പാണ്ഡ്യപ്പടയോട്ടം
പാണ്ഡ്യപ്പടയോട്ടം
Sunday, September 24, 2017 11:01 AM IST
ഇന്‍ഡോര്‍: കങ്കാരുക്കളെ വലിച്ചുകീറി പാണ്ഡ്യപ്പടയോട്ടം. ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി താണ്ഡവമാടിയ മത്സരത്തിനു രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും തിളക്കമേകിയപ്പോള്‍ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം ടീം ഇന്ത്യക്ക്. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ്‌ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 293 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ അഞ്ചു വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി.
ഹര്‍ദിക് പാണ്ഡ്യ 72 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ (62 പന്തില്‍ 71), അജിങ്ക്യ രഹാനെ (76 പന്തില്‍ 70) എന്നിവര്‍ മികച്ച തുടക്കം നല്‍കി. പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ആരോണ്‍ ഫിഞ്ചിന്‍റെ (124) സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ (63) അര്‍ധ സെഞ്ചുറിയുടേയും മികവിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു സ്വപ്‌ന തുല്യമായ തുടക്കമാണ് രോഹിത് ശര്‍ മയും അജിങ്ക്യ രഹാനെയും ചേര്‍ന്നു നല്‍കിയത്. രോഹിത് ശര്‍മ ഓസീസ് ബൗളര്‍മാരെ തച്ചുടച്ചപ്പോള്‍ രഹാനെ രോഹിതിനു മികച്ച പിന്തുണ നല്‍കി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ വേഗം വിജയത്തിലേക്കടുക്കുമെന്നു തോന്നി.

എന്നാല്‍, 22-ാം ഓവറില്‍ രോഹിതിനെ കോള്‍ട്ടര്‍ നീല്‍ പുറത്താക്കിയതോടെ ഓസീസ് ഒന്നു ചിരിച്ചു. 62 പന്തില്‍ ആറു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സുമടക്കമാണ് രോഹിത് 71 റണ്‍സെടുത്തത്. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 139 റണ്‍സ് നേടിയിരുന്നു.
അധികം താമസിയാതെ രഹാനെയും പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന നായകന്‍ വിരാട് കോഹ്്‌ലിയും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ കരകയറ്റി. പാണ്ഡ്യ തകര്‍ത്തു കളിച്ചതോടെ റണ്ണൊഴുകി. ഇതിനിടെ കോഹ്്‌ലിയും (28) കേദാര്‍ ജാദവും (2) പുറത്തായത് ആശങ്കപ്പെടുത്തിയെങ്കിലും പാണ്ഡ്യയും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയതീരത്തോടടുപ്പിച്ചു. ധോണിയുടെ സാന്നിധ്യത്തില്‍ മനീഷ് പാണ്ഡെ (36) വിജയറണ്‍ നേടി. 72 പന്തില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്‌സുമടക്കമാണ് പാണ്ഡ്യ 78 റണ്‍സ് നേടിയത്. ഓസീസിനു വേണ്ടി പാറ്റ് കമിന്‍സ് രണ്ടു വിക്കറ്റ് നേടി.

125 പന്തില്‍ അഞ്ച് സിക്‌സിന്‍റെയും 12 ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു ഫി ഞ്ചിന്‍റെ ഇന്നിംഗ്സ്. 71 പന്ത് നേരിട്ട സ്മിത്തിന്‍റെ ബാറ്റില്‍നിന്ന് അഞ്ച് ബൗണ്ടറികള്‍ പിറന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ അവസാന ഓവറുകളില്‍ ഇന്ത്യ വരിഞ്ഞുമുറുക്കുകയായിരുന്നു. 37.4 ഓവറില്‍ ഒന്നിന് 224 റണ്‍സ് എന്ന നിലയില്‍നിന്നാണ് ഓസീസിനെ ഇന്ത്യ പിടിച്ചുകെട്ടിയത്.


ഓപ്പണിംഗ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും (42) ഫിഞ്ചും ചേര്‍ന്ന് 70 റണ്‍സിന്‍റെ ഉജ്വല കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും കൂട്ടുകെട്ട് പൊളിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ വേണ്ടിവന്നു.

വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ വാര്‍ണറെ പാണ്ഡ്യ 14-ാം ഓവറിലെ മൂന്നാം പന്തില്‍ ബൗള്‍ഡാക്കി. അടുത്ത 24 ഓവര്‍ ഫിഞ്ചിന്‍റെയും സ്മിത്തിന്‍റെ വാഴ്ചയ്ക്കാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷിയായത്. ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞുകുഴഞ്ഞു. ഫിഞ്ച് റണ്ണടിച്ച് കൂട്ടുമ്പോള്‍ നായകന്‍ പിന്തുണ നല്‍കി. 350 ന് മുകളിലേക്ക് സ്‌കോര്‍ കുതിക്കുമ്പോള്‍ ഫിഞ്ചിനെ പുറത്താക്കി ചൈനാമാന്‍ കുല്‍ദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. ഇതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു.

ഫിഞ്ചിന് പിന്നാലെ സ്മിത്തും പുറത്തായതോടെ ഓസീസ് മധ്യനിര തകര്‍ന്നടിഞ്ഞു. അവസാന ഓവറുകളില്‍ കത്തിക്കയറുന്ന മാക്‌സ്‌വെലിനെ (5) ചാഹല്‍ പുറത്താക്കി. പിന്നീട് ബുംറയുടെ ഊഴമായി. ട്രാവിസ് ഹെഡിനെയും (4) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും ബുംറ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

ഇന്ത്യ ഉദാരമായി എക്‌സ്ട്രാസ് നല്‍കിയില്ലായിരുന്നെങ്കില്‍ ഓസീസ് സ്‌കോര്‍ വീണ്ടും ചുരുങ്ങുമായിരുന്നു. 16 എക്‌സ്ട്രാസാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിന് ദാനം നല്‍കിയത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്നു മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്‍ഡോറിലും ഇറങ്ങിയത്. അതേസമയം, ഓസീസ് നിരയില്‍ പരിക്കുമൂലം മാറിനിന്ന ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോന്പും ടീമിലുള്‍പ്പെട്ടു. ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റിനും വിക്കറ്റ്കീപ്പര്‍ മാത്യു വേഡിനും വിശ്രമമനുവദിച്ചു.

ഹർദിക് പാണ്ഡ്യ 78(72)

പാണ്ഡ്യയുടെ നാലാമത്തെ ഏകദിന അർധസെഞ്ചുറിയാണിത്. എല്ലാം ഈ വർ‌ഷം തന്നെ. ശ്രദ്ധേയമായ കാര്യം പാണ്ഡ്യ നേടിയ എല്ലാ അർധസെഞ്ചുറി യുടെയും സ്ട്രൈക് റേറ്റ് നൂറിലേറെയാ ണ്.

2014നു ശേഷം ആദ്യമായാണ് ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ ഇന്ത്യയിൽ 100 റൺസ് പിന്നിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.