്‍റെ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പില്‍ പ്രവേശനം നേടുന്നത്. നൃത്തം തലയ്ക്കു പിടിച്ചിരുന്ന മിതാലി അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സഹോദരനൊപ്പം ക്യാമ്പില്‍ പോയിരുന്നത്. എന്നാല്‍ ക്യാമ്പില്‍പ്പോയിത്തുടങ്ങിയതും കഥമാറി. സഹോദരനുള്‍പ്പെടെയുള്ള മറ്റു കുട്ടികളെയെല്ലാം മിതാലി ക്രിക്കറ്റ് കളിയില്‍ പിന്നിലാക്കി. കൊച്ചു മിതാലിയുടെ ബാറ്റിംഗ് മികവു തിരിച്ചറിഞ്ഞ പരിശീലകന്‍ ജ്യോതി പ്രസാദിന്‍റെ നിര്‍ദേശപ്രകാരം മുന്‍ എന്‍ഐഎസ് കോച്ച് സമ്പത്കുമാറിന്‍റെ കീയിസ് സ്‌കൂളില്‍ പ്രവേശിപ്പിച്ചു. കൃത്യം ഒരു വര്‍ഷത്തിനു ശേഷം സമ്പത്ത് കുമാര്‍ ദുരൈ രാജിനോടു പറഞ്ഞു; ‘താങ്കളുടെ മകളുടെ ഭാവി ക്രിക്കറ്റിലാണെന്നുമാത്രമല്ല അവളുടെ പേരില്‍ ക്രിക്കറ്റില്‍ അനേകം റിക്കാര്‍ഡുകള്‍ പിറക്കാനിരിക്കുന്നു’’. വര്‍ഷങ്ങള്‍ക്കു ശേഷം മിതാലി പ്രവചനങ്ങളും പ്രതീക്ഷകളും യാഥാര്‍ഥ്യമാക്കിയപ്പോള്‍ അഭിമാനംകൊണ്ടുനിറയുകയാണ് ദുരൈ രാജിന്‍റെ മനസ്.

1997ലെ ലോകകപ്പ് ടീമിലേക്ക് തന്‍റെ മകളുടെ പേരു പരിഗണിച്ചതാണെന്നും 14വയസുമാത്രമേയുള്ളു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്നു സെലക്ടര്‍മാര്‍ മിതാലിയെ ഒഴിവാക്കുകയായിരുന്നെ ന്നും ദുരൈ രാജ് പറഞ്ഞു. എന്നാല്‍ 1999ല്‍ തന്‍റെ പതിനാറാം വയസില്‍ അയര്‍ലൻഡിനെതിരേ 114 റണ്‍സ് അടിച്ചുകൂട്ടി മിതാലി ചരിത്രം കുറിച്ചു. സെഞ്ചുറിനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ താരമെന്ന റിക്കാര്‍ഡാണ് അന്നു താരം സ്വന്തമാക്കിയത്. ഇപ്പോഴും ഈ റിക്കാര്‍ഡ് ഭേദിക്കപ്പട്ടിട്ടില്ല. പിന്നീടങ്ങോട്ടും റിക്കാര്‍ഡുകളുടെ പെരുമഴയാണ് മിതാലിയുടെ ബാറ്റില്‍നിന്നു പിറന്നത്. 49 അര്‍ധ സെഞ്ചുറികള്‍ നേടി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറിനേടുന്ന വനിതാ ക്രിക്കറ്ററെന്ന റിക്കാർഡ് മിതാലി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും മിതാലിയുടെ പേരിലാണ് ; 51.52.


കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 69 റണ്‍സ് നേടിയ മിതാലി 6028 റണ്‍സിലെത്തി. വനിതാ ക്രിക്കറ്റില്‍ ഏറ്റവും റണ്‍സ് നേടുന്ന താരമെന്ന പേര് അതുവഴി സ്വന്തമാക്കി. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാര്‍ ഇന്ത്യക്കാരായി. പുരുഷ ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടൂല്‍ക്കറുടെ പേരില്‍ 18,426 റണ്‍സാണുള്ളത്. വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരിയും ഇന്ത്യയില്‍നിന്നാണ്. ജുലാന്‍ ഗോസ്വാമിയുടെ പേരിലാണ് ഈ റിക്കാർഡ്. 189 വിക്കറ്റുകളാണ് ജുലാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദിനത്തില്‍ ആറായിരം റണ്‍സ് കടന്ന മിതാലിക്ക് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ലഭിക്കുന്നത്. ബിസിസിഐ ആക്റ്റിംഗ് പ്രസിഡന്‍റ് സി.കെ ഖന്ന, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടങ്ങിയവര്‍ മിതാലിയെ അനുമോദിച്ചു.

അമളി പറ്റി കോഹ്‌ലി!

ന്യൂഡല്‍ഹി: ഏകദിനത്തില്‍ 6000 റണ്‍സ് പിന്നിട്ട ഇന്ത്യൻ വനിത ക്രിക്കറ്റ് നായിക മിതാലി രാജിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ക്രിക്കറ്റിലെ പ്രമുഖരെല്ലാം തന്നെ മിതാലിയുടെ നേട്ടത്തെ അഭിനന്ദിച്ചു. വനിതാ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട ആദ്യ താരമെന്ന ബഹുമതി താരം കൈവരിച്ചു. മിതാലിയുടെ ഈ ലോക റിക്കാര്‍ഡ് പ്രകടനത്തെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മറന്നില്ല.

നല്ല ഒന്നാന്തരം ഒരു അഭിനന്ദനക്കുറിപ്പ് തന്നെ കോഹ്‌ലി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നിമിഷമാണെന്നും ഒരു ചാമ്പ്യന്‍താരം തന്നെയാണ് മിതാലിയെന്നും കോഹ് ലി പോസ്റ്റ് ചെയ്തു. എന്നാല്‍ കോഹ്‌ലിക്ക് ഒരു അബദ്ധം പറ്റി. പോസ്റ്റിനോടൊപ്പം ഉപയോഗിച്ച ചിത്രം മാറിപ്പോയി. മിതാലിക്ക് പകരം ഇന്ത്യയുടെ മറ്റൊരു താരമായ പൂനം റൗത്തിന്‍റെ ചിത്രമാണ് കോഹ്‌ലി പങ്കുവെച്ചത്.

തുടര്‍ന്ന് ആരാധകര്‍ കമന്‍റിലൂടെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ കോഹ് ലി പോസ്റ്റ് പിന്‍വലിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പൂനം റൗത്ത് സെഞ്ചുറി നേടിയിരുന്നു. മിതാലി അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇതായിരിക്കും ഒരുപക്ഷേ കോഹ്‌ലിക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കോഹ്‌ലിയില്‍നിന്ന് ഇത്തരമൊരു അബദ്ധം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.