ഫിഫയുടെ മുന്‍ പ്രസിഡന്റിന്റെ നിരീക്ഷണമായിരുന്നു, ലോക ഫുട്ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണ് എന്നത്. ഫുട്ബോളിനു വളരെ സാധ്യതകളുള്ള ഒരിടമാണ് ഇന്ത്യ എന്ന നിലയ്ക്കായിരുന്നു സെപ് ബ്ലാറ്ററുടെ ഈ പരാമര്‍ശം.
ബ്ലാറ്ററുടെ പ്രസ്താവന ഇന്ത്യന്‍ ഫുട്ബോളിനു വലിയ പ്രചോദനമാണ് നല്‍കിയത്. ലോകഫുട്ബോളിന്റെ വാതായനങ്ങള്‍ ഇന്ത്യക്കു മുന്നിലും തുറക്കാനുള്ള സാധ്യതയുണ്ടെന്ന തിരിച്ചറിവിലേക്ക് നമ്മെയൊക്കെ എത്തിക്കാന്‍ ഈ പ്രസ്താവനയ്ക്കു സാധിച്ചിട്ടുണ്ട്. ഉറങ്ങുന്ന സിംഹത്തിന് ഉണര്‍ന്നെണീക്കാന്‍ സമയമായിരിക്കുന്നു. അതിനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അണ്ടര്‍ 17 ലോകകപ്പിന് നാളെ കിക്കോഫ്. ഇനിയുള്ള 22 ദിനരാത്രങ്ങളില്‍ ലോകഫുട്ബോളിന്റെ നിറക്കാഴ്ചകളായിരിക്കും ഇന്ത്യന്ഫുട്ബോളിനു സമ്മാനിക്കുക.
ലോകഭൂപടത്തില്‍ മറ്റെല്ലാ രംഗങ്ങളിലുമുള്ള ഇന്ത്യയുടെ സ്ഥാനത്തിനൊപ്പമുള്ള പകിട്ട് ഫുട്ബോളില്‍ നമുക്കില്ല. അതുകൊണ്ടുതന്നെ ആഗോളതലത്തിലേക്ക് ഇന്ത്യന്‍ ഫുട്ബോളിനെ എത്തിക്കുക എന്ന വലിയ വെല്ലുവിളി ഈ ലോകകപ്പിനുണ്ട്. ക്രിക്കറ്റ് രാജ്യത്തിലെ ഫുട്ബോളിന്റെ വേരോട്ടത്തിനു മുമ്പുള്ളതിനേക്കാള്‍ വേഗമുണ്ടെങ്കിലും അവിശ്വസനീയമായ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ആ വെല്ലുവിളിയേറ്റെടുക്കാന്‍ നാം തയാറാണോ എന്നതിന്റെ ഫലപ്രഖ്യാപനമാകും ഈ ലോകകപ്പിന്റെ അവസാനമുണ്ടാവുക.
കൊച്ചി, കോല്‍ക്കത്ത, ഗോവ, മുംബൈ, ഗോഹട്ടി, ന്യൂഡല്‍ഹി എന്നീ ആറു വേദികളിലായി കൗമാരഫുട്ബോള്‍ ഓടിത്തുടങ്ങുമ്പോള്‍ രാജ്യവും കളിക്കണം, ലോകത്തെ ഏറ്റവും മനോഹരമായ ഗെയിം. ഖേലോ സോക്കര്‍.
ഇതാണു സമയം
ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് എത്തുന്നത് ഏറ്റവും നല്ല സമയത്താണ്. ഇന്ത്യന്‍ ഫുട്ബോളിനെ അടിമുടി മാറ്റിമറിക്കുന്നതിനു കാരണമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നു. 2014ല്‍ തുടങ്ങിയ ഐഎസ്എല്‍ പ്രഫഷണല്‍ ഫുട്ബോളിന്റെ കെട്ടുകാഴ്ചകള്‍ എന്തെന്നു പഠിപ്പിച്ചു. ഐ ലീഗിലെ ടീമുകള്‍ മുമ്പില്ലാത്ത തരത്തില്‍ പ്രകടനം മെച്ചപ്പെടുത്തുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2016ല്‍ ലെസ്റ്റര്‍ സിറ്റി കിരീടം ചൂടിയപോലെ ഐസോള്‍ എഫ്സിയും ചരിത്രം രചിച്ച് ഐ ലീഗ് സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാമുപരി ഇന്ത്യയുടെ സീനിയര്‍ ടീം സമീപകാലത്തെ ഏറ്റവും മികച്ച റാങ്കിലെത്തിയിരിക്കുന്നു. തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഒന്നിലും പരാജയപ്പെടാതെ ടീം കുതിക്കുകയാണ്.
രണ്ടു വര്‍ഷം മുമ്പ് 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ ഓഗസ്റ്റില്‍ 97-ാം റാങ്കില്‍ വരെയെത്തി. യുഎഇയില്‍ 2019ല്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന്റെ യോഗ്യതയ്ക്കരികേയാണ് ഇന്ത്യന്‍ ടീം. എല്ലാത്തിലുമുപരി കാണികളിലുള്ള വര്‍ധന. ലോകത്തെവിടെ നടക്കുന്ന ഫുട്ബോളാണെങ്കിലും ഇന്ത്യയില്‍ കാഴ്ചക്കാരേറി.
അതിപ്പോള്‍ ലോകകപ്പ് ആയാലും യൂറോ കപ്പ് ആയാലും കോപ്പ അമേരിക്ക ആയാലും വിവിധ ലീഗുകളായാലും ഇവിടത്തെ ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാണുന്നുണ്ട്. സ്പാനിഷ് ലാ ലിഗയും ജര്‍മന്‍ ബുണ്ടസ് ലിഗയുമടക്കം ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിനനുസരിച്ച് മത്സരങ്ങള്‍ ക്രമീകരിക്കുന്ന പ്രവണതവരെയായി.
കേരളത്തിലും കോല്‍ക്കത്തയിലും ഒരു മത്സരം നടന്നാല്‍ എത്തുന്ന കാണികളുടെ ശരാശരി എണ്ണം 50000 ആയി. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ പകുതി 25 വയസില്‍ താഴെയുള്ളവരാണ്. മൂന്നില്‍ രണ്ടു ഭാഗവും 35 വയസില്‍ താഴെയുള്ളവരും.
അതുകൊണ്ട് ഇന്ത്യന്‍ യുവതയിലേക്ക് ഏറ്റവും വേഗത്തിലെത്താവുന്ന ഒന്നാണ് ഫുട്ബോള്‍. ഈ അനുകൂല സാഹചര്യം ഫിഫ നന്നായി മനസിലാക്കുന്നു എന്നതിനുള്ള അംഗീകാരമാണ് ഈ ലോകകപ്പ്.
ലോകത്തെ ഏറ്റവും മികച്ച സമ്പദ് ഘടനയിലേക്ക് ഇന്ത്യയെത്തുകയാണ്. ഇന്റര്‍നെറ്റിന്റെ വ്യാപക ഉപയോഗം ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രേരകമാണ്. 46.5 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. അവരുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങളുണ്ട്. ഫുട്ബോള്‍ എന്തെന്നും അതിന്റെ സൗന്ദര്യമെന്തെന്നും ജനം നേരിട്ടുകാണുകയാണ്.
ഇന്ത്യയുടെ മികവ്
അണ്ടര്‍ 17 ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിച്ചാല്‍ വരും കാലങ്ങളില്‍ കൂടുതല്‍ ഫിഫ ടൂര്‍ണമെന്റുകള്‍ ഇന്ത്യയിലെത്തും. ഇപ്പോള്‍ത്തന്നെ അണ്ടര്‍ 20 ലോകകപ്പ് നടത്തിപ്പിന് ഇന്ത്യ അവകാശവാദമുന്നയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കാത്തിരിക്കാം പുതിയ ലോകകപ്പുകള്‍ക്കായി.
സി.കെ. രാജേഷ്കുമാര്‍
മധുരം, ഈ 17
16: ഫി ഫ അണ്ടര്‍ 17 ലോകകപ്പ് പതിനാറ് എഡിഷനുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. 1985ല്‍ ചൈനയായിരുന്നു ആദ്യ അണ്ടര്‍ 17 ലോകകപ്പിന് ആതിഥ്യമരുളിയത്. ഈ ടൂര്‍ണമെന്റിന് ആതിഥേയരാകുന്ന അഞ്ചാമത്തെ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ജപ്പാന് (1993), ദക്ഷിണകൊറിയ (2007), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (2013) എന്നിവയാണ് മറ്റുള്ളവ. അണ്ടര്‍ 17 ന്റെ പതിനേഴാം എഡിഷനാണ് ഇന്ത്യയില്‍ നടക്കുന്നത്.
04: പ തിനാറ് ഫൈനലുകൾ അരങ്ങേറിയതിൽ നാലു കലാശപ്പോരാട്ടങ്ങളിൽ വിജയിയെ നിർണയിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ. നാലു ചാന്പ്യന്മാരും നാലു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ളവരായിരുന്നു. സോവ്യറ്റ് യൂണിയൻ (1987 - യൂറോപ്പ്), സൗദി അറേബ്യ (1989 - ഏഷ്യ), ബ്രസീൽ (1999 ലാറ്റിൻ അമേരിക്ക), നൈജീരീയ (2007 ആഫ്രിക്ക).
01: റൊണാള്‍ഡീഞ്ഞോയ്ക്കു പകരം റൊണാള്‍ഡീഞ്ഞോ മാത്രം. ഫിഫ അണ്ടര്‍ 17 ലും ഫിഫ ലോകകപ്പിലും കപ്പു നേടാനായ ഒരേയൊരു താരം റൊണാള്‍ഡീഞ്ഞോയാണ്. 1997 ലെ ഈജിപ്ത് അണ്ടര്‍ 17 എഡിഷനിലും 2002 ഫിഫ ലോകകപ്പിലും വിജയിച്ച ബ്രസീല്‍ ടീമിന്റെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു. 1997 എഡിഷനില്‍ പങ്കെടുത്ത 210 കളിക്കാരില്‍ സ്വന്തം രാജ്യത്തിന്റെ സീനിയര്‍ ടീമിലേക്ക് പ്രവേശനം ലഭിച്ച ഏക താരവും റൊണാള്‍ഡീഞ്ഞോയാണ്.
98,943: ഫി ഫ അണ്ടര്‍ 17 ലോകകപ്പ് ഗാലറി നിറഞ്ഞു കവിഞ്ഞത് 2011ലെ മെക്സിക്കോ എഡിഷനിലാണ്. 98943 കാണികളാണ് മെക്സിക്കോയും ഉറുഗ്വേയും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാനെത്തിയത്. ഉറുഗ്വേയെ 2-0 ന് തോല്‍പ്പിച്ച് മെക്സിക്കോ ടൈറ്റില്‍ സ്വന്തമാക്കി.
05: ഇതുവരെ അഞ്ചു ഫിഫ ടൈറ്റിലുകളാണ് നൈജീരിയ സ്വന്തമാക്കിയത്. പക്ഷേ 17-ാം എഡിഷനിലേക്ക് യോഗ്യത നേടാന്‍ ടീമിനായില്ല. ചൈനയില്‍ നടന്ന ആദ്യടൂര്ണമെന്റിലായിരുന്നു നൈജീരിയയുടെ കന്നിക്കപ്പ്. 1993 (ജപ്പാന്), 2007 (കൊറിയ), 2013 (യുഎഇ), 2015 (ചിലി) എന്നീ ടൈറ്റിലുകളും നൈജീരിയ സ്വന്തമാക്കി. ഈ എഡിഷനില്‍ നിന്ന് നൈജീരിയ പുറത്തായതോടെ, ഏഷ്യന്‍ മണ്ണില്‍ മറ്റൊരു ടീം കപ്പ് നേടുന്ന ആദ്യ ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റാകും ഇത്.
12: ഫി ഫ അണ്ടര്‍ 17 ല്‍ നിന്ന് സീനിയര്‍ ടീമിലെത്തി ലോകകപ്പ് ഫൈനൽ കളിച്ചത് 12 താരങ്ങള്‍. 1998ല്‍ ഫ്രഞ്ച് താരം എമ്മാനുവേല്‍ പെറ്റിറ്റ് മുതല്‍ ജര്‍മനിയുടെ ടോണി ക്രൂസ്, മാരിയോ ഗോട്സെ വരെ ആ പട്ടിക നീളുന്നു. പെറ്റിറ്റ്, ഗോട്സെ, ആന്ദ്രസ് ഇനിയെസ്റ്റ എന്നിവര്‍ക്ക് മാത്രമാണ് ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടാനായത്. ഇകര്‍ കസിയസ് ആണ് ഫിഫ ലോകകപ്പ് ഉയര്‍ത്തിയ ഏക ക്യാപ്റ്റന്‍.
03: ഇ ത്തവണ അരങ്ങേറുന്നത് മൂന്നു രാജ്യങ്ങൾ. നൈജർ, ന്യൂ കാലിഡോണിയ, ആതിഥേയരെന്ന നില യിൽ ഇന്ത്യ. ആഫ്രിക്കന്‍ അണ്ടര്‍ 17 കപ്പ് ഓഫ് നേഷന്‍സിലെ സെമി ഫൈനലിസ്റ്റുകള്‍ എന്ന നിലയില്‍ നൈജറും 2017 ഒഎഫ്സി അണ്ടര്‍ 17 റണ്ണര്‍ അപ് എന്ന നിലയില്‍ ന്യൂ കാലിഡോണിയയും ഫിഫ അണ്ടര്‍ 17ന് യോഗ്യത നേടി.
13: ഫി ഫ അണ്ടര്‍ 17 ചരിത്രത്തിലെ ഏറ്റവും വലിയ ഗോളടി റിക്കാര്‍ഡ് സ്പെയിനിന്റെ പേരിലാണ്.1997 ലെ ഈജിപ്ത് എഡിഷനില്‍ ഇസ്മായിലിയയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്ഡിനെതിരേ 13 ഗോളുകളാണ് സ്പെയിന് നേടിയത്. ന്യൂസിലന്‍ഡിന് ഒന്നു പോലും തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് മത്സരിക്കുന്നത്. ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലും സ്പെയിന് ഡിയിലും.
1859: എല്ലാ എഡിഷനുകളിലുമായി ഇതു വരെ നടന്ന 612 മത്സരങ്ങളില്‍ 1859 ഗോളുകൾ പിറന്നു. ബ്രസീലും നൈജീരിയയുമാണ് കൂടുതല്‍ ഗോളുകള്‍ നേടിയത്. യഥാക്രമം 166 ഉം 149ഉം. സ്പെയിനും മെക്സിക്കോയും 97 ഗോളുകള്‍ വീതം നേടിയപ്പോള്‍ ജര്‍മനി 92 ഗോളുകള്‍ സ്വന്തമാക്കി.
മത്സരക്രമം
ഒക്ടോബർ 6
ന്യൂസിലൻഡ് - തുർക്കി, കൊളംബിയ - ഘാന : വൈകുന്നേരം 5.00
ഇന്ത്യ - യുഎസ്എ, പരാഗ്വെ - മാലി : രാത്രി 8.00
ഒക്ടോബർ 7
ജർമനി - കോസ്റ്റാറിക്ക, ബ്രസീൽ - സ്പെയിൻ : വൈകുന്നേരം 5.00
ഉത്തരകൊറിയ - നൈജർ, ഇറാൻ - ഗിനി : രാത്രി 8.00
ഒക്ടോബർ 8
ന്യൂ കാലിഡോണിയ - ഫ്രാൻസ്, ചിലി - ഇംഗ്ലണ്ട് : വൈകുന്നേരം 5.00
ഹോണ്ടുറാസ് - ജപ്പാൻ, ഇറാക്ക് - മെക്സിക്കോ : രാത്രി 8.00
ഒക്ടോബർ 9
ഘാന - യുഎസ്എ, തുർക്കി - മാലി : വൈകുന്നേരം 5.00
പരാഗ്വെ -ന്യൂസിലൻഡ്, ഇന്ത്യ - കൊളംബിയ : രാത്രി 8.00
ഒക്ടോബർ 10
കോസ്റ്റാറിക്ക - ഗ്വിനിയ, സ്പെയിൻ - നൈജർ : വൈകുന്നേരം 5.00
ഉത്തരകൊറിയ - ബ്രസീൽ , ഇറാൻ - ജർമനി : രാത്രി 8.00
ഒക്ടോബർ 11
ഇംഗ്ലണ്ട് - മെക്സിക്കോ, ഫ്രാൻസ് - ജപ്പാൻ : വൈകുന്നേരം 5.00
ഹോണ്ടുറാസ് - കാലിഡോണിയ, ഇറാക്ക് - ചിലി : രാത്രി 8.00
ഒക്ടോബർ12
തുർക്കി - പരാഗ്വെ, മാലി - ന്യൂസിലൻഡ് : വൈകുന്നേരം 5.00
യുഎസ്എ - കൊളംബിയ, ഘാന - ഇന്ത്യ : രാത്രി 8.00
ഒക്ടോബർ 13
ഗിനി - ജർമനി, കോസ്റ്റാറിക്ക - ഇറാൻ : വൈകുന്നേരം 5.00
സ്പെയിൻ - ഉത്തരകൊറിയ, നൈജർ - ബ്രസീൽ : രാത്രി 8.00
ഒക്ടോബർ 14
ജപ്പാൻ - ന്യൂ കാലിഡോണിയ, ഫ്രാൻസ് - ഹോണ്ടുറാസ് : വൈകുന്നേരം 5.00
മെക്സിക്കോ - ചിലി, ഇംഗ്ലണ്ട് - ഇറാക്ക് : രാത്രി 8.00
പ്രീ ക്വാർട്ടർ
ഒക്ടോബർ 16
ഗ്രൂപ്പ് എ രണ്ടാം സ്ഥാനം - ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനം (വൈകുന്നേരം - 5.00)
ഗ്രൂപ്പ് ബി വിജയി - തേർഡ് ഗ്രൂപ്പ് എ, സി, ഡി (രാത്രി 8.00)
ഒക്ടോബർ 17
ഗ്രൂപ്പ് സി വിജയി - തേർഡ് ഗ്രൂപ്പ് എ, ബി, എഫ് (വൈകുന്നേരം - 5.00)
ഗ്രൂപ്പ് ഇ വിജയി - ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനം (വൈകുന്നേരം - 5.00)
ഗ്രൂപ്പ് എഫ് വിജയി - ഗ്രൂപ്പ് ഇ രണ്ടാംസ്ഥാനം (രാത്രി 8.00)
ഗ്രൂപ്പ് ബി രണ്ടാംസ്ഥാനം - ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനം (രാത്രി 8.00)
ഒക്ടോബർ 18
ഗ്രൂപ്പ് എ വിജയി - തേർഡ് ഗ്രൂപ്പ് സി, ഡി, ഇ
(വൈകുന്നേരം - 5.00)
ഗ്രൂപ്പ് ഡി വിജയി - തേർഡ് ഗ്രൂപ്പ് ബി, ഇ, എഫ്
(രാത്രി 8.00)
ക്വാർട്ടർ ഫൈനൽ
ഒക്ടോബർ 21
ഒന്നാം ക്വാർട്ടർ
രണ്ടാം ക്വാർട്ടർ
ഒക്ടോബർ 22
മൂന്നാം ക്വാർട്ടർ
നാലാം ക്വാർട്ടർ
സെമി ഫൈനൽ
ഒക്ടോബർ 25
രണ്ടാം ക്വാർട്ടർ വിജയി - നാലാം ക്വാർട്ടർ വിജയി (വൈകിട്ട് - 5.00)
ഒന്നാം ക്വാർട്ടർ വിജയി - മൂന്നാം ക്വാർട്ടർ വിജയി (രാത്രി 8.00)
ഒക്ടോബർ 28
മൂന്നാം സ്ഥാന പോരാട്ടം ഫൈനൽ
24 ടീം, 06 ഗ്രൂപ്പ്, 52 മത്സരം
ഗ്രൂപ്പ് എ: ഇന്ത്യ, അമേരിക്ക , കൊളംബിയ , ഘാന
ഗ്രൂപ്പ് ബി: പരാഗ്വെ , മാലി , ന്യൂസിലൻഡ് , തുർക്കി
ഗ്രൂപ്പ് സി: ഇറാൻ, ഗ്വിനിയ, ജർമനി, കോസ്റ്റാറിക്ക
ഗ്രൂപ്പ് ഡി: ഉത്തരകൊറിയ, നൈജർ, ബ്രസീൽ, സ്പെയിൻ
ഗ്രൂപ്പ് ഇ: ഹോണ്ടുറാസ്, ജപ്പാൻ, ന്യൂ കാലിഡോണിയ, ഫ്രാൻസ്
ഗ്രൂപ്പ് എഫ്: ഇറാക്ക്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്
വേദികൾ 06
കോൽക്കത്ത - േസാൾട്ട് ലേക്ക് സ്റ്റേഡിയം (66,600)
കൊച്ചി - ജവഹർലാൽ നെഹ്റു സ്റ്റേഡിയം(41,700)
ന്യൂഡൽഹി - ജവഹർലാൽ നെഹ്റു സ്റ്റേഡിയം (58,000)
നവി മുംബൈ - ഡിവൈ പാട്ടീൽ സ്റ്റേഡിയം(45,300)
ഗോഹട്ടി - ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം(23,800)
ഗോവ - മഡ്ഗാവ് ഫത്തോർദ സ്റ്റേഡിയം(16,200)
ക്വാർട്ടർ ഫൈനൽ
കോൽക്കത്ത, ഗോവ, ഗോഹട്ടി, കൊച്ചി
സെമി ഫൈനൽ
ഗോഹട്ടി, നവി മുംബൈ
ഫൈനൽ, മൂന്നാം സ്ഥാനം
കോൽക്കത്ത