സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍
സൈനയും ശ്രീകാന്തും  പ്രീക്വാര്‍ട്ടറില്‍
Wednesday, August 23, 2017 11:20 AM IST
ലണ്ടന്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കുതിപ്പു തുടരുന്നു. പുരുഷന്മാരില്‍ കിഡംബി ശ്രീകാന്തും സായ് പ്രണീതും പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ വനിതകളില്‍ സിന്ധുവിനു പുറമേ, സൈന നെഹ്‌വാളും പ്രീക്വാര്‍ട്ടറിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ സബ്രീന ജാക്വെറ്റിനെ 33 മിനിറ്റിനുള്ളില്‍ തകര്‍ത്താണ് സൈന രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 21-11, 21-12.

മത്സരം കടുപ്പമേറിയതായിരുന്നെങ്കിലും വിജയിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് സൈന പ്രതികരിച്ചു. പ്രീക്വാര്‍ട്ടറില്‍ ശക്തയായ എതിരാളിയാണ് സൈനയ്ക്കുള്ളത്. രണ്ടാം സീഡ് ദക്ഷിണകൊറിയയുടെ സംഗ് ജി ഹ്യുംഗിനെ സൈന നേരിടും. ഇന്ത്യയുടെ തന്‍വി ലാഡിനെ 21-9, 21-19. എന്ന സ്കോറിനു തോൽപ്പിച്ചാണ് കൊറിയൻ താരം മുന്നേറിയത്. അവർക്കെതിരേ സൈനയ്ക്കു മികച്ച റിക്കാര്‍ഡാണുള്ളത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 7-2ന്‍റെ മേല്‍ക്കോയ്മ സൈനയ്ക്കുണ്ട്. ജൂണില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൈന കൊറിയന്‍ താരത്തെ പരാജയപ്പെടുത്തിയിരുന്നു.


പുരുഷവിഭാഗത്തില്‍ ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് ഫ്രാന്‍സിന്‍റെ ലൂക്കാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി. സ്‌കോര്‍: 21-9, 21-17. ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്‍റെ ആന്‍ഡേഴ്‌സ് ആന്‍റോണ്‍സണ്‍ ആണ് ശ്രീകാന്തിന്‍റെ എതിരാളി. സിംഗപ്പൂള്‍ ഓപ്പണ്‍ ചാമ്പ്യന്‍ സായ് പ്രണീത് കടുത്ത മത്സരത്തിനൊടുവില്‍ വിജയിച്ചു. ആദ്യ ഗെയിം വഴങ്ങിയ ശേഷം ഇന്തോനേഷ്യയുടെ ആന്‍റണിക്കെതിരേ വിജയിച്ചു. സ്‌കോര്‍: 14-21, 21-18. 21-19. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടു. വളരെ കടുപ്പമേറിയ മത്സരമായിരുന്നു ഇതെന്ന് സായ്പ്രണീത് പറഞ്ഞു. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ മേഘ്‌ന ജക്കാംബുഡി- പൂവിഷ സഖ്യം ആദ്യറൗണ്ടില്‍ പുറത്തായി. പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍ - രാമചന്ദ്രന്‍ ഷ്‌ളോക് സഖ്യവും തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.