ഹർജി: കേന്ദ്രം വിശദീകരണം നൽകണം: കോടതി
ഹർജി: കേന്ദ്രം വിശദീകരണം  നൽകണം: കോടതി
Thursday, July 27, 2017 11:32 AM IST
കൊച്ചി: ലോക അത് ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിച്ചതിനെതിരേ മലയാളി താരം പി.യു. ചിത്ര നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാർ ഇന്നു വിശദീകരണം നൽകണമെന്നു ഹൈക്കോടതി ഉത്തരവ്.

കഴിഞ്ഞദിവസം ഹർജി പരിഗണിക്കവെ ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷനോടു ഹൈക്കോടതി വിശദീകരണം തേടുകയും ഇ- മെയിലിലൂടെയോ ഫാക്സ് മുഖേനയോ നോട്ടീസ് നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഫെഡറേഷൻ അധികൃതർ വിശദീകരണം നൽകിയില്ല. തുടർന്നാണു ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു വിശദീകരണം തേടിയത്.

ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷനിൽ സർക്കാരിന്‍റെ പങ്കാളിത്തമെന്ത്, ഫെഡറേഷനു ഫണ്ട് ലഭിക്കുന്നതെങ്ങനെ, മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കു സർക്കാർ ഫണ്ട് ചെലവഴിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണു കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിട്ടുള്ളത്. നോട്ടീസ് നൽകിയിട്ടും ഫെഡറേഷൻ ഹാജരാകാത്തതിന്‍റെ കാരണം അറിയിക്കാനും കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.


ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷനുമായി ഭരണപരമായി ഒരു ബന്ധവുമില്ലെന്ന് ഇന്നലെ ഹർജി പരിഗണിക്കുന്പോൾ സ്പോർട്സ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ (സായ്) അഭിഭാഷകൻ അറിയിച്ചു.

ജൂലൈയിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ കായികമേളയിൽ 1500 മീറ്ററിൽ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണു ചിത്ര സ്വർണമെഡൽ നേടിയതെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണു ലോക അത് ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയതെന്നും ചിത്രയുടെ അഭിഭാഷകൻ വാദിച്ചു.

ഏഷ്യൻ കായികമേളയിലെ വിജയിയെന്ന നിലയിൽ ചിത്രയ്ക്കു ലോക അത് ലറ്റിക് മീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നിരിക്കെ അധികൃതർ അവസരം നിഷേധിക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് നാലു മുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്ന 24 അംഗങ്ങളുടെ പട്ടികയിൽനിന്നാണു ചിത്രയെ ഒഴിവാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.