സ്റ്റേഡിയത്തിലെ വായുനിലവാരത്തിലും ഫിഫയ്ക്കു തൃപ്തി
സ്റ്റേഡിയത്തിലെ വായുനിലവാരത്തിലും ഫിഫയ്ക്കു തൃപ്തി
Sunday, September 24, 2017 10:59 AM IST
കൊ ച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനു വേദിയൊരുക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വായുനിലവാര പരിശോധനയിൽ ഫിഫയ്ക്കു സംതൃപ്തി. ഫിഫ നിർദേശിച്ചതു പ്രകാരം സ്റ്റേഡിയത്തിലെയും സമീപ പരിസരങ്ങളിലെയും വായുനിലവാരം പരിശോധിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും മലീനീകരണ നിയന്ത്രണ ബോർഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടു പറഞ്ഞിരുന്നു.

ഈ പരിശോധനയിൽ കൊച്ചിയിലെ നില തൃപ്തികരമാണെന്നു കണ്ടെത്തി. തുടർന്നു ഫിഫയുടെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിലും അന്തരീക്ഷ വായു തൃപ്തികരമെന്നു ഫലം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കൊച്ചിയിലെ മലിനീകരണ തോത് നിശ്ചിത പരിധിയിലും കുറവാണെന്നും ഫിഫ പിസിബിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈമാസം അവസാനം മുതൽ കളി തീരുംവരെ താത്കാലിക വായു പരിശോധന സംവിധാനം സ്റ്റേഡിയത്തിലുണ്ടാകും.


എട്ടു മണിക്കൂർ ഇടവേളയിൽ അന്തരീക്ഷ വായു പരിശോധിച്ചു ഗുണനിലവാരം, പൊടി, അമോണിയ, സൾഫർ ഡൈ ഓക്സൈഡ് പോലുള്ള രാസവാതകങ്ങൾ എന്നിവയുടെ സാന്നിധ്യം സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്ന ബോർഡിൽ പ്രദർശിപ്പിക്കും. രണ്ടു ലക്ഷം രൂപയാണു തത്സമയ പരിശോധന സൗകര്യം ഉൾപ്പെടെ സ്ഥാപിക്കാനുള്ള ചെലവ്. ആളും വാഹനവും കൂടുന്പോൾ മലിനീകരണം വർധിക്കുന്നത് തടയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.