തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ മത്സരങ്ങൾ നാളെ തുടങ്ങും.തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ മുതൽ ഒമ്പത് വരെ നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം- ജാർഖണ്ഡിനെ നേരിടും.
സച്ചിൻ ബേബി ക്യാപ്റ്റനായുള്ള കേരളാ ടീമിൽ സഞ്ജു സാംസണ്, രോഹൻ പ്രേം ,അരുണ്‍ കാർത്തിക്, ജലജ് സക്സേന, മുഹമ്മദ് അസറുദീൻ (വിക്കറ്റ് കീപ്പർ) , അക്ഷയ് ചന്ദ്രൻ, സന്ദീപ് വാര്യർ, മോനിഷ്, എം.ഡി. നിധീഷ് , രാഹുൽ , വിഷ്ണുവിനോദ്, ആസിഫ് , ഫാബിദ് ഫാറൂഖ്, വിനോദ്കുമാർ, നിഖിലേഷ് സുരേന്ദ്രൻ. എന്നിവരാണ് മറ്റുകളിക്കാർ ഹെഡ് കോച്ച് : ഡേവ്വാറ്റ്മോർ, ബൗളിംഗ് കോച്ച്: ടിനു യോഹന്നാൻ, അസിസ്റ്റന്റ് കോച്ച്: മസർമൊയ്തു, ബാബു.
വരുണ്‍ ആരോണിന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് ടീമിൽ ഐപിഎൽ കളിക്കുന്ന സൗരഭ് തിവാരി, ഇഷാൻ കിഷൻ, ഷഹ്ബാസ് നദീം, ഇഷാങ്ക് ജഗ്ഗി, ജസ്കരണ്‍ സിംഗ് തുടങ്ങിയ മുൻനിര താരങ്ങൾ മത്സരത്തിനിറങ്ങും. കൂടാതെ ആശിഷ്കുമാർ, ബാബുൽകുമാർ, നസീം സിദ്ദിഖി, വിരാട്സിംഗ, കൗശൽസിംഗ്, സുമിത് സിംഗ് ( വിക്കറ്റ്കീപ്പർ) , സമർഖാദ്രി, സണ്ണി ഗുപ്ത, അജയ് യാദവ് എന്നിവരാണുള്ളത്. രാജീവ്കുമാറാണ് ജാർഖണ്ഡിന്റെ കോച്ച്.
24 മുതൽ 27 വരെ ഗ്രീൻഫീൽഡിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാനെ നേരിടും. തുടർന്ന് നവംബർ 17 മുതൽ 20 വരെ നടക്കുന്ന സൗരാഷ്ട്രയുമായുള്ള മത്സരവും ഗ്രീൻഫീൽഡിലാണു നടക്കുക. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ പ്രവേശനം സൗജന്യമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.