ഇന്ത്യ പോലെ വികസ്വരരാജ്യങ്ങള്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടത്തുകയെന്നത് വളരെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ലോകകപ്പ് മത്സരം നടത്തുന്നതിന് അത്രയ്ക്കു കര്‍ക്കശമാണ് ഫിഫയുടെ നടപടിക്രമങ്ങള്‍. സ്റ്റേഡിയത്തിലെയും ആ നഗരത്തിലെ തന്നെയും അടിസ്ഥാന സൗകര്യങ്ങള്‍ ഫിഫ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ടാല്‍ മാത്രമേ ലോകകപ്പിന് വേദി അനുവദിക്കൂ. ഫിഫയുടെ നിര്‍ദേശങ്ങളെല്ലാം അക്ഷരംപ്രതി പൂര്‍ത്തിയാക്കാന്‍ ആദ്യം ഇന്ത്യക്കായില്ലെങ്കിലും പടിപടിയായി കാര്യങ്ങളെല്ലാം മെച്ചപ്പെട്ടു. പ്രധാന ഗ്രൗണ്ടും പരിശീലന ഗ്രൗണ്ടും അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി.
കളിക്കാര്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്നതിന് ഓരോ നഗരങ്ങള്‍ക്കുമായി. ലോകകപ്പ് മത്സരത്തിന് ഇനി 49 ദിവസങ്ങള്‍ മാത്രമേയുള്ളൂ. പൂര്‍ത്തിയാക്കേണ്ട പണികളെല്ലാം ചെയ്തു തീര്‍ക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യയിലെ ഫുട്ബോള്‍ അസോസിയേഷന്. ഉദ്ഘാടന മത്സരത്തിൽ മുൻ ചാന്പ്യന്മാരായ ഘാന കരുത്തരായ കൊളംബിയയെ നേരിടും മത്സരം ഒക്ടോബർ ആറിന് യുഎസ്എയ്ക്കെതിരേയുള്ള മത്സരത്തോടെ ഇന്ത്യയുടെ പോരാട്ടം ആരംഭിക്കും.
ഇന്ത്യക്കു വെല്ലുവിളിയായി വളരെയേറെകാര്യങ്ങളുണ്ടാ യിരുന്നു. ഫിഫയുടെ ഒരു ടൂര്‍ണമെന്റിന് ആദ്യമായി ആതിഥേയരായ സ്ഥിതിക്ക് ടൂര്‍ണമെന്റില്‍ ഇന്ത്യക്കും ഒരിടമുണ്ടായിരുന്നു. ഇന്ത്യക്ക് മികച്ച ഒരു അണ്ടര്‍ 17 ടീം പോലുമില്ലായിരുന്നു. ടീം മുതല്‍ ഇന്ത്യക്ക് വാര്‍ത്തെടുക്കേണ്ടതുണ്ടായിരുന്നു.
ഫിഫ ജൂണിയര്‍ ടീമുകളുടെ റാങ്കിംഗ് പ്രഖ്യാപിക്കാറില്ല. സീനിയര്‍ ലെവലില്‍ ആദ്യ പത്തു സ്ഥാനത്തുള്ള അഞ്ചു ടീമുകളുടെ ജൂണിയര്‍ സംഘം ഉള്‍പ്പെടെ 24 ടീമുകളാണ് ലോകകപ്പിലുള്ളത്. ഇതില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്റെ കൗമാരസംഘവുമുണ്ട്. ഇന്ത്യയുടെ ഗ്രൂപ്പില്‍ 8-ാം സ്ഥാനത്തുള്ള കൊളംബിയ, 26-ാം സ്ഥാനത്തുള്ള യുഎസ്എ, 50-ാം സ്ഥാനത്തുള്ള ഘാന ടീമുകളുണ്ട്. ഘാനയാണെങ്കില് 1991ലും 1995ലും അണ്ടര്‍ 17 കിരീടമുയര്‍ത്തിയ ചരിത്രമുള്ളവരാണ്.
ലോകകപ്പ് നടത്താന്‍ അവസരം ലഭിച്ചശേഷം 2014 ഏപ്രിലിൽ ഇന്ത്യ കളിക്കാരെ തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു. 30 ആണ്‍കുട്ടികളെ ഒരുമിച്ചു ഗോവയിലെ എഐഎഫ്എഫ് അക്കാഡമിയില്‍ പരിശീലിപ്പിച്ചു. എന്നാല്‍, പരിക്കും മോശം ഫോമും മൂലം ഇവർക്കു ടീമില്‍ തുടരാനായില്ല. പിന്നീട് അക്കാഡമിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്കോട് ഒ ഡോണലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിവുള്ള കുട്ടികളെ കണ്ടെത്തി. ഇവിടെയും വെല്ലുവിളികള്‍ ഉണ്ടായിരുന്നു. പലര്‍ക്കും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനായില്ല. പിന്നീട് എംആര്‍ഐ ടെസ്റ്റിലൂടെ ജൂണിയര്‍ കളിക്കാരെ തെരഞ്ഞെടുക്കുകയായിരുന്നു. 2000ത്തിനടുത്ത് കുട്ടികള്‍ എത്തിയതില്‍ 29 പേരെ അക്കാഡമിയിലേക്കു തെരഞ്ഞെടുത്തു. ഇതില്‍ ഇടതുകാല്‍കൊണ്ട് നന്നായി കളിക്കുന്ന കളിക്കാരെ കിട്ടിയുമില്ല.
നിലവിലെ കളിക്കാരില്‍ പകുതിയോളം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മധ്യനിരയിലെ സുരേഷ് വാങ്ജം, അമര്‍ജിത് കിയാം, ജാക്സണ് സിംഗ് എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ടീം പരിശീലനം ആരംഭിച്ചശേഷം പുതിയ കളിക്കാരെ തേടി വീണ്ടും അന്വേഷണം ആരംഭിച്ചു. 2016ല്‍ എഐഎഫ്എഫ് 17 ടീമിന്റെ സിഇഒ ആയി അഭിഷേക് യാദവ് സ്ഥാനമേറ്റശേഷം പരിശീലനം ശക്തിപ്രാപിച്ചു. അദ്ദേഹം നേരിട്ട് പതിനായിരത്തിലേറെ കുട്ടികളെ കണ്ടു. ഇതില്‍ കൂടുതലും ഫുട്ബോളിലെ ശക്തികേന്ദ്രങ്ങളായ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. കോലാപുരില്നിന്നുള്ള അനികേത് യാദവിനെ തെരഞ്ഞെടുത്തു. പെട്ടെന്നു തന്നെ ടീമിന്റെ ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാനുമായി. അമേരിക്കന്‍ വന്‍കരയില്‍നിന്ന് രണ്ട് ഇന്ത്യൻ വംശജരെ ടീമിലെത്തിച്ചു. പ്രതിരോധത്തിലെ നമിത് ദേശ്പാണ്ഡെ ന്യൂജേഴ്സിയില്നിന്നാണ്. ആറടി അഞ്ചിഞ്ച് ഉയരക്കാരനായ സണ്ണി ധലിവാല്‍ കാനഡയില്‍നിന്നും.
ടീം സജ്ജമായശേഷം പരിചയസമ്പത്തിനായി ജര്‍മനി, സ്പെയിന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്തി. 2015 മുതല്‍ ഇന്ത്യന്‍ സംഘം വിദേശ പര്യടനം നടത്തുന്നുണ്ട്. എഎഫ്സി അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ കളിച്ചു. ബ്രസീല്‍, യുഎസ്എ, റഷ്യ ടീമുകള്‍ക്കെതിരേ കളിച്ച ഇന്ത്യക്ക് കൂടുതലും തോല്‍വിയായിരുന്നു. തോല്‍വിക്കിടയിലും പോരാട്ടമികവ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ചു. എതിര്പരിശീലകര് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ മതിപ്പ് രേഖപ്പെടുത്തി.
ഇടയ്ക്ക് ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന് നിക്കോളായ് ആദമിനെ മാറ്റി പകരം പോര്‍ച്ചുഗലിന്റെ ലൂയിസ് നോര്ട്ടന് ഡി മാറ്റോസിനെ എത്തിച്ചു. മെക്സിക്കോയില്‍ നടന്ന ടൂര്‍ണമെന്റില്‍ ശക്തരായ ചിലിയെ 1-1ന് സമനിലയില്‍ തളയ്ക്കാനായി. പല മത്സരങ്ങളിലും പിന്നില്‍നിന്നശേഷം ഗോളടിച്ച് ജയിക്കാനും സമനിലയാക്കാനുമുള്ള പാടവം ടീം തെളിയിച്ചു. യുഎസ്എ, കൊളംബിയ, ഘാന എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് മുന്നേറുക ഇന്ത്യക്ക് എളുപ്പമാവില്ല. ഈ ഗ്രൂപ്പില്‍നിന്ന് മുന്നേറാനായാല്‍ അതില്‍ അദ്ഭുതപ്പെടേണ്ട എന്നായിരുന്നു അടുത്തിടെ മാറ്റോസിന്റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.