മാനം തെളിഞ്ഞു; പാലക്കാടിന്‍റെ മുഖവും
മാനം തെളിഞ്ഞു; പാലക്കാടിന്‍റെ മുഖവും
Friday, September 8, 2017 11:35 AM IST
തിരുവനന്തപുരം: ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിനു മുകളിൽ ആകാശവിതാനം കാറും കോളും മാറി തെളിഞ്ഞുനിന്നപ്പോൾ പാലക്കാടിന്‍റെ ചുണക്കുട്ടികളുടെ മുഖവും തെളിഞ്ഞു. സംസ്ഥാന ജൂണിയർ മീറ്റിന്‍റെ ആദ്യദിനം പെരുമഴയിൽ പൊന്നിൻ നേട്ടം തിരുവനന്തപുരത്തിന്‍റെ താരങ്ങൾ സ്വന്തമാക്കിയെങ്കിൽ രണ്ടാം ദിനം എതിരാളികൾക്ക് ശക്തമായ തിരിച്ചടികൾ നല്കി പാലക്കാടിന്‍റെ താരങ്ങൾ മെഡിൽ പട്ടികയിൽ ഒന്നാമത്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ 17 സ്വർണവും 16 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 331.5 പോയിന്‍റോടെ പാലക്കാട് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി.

ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ തിരുവനന്തപുരം ഇന്നലെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന്‍റെ സമ്പാദ്യം 15 സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 317.5 പോയിന്‍റ്. മൂന്നാം സ്ഥാനത്തുള്ള ആതിഥേയർക്ക് 16 സ്വർണവും 13 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 295.5 പോയിന്‍റാണുള്ളത്.

കടപുഴകിയത് 12 റിക്കാർഡുകൾ

ജൂണിയർ മീറ്റിന്‍റെ രണ്ടാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ പിറന്നത് 12 മീറ്റ് റിക്കാർഡുകൾ. ആദ്യദിനം ഏഴ് മീറ്റ് റിക്കാർഡുകൾക്കാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വേദിയായതെങ്കിൽ ഇന്നലെ അഞ്ചു റിക്കാർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നലെ പിറന്ന അഞ്ചു റിക്കാർഡിൽ മൂന്നെണ്ണം പെണ്‍കുട്ടികളും രണ്ടെണ്ണം ആണ്‍കുട്ടികളും സ്വന്തമാക്കി.

പതിനെട്ടു വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ മിന്നുന്ന പ്രകടനത്തിനാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വേദിയായത്. പാലക്കാടിനായി പോരാട്ടത്തിനിറങ്ങിയ നിവ്യ ആന്‍റണി 3.50 മീറ്റർ ഉയരം താണ്ടിയപ്പോൾ പഴങ്കഥയായത് നിവ്യതന്നെ കഴിഞ്ഞ വർഷം സ്ഥാപിച്ച 3.40 മീറ്റർ എന്ന ഉയരം. നാഷണൽ ജൂണിയർ മീറ്റിൽ നിലവിലുള്ള റിക്കാർഡും മറികടക്കുന്ന പ്രകടനമാണ് നിവ്യ നടത്തിയത്.

ജന്മദിനത്തിൽ ഇരട്ടി സന്തോഷം സ്വന്തമാക്കിയാണ് എറണാകുളത്തിന്‍റെ കെസിയ മറിയം ബിന്നി ഇന്നലെ ഫീൽഡ് വിട്ടത്. 16 വയസിൽ താഴെയുള്ളവരുടെ ഷോട്ട്പുട്ടിൽ 12.61 മീറ്റർ എറിഞ്ഞപ്പോൾ പഴങ്കഥയായത് കെസിയയുടെ പേരിൽ തന്നെയുള്ള റിക്കാർഡായ 12.01 മീറ്റർ എന്ന ദൂരം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇന്നലെ പിറന്ന മൂന്നാമത്തെ റിക്കാർഡ് പാലക്കാടിന്‍റെ ജി. ഗായത്രി സ്വന്തമാക്കി. 18 വയസിൽ താഴെയുള്ളവരുടെ 2000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഏഴു മിനിറ്റ് 41.33 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗായത്രി റിക്കാർഡിന് അവകാശിയായത്. ഈ ഇനത്തിൽ 2016-ൽ കോട്ടയത്തിന്‍റെ നിബിയ ജോസഫ് സ്ഥാപിച്ച റിക്കാർഡാണു ഗായത്രി തിരുത്തിയത്.

പതിനാലു വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ ലോംഗ് ജംപിൽ 14 വർഷം പഴക്കമുള്ള റിക്കാർഡ് തിരുവനന്തപുരത്തിനായി മത്സരത്തിനിറങ്ങിയ മേഘാദ്രി റോയ് തിരുത്തിക്കുറിച്ചു. 6.47 മീറ്റർ ദൂരം താണ്ടിയാണ് മേഘാദ്രി തന്‍റെ പേര് റിക്കാർഡ് ബുക്കിൽ കുറിപ്പിച്ചത്. 2003-ൽ കൊല്ലത്തിന്‍റെ വി.എസ്. വിനീത് സ്ഥാപിച്ച 6.18 മീറ്ററാണ് മേഘാദ്രി മറികടന്നത്.
20 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ തൃശൂരിന്‍റെ ബിബിൻ ജോർജ് പുതിയ റിക്കാർഡിന് ഉടമയായി. ഒൻപതു മിനിറ്റ് 36.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബിബിൻ നിലവിലുള്ള ഷിജോ രാജന്‍റെ ഒൻപതു മിനിറ്റ് 45.53 സെക്കൻഡ് എന്ന റിക്കാർഡ് മറികടന്ന് സ്വർണത്തിന് അവകാശിയായത്.

14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 4-100 മീറ്റർ റിലേയിൽ പാലക്കാടിനേയും കോഴിക്കോടിനെയും അട്ടിമറിച്ച് ഇടുക്കിയുടെ കുട്ടികൾ സ്വർണനേട്ടത്തിന് അർഹരായി. 53.99 സെക്കൻഡിൽ സാന്ദ്രാ മോൾ സാബു, ആമി ദിലീപ്, മേരി അലീനാ, സ്നേഹാ മോൾ എന്നിവരടങ്ങിയ സംഘം സ്വർണത്തിന് അവകാശികളായി. കെ.പി. തോമസ് മാഷിന്‍റെ പരിശീലനത്തിലുള്ള താരങ്ങളാണിവർ. 16 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോട്ടയത്തിന്‍റെ ആൻ റോസ് ടോമി(15.01 സെക്കൻഡ്) സ്വർണം നേടി.

മീറ്റിന് ഇന്നു കൊടിയിറങ്ങും

61-ാമത് സംസ്ഥാന ജൂണിയർ മീറ്റിന് ഇന്നു കൊടിയിറങ്ങും. മീറ്റിന്‍റെ അവസാന ദിനമായ ഇന്നു 36 ഫൈനലുകൾക്കാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. മീറ്റിലെ ആവേശകരമായ ഇനങ്ങളായ 200 മീറ്റർ, 800 മീറ്റർ മത്സരങ്ങൾ ഇന്നാണ് നടക്കുക. 4-400 മീറ്റർ റിലേയോടെയാണ് മത്സരങ്ങൾ അവസാനിക്കുക.

തോമസ് വർഗീസ്


ജന്മദിനത്തിൽ കെസിയയ്ക്കു റിക്കാർഡ്

തിരുവനന്തപുരം: കെസിയയ്ക്ക് ജന്മദിനത്തിൽ ഉഗ്രൻ സമ്മാനം ഷോട്ട്പുട്ടിന്‍റെ വകയായി. സ്റ്റേറ്റ് ജൂണിയർ മീറ്റിൽ പതിനാറു വയസിൽ താഴെയുള്ളവരുടെ ഷോട്ട്പുട്ടിൽ റിക്കാർഡോടെ സുവർണനേട്ടം സ്വന്തമാക്കിയാണ് എറണാകുളത്തിന്‍റെ കെസിയാ മറിയം ബെന്നി പിറന്നാൾ ദിനം ആഘോഷമാക്കിയത്. കഴിഞ്ഞ വർഷം കെസിയതന്നെ സ്ഥാപിച്ച 12.04 മീറ്റർ എന്ന ദൂരം ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 12.61 മീറ്റർ എന്നു തിരുത്തിയാണ് കെസിയ ജന്മദിനത്തിൽതന്നെ റിക്കാർഡ് ബുക്കിലും പേരു കുറിപ്പിച്ചത്.
മാതിരപ്പള്ളി ജിവിഎച്ച്എസിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണു കെസിയ. കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ വെള്ളി നേടിയിരുന്നു. എറണാകുളം എം.എ അത്‌ലറ്റിക് അക്കാദമിയിലെ പി.എ. ബാബുവാണ് പരിശീലകൻ. കോട്ടയം സ്വദേശി ബെന്നിയുടെയും ബിൻസിയുടെയും മകളാണ്. സഹോദരൻ മാനുവൽ എട്ടാം ക്ലാസ് വിദ്യാർഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.