ഇന്ത്യക്ക് കൂറ്റൻ സ്കോർ; 600
ഇന്ത്യക്ക് കൂറ്റൻ സ്കോർ; 600
Thursday, July 27, 2017 11:32 AM IST
ഗോൾ: ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 600 റണ്‍സ് പിന്തുടർന്ന ശ്രീലങ്കയ്ക്കു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ലങ്കയുടെ അഞ്ചു വിക്കറ്റ് വീണപ്പോള്‍ സ്കോർബോർഡി ലുള്ളത് 154 റൺസ് മാത്രം. അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കേ ലങ്ക ഫോളോ ഓണിന് 247 റൺസ് പിന്നിലാണ്. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനി 446 റണ്‍സ് കൂടിവേണം. എയ്ഞ്ചലോ മാത്യൂസ് (54), ദില്‍രുവാന്‍ പെരേര (6) എന്നിവരാണ് ക്രീസില്‍. ശ്രീലങ്കയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ചേര്‍ന്ന് ലങ്കന്‍ മുന്‍നിര തകര്‍ത്തു. എന്നാല്‍, ഓപ്പണര്‍ ഉപുല്‍ തരംഗ അര്‍ധസെഞ്ചുറിയുമായി ലങ്കയ്ക്ക് തുടക്കത്തില്‍ ആശ്വാസം നല്‍കി. ലങ്കന്‍ ഇന്നിംഗ്‌സിന്‍റെ രണ്ടാം ഓവറില്‍തന്നെ ഉമേഷ് ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്‍കി. ദിമുത് കരുണരത്‌നെയെ (2) വിക്കറ്റിനു മുന്നില്‍ കുടുക്കി. അമ്പയറുടെ തീരുമാനത്തിനെതിരേ കരുണരത്‌നെ റിവ്യു നടത്തിയെങ്കിലും ഒരു റഫറല്‍ അവസരം വെറുതെ കളയുകയായിരുന്നു. ഡിആര്‍എസിലും അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡിന്‍റെ തീരുമാനം ശരിയെന്ന് വ്യക്തമായി.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ തരംഗയ്‌ക്കൊപ്പം ചേര്‍ന്ന ദനുഷ്‌ക ഗുണതിലക ലങ്കന്‍ സ്‌കോറിംഗിനു ജീവന്‍വപ്പിച്ചു. ടെസ്റ്റില്‍ ഗുണതിലകയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഇടംകയ്യന്മാരായ ഇരുവരും മികച്ച രീതിയില്‍ കളിച്ചു. ഈ കൂട്ടുകെട്ട് 61 റണ്‍സിന്‍റെ സഖ്യം സ്ഥാപിച്ചു. നല്ലരീയില്‍ മുന്നോട്ടു പോകുകയായിരുന്ന സഖ്യം ഗുണതിലകയെ (16) സ്ലിപ്പില്‍നിന്ന ശിഖര്‍ ധവാന്‍റെ കൈകളിലെത്തിച്ചുകൊണ്ട് ഷാമി പൊളിച്ചു. ആ ഓവറിന്‍റെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാത്ത കുശാല്‍ മെന്‍ഡിസ് സ്ലിപ്പിലുണ്ടായിരുന്നു ധവാന് പിടികൊടുത്തു.

അടുത്ത രണ്ടു വിക്കറ്റുകള്‍ അശ്വിനെറിഞ്ഞ ഓവറുകളിലായിരുന്നു. അര്‍ധ സെഞ്ചുറി കടന്ന തരംഗ ആദ്യം വീണു. ക്രീസ് വിട്ടിറങ്ങിയ തരംഗയ്ക്കു പിഴച്ചു. പന്ത് തട്ടിത്തെറിച്ച് സില്ലിപോയിന്‍റില്‍നിന്ന അഭിനവ് മുകുന്ദിന്‍റെ കൈയില്‍. അഭിനവ് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്‌ക്കെറിഞ്ഞു കൊടുത്തു. തരംഗ ബാറ്റ് ക്രീസിലെത്തിച്ചെങ്കിലും ബാറ്റ് വരയെ മുട്ടാതെ ഉയര്‍ന്നിരുന്നു. തരംഗ (64) റണ്‍ഔട്ട്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ മാത്യൂസുമായി 57 റണ്‍സിന്‍റെ സഖ്യം സ്ഥാപിച്ചശേഷമാണ് ലങ്കന്‍ ഓപ്പണര്‍ പുറത്തായത്.
ഇടംകൈയന്‍ നിരോക്ഷന്‍ ഡിക്‌വെലയുടെ വിക്കറ്റും അശ്വിനായിരുന്നു. അശ്വിന് പന്തില്‍ ചെറിയ ബൗണ്‍സ് ലഭിച്ചു. പന്ത് പ്രതിരോധിക്കാനായി ഉയര്‍ത്തിയ ബാറ്റില്‍ തട്ടി പന്ത് അഭിനവിന്‍റെ കൈയില്‍. ഡൈവ് ചെയ്ത് മുകുന്ദ് പന്ത് ഒറ്റക്കൈയിലാക്കി.

അര്‍ധ സെഞ്ചുറി കണ്ടെത്തിയ മാത്യൂസ് അശ്വിനെതിരേ കളിക്കാന്‍ ബുദ്ധിമുട്ടി. വ്യക്തിഗത സ്‌കോര്‍ 32ല്‍ നില്‍ക്കേ അശ്വിന്‍റെ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചു. ദില്‍രുവാന്‍ പെരേരയ്‌ക്കൊപ്പം രണ്ടാം ദിനം പൂര്‍ത്തിയാക്കിയ മാത്യൂസിലാണ് ലങ്കയുടെ ചെറുത്തുനില്‍പ്പിന്‍റെ പ്രതീക്ഷകള്‍. ആദ്യ ദിനം ഇടംകൈവിരല്‍ പൊട്ടിയ അസേല ഗുണരത്‌ന ബാറ്റിംഗിനിറങ്ങില്ല. ഷാമി രണ്ടും ഉമേഷും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.


നേരത്തെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വാലറ്റം അശ്വിന്‍റെ നേതൃത്വത്തില്‍ ലങ്കന്‍ ബൗളിംഗിനു മേല്‍ ആധിപത്യം സ്ഥാപിച്ചു. അശ്വിനും അരങ്ങേറ്റതാരം ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷാമിയും ലങ്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആക്രമണം നടത്തി. നുവാന്‍ പ്രദീപ് 132 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി തൃപ്തിയടഞ്ഞു. രാവിലെ അധികം വൈകുംമുമ്പേ അജിങ്ക്യ രഹാനെയെ (57) ലാഹിരു കുമാരയും ചേതേശ്വര്‍ പൂജാരയെ (153) പ്രദീപും പുറത്താക്കി.

265 പന്ത് നേരിട്ട പൂജാര 13 ഫോര്‍ പായിച്ചു. പിന്നീട് അശ്വിന്‍-സാഹ കൂട്ടുകെട്ട് 59 റണ്‍സിന്‍റെ സഖ്യം തീര്‍ത്തു. അശ്വിനും (47) സാഹയും (16) അടുത്തടുത്ത് പുറത്തായപ്പോള്‍ ഇന്ത്യ 500 റണ്‍സിന് അടുത്തെത്തിയതേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്ര ജഡേജയെ (15) പുറത്താക്കി പ്രദീപ് ആറു വിക്കറ്റ് തികച്ചു. ഇന്ത്യയുടെ അവസാന വിക്കറ്റ് കൂട്ടുകെട്ട് 71 പന്തില്‍നിന്ന് 83 റണ്‍സാണ് നേടിയത്. ആദ്യ ടെസ്റ്റ് കളിച്ച പാണ്ഡ്യ (50), ഷാമി (30) എന്നിവര്‍ വന്‍ അടികളുമായി അടിച്ചു തകര്‍ത്തു. രംഗണ ഹെറാത്തിനെ മൂന്നു തവണയാണ് ഷാമി നിലംതൊടാതെ പറത്തിയത്. പാണ്ഡ്യയുടെ മൂന്നു സിക്‌സ് പ്രദീപിനെതിരേയായിരുന്നു. ഷാമി പുറത്തായതോടെ ഒമ്പതാം വിക്കറ്റിലെ 62 റൺസിന്‍റെ കൂട്ടുകെട്ട് അവസാനിച്ചു. അവസാന വിക്കറ്റില്‍ ഉമേഷ് യാദവ് മുന്നെ ഉള്ളവരെ പോലെ ബാറ്റ് വീശിയതോടെ ഇന്ത്യ 600 റണ്‍സിലെത്തി. 600ലെത്തിയതേ പാണ്ഡ്യ പുറത്തായി. 48 പന്തില്‍ 50 റണ്‍സെടുത്ത പാണ്ഡ്യയെ കുമാര പുറത്താക്കി.

സ്കോർബോര്‌ഡ്/ ഇന്ത്യ ബാറ്റിംഗ്

ധവാന്‍ സി മാത്യൂസ് ബി പ്രദീപ് 190, മുകുന്ദ് സി ഡിക്‌വെല ബി പ്രദീപ് 12, പൂജാര സി ഡിക്‌വെല ബി പ്രദീപ് 153, കോഹ്‌ലി സി ഡിക്‌വെല ബി പ്രദീപ് 3, രഹാനെ സി കരുണരത്‌നെ ബി കുമാര 57, അശ്വിന്‍ സി ഡിക്‌വെല ബി പ്രദീപ് 47, സാഹ സി പെരേര ബി ഹെറാത് 16, പാണ്ഡ്യ ധനഞ്ജയ ഡി സില്‍വ ബി കുമാര 50, ജഡേജ ബി പ്രദീപ് 15, ഷാമി തരംഗ ബി കുമാര 30, ഉമേഷ് 11, എക്‌സ്ട്രാസ് 16 ആകെ 133.1 ഓവറില്‍ 600 റണ്‍സിന് ഓള്‍ ഔട്ട്.

ബൗളിംഗ്

നുവാന്‍ പ്രദീപ് 31-2-132-6, കുമാര 25.1-3-131-3, പെരേര 30-1-130-0, ഹെറാത് 40-6-159-1, ഗുണതിലക 7-0-41-0

ശ്രീലങ്ക ബാറ്റിംഗ്

കരുണരത്‌നെ എല്‍ബിഡബ്ല്യു ബി ഉമേഷ് 2, തരംഗ റണ്‍ ഔട്ട് 64, ഗുണതിലക സി ധവാന്‍ ബി ഷാമി 16, മെന്‍ഡിസ് സി ധവാന്‍ ബി ഷാമി 0, മാത്യൂസ് നോട്ടൗട്ട് 54, ഡിക്‌വെല സി മുകുന്ദ് ബി അശ്വിന്‍ 8, പെരേര നോട്ടൗട്ട് 6, എക്‌സ്ട്രാസ് 4, ആകെ 44 ഓവറില്‍ അഞ്ചു വിക്കറ്റിന് 154.
ബൗളിംഗ്: ഷാമി 9-2-30-2, ഉമേഷ് 8-1-50-1, അശ്വിന്‍ 18-2-49-1, ജഡേജ 9-1-22-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.