ചെന്നൈയും രാജസ്ഥാനും മടങ്ങിവരുന്നു
Friday, July 14, 2017 12:05 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു സ്വാഗതം ചെയ്തു.

അടുത്ത സീസണ്‍ മുതല്‍ ഇരു ഫ്രാഞ്ചൈസിക്കും ഐപിഎലില്‍ പങ്കെടുക്കാനാകും. 2015 ജൂലൈയിലാണ് സുപ്രീകോടതി വാതുവയ്പ് കേസിനെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ട് വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. വാതുവയ്പ് തെളിയിക്കാന്‍ സുപ്രീംകോടതി ലോധ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ചെന്നൈയ്ക്കും രാജസ്ഥാനും വിലക്കു വന്നത്.


ഇരു ടീമിന്‍റെയും തിരിച്ചുവരവോടെ ഐപിഎല്‍ കൂടുതല്‍ സമ്പന്നമാകുമെന്നും രണ്ടു ടീമുകളും ഐപിഎലില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവരാണെന്നും അവര്‍ക്കു ആരാധക പിന്തുണ കൂടുതലുണ്ടെന്നും അവരുടെ ആരാധകര്‍ ടീമുകളുടെയും താരങ്ങളുടെയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ് സി.കെ. ഖന്ന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.