വോളിബോൾ അസോസിയേഷനെ സ്പോർട്സ് കൗണ്‍സിൽ സസ്പെൻഡ് ചെയ്തു
വോളിബോൾ അസോസിയേഷനെ സ്പോർട്സ് കൗണ്‍സിൽ സസ്പെൻഡ് ചെയ്തു
Thursday, July 13, 2017 11:37 AM IST
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ സ്പോർട്സ് കൗണ്‍സിൽ അംഗീകാരം സസ്പെൻഡ് ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നുവെന്ന പരാതികൾക്കെതിരേ കൃത്യമായ മറുപടി നൽകാത്തതുകൊണ്ടാണ് നടപടിയെന്ന് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി. ദാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള സ്പോർട്സ് ആക്ട്, നിയമാവലികൾ എന്നിവയ്ക്കു വിരുദ്ധമായാണ് ജില്ലാ വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പുകൾ നടന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് പലതവണ സംസ്ഥാന വോളിബോൾ അസോസിയേഷനോടു വിശദീകരണം തേടിയിട്ടും വ്യക്തമായ മറുപടി നൽകിയില്ല.

ജില്ലാ വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ സ്പോർട്സ് കൗണ്‍സിൽ നിരീക്ഷകർ പങ്കെടുത്തിരുന്നു. അവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.

അസോസിയേഷൻ ഭാരവാഹികൾ 13നു നേരിട്ടെത്തി വിശദീകരണം നൽകണമെന്നു സ്പോർട്സ് കൗണ്‍സിൽ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനോടും ധിക്കാരപരമായ സമീപനമാണ് അസോസിയേഷൻ സ്വീകരിച്ചത്. 15 ദിവസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 16ന് സംസ്ഥാന വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. അതുകഴിഞ്ഞശേഷം നേരിട്ടെത്തി വിശദീകരണം നൽകാമെന്ന നിഷേധപരമായ നിലപാടാണ് അസോസിയേഷൻ സ്വീകരിച്ചത്.

തുടർന്ന് ഇന്നലെ ചേർന്ന അടിയന്തര അഡ്മിനിസ്ട്രേറ്റീവ് ബോർഡ് യോഗം സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ടി.പി. ദാസൻ അറിയിച്ചു. അന്വേഷണ കമ്മീഷനേയും രൂപീകരിച്ചിട്ടുണ്ട്.


പിരിച്ചുവിടാൻ കൗണ്‍സിലിന് അധികാരമില്ല: ചാർളി

തിരുവനന്തപുരം: വോളിബോൾ അസോസിയേഷനെ പിരിച്ചുവിടാൻ കേരളാ സ്പോർട്സ് കൗണ്‍സിലിന് യാതൊരു അധികാരവുമില്ലെന്നു വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ചാർളി ജേക്കബ്. സംസ്ഥാനത്തെ 13 ജില്ലകളിലും വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി.

തിരുവനന്തപുരത്താണ് ഇനി തെരഞ്ഞെടുപ്പ് നടത്താനുള്ളത്. 15ന് പെരിന്തൽമണ്ണയിൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ഇപ്പോൾ പിരിച്ചുവിടൽ നടപടി. എന്നാൽ ഫെഡറേഷന്‍റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പെരിന്തൽമണ്ണയിൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തും. ഇപ്പോൾ അസോസിയേഷൻ പിരിച്ചുവിട്ടത് സിപിഎമ്മിന്‍റെ ആളുകളെ കുത്തി നിറയ്ക്കാനാണ്. അസോസിയേഷൻ പിരിച്ചുവിടുന്നതുമൂലം നഷ്ടം വിദ്യാർഥികൾക്കാണ്. അവർക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ ലഭ്യമാകാത്ത സ്ഥിതിവരും. താരങ്ങൾക്ക് യാത്രാ ബത്ത ഉൾപ്പെടെയുള്ള ഇനത്തിൽ 17 ലക്ഷം രൂപയാണ് കൗണ്‍സിൽ കുടിശികയായിട്ടുള്ളത്. പിരിച്ചുവിടലിനെതിരേ രാഷ്‌ട്രീയപരമായും നിയമപരമായും നടപടികൾ കൈക്കൊള്ളുമെന്നും ചാർളി ജേക്കബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.