കൊച്ചിക്കാർ കണ്ടു ആർപ്പിന്‍റെ പടയോട്ടം
കൊച്ചിക്കാർ കണ്ടു  ആർപ്പിന്‍റെ പടയോട്ടം
Friday, October 13, 2017 11:58 AM IST
കൊച്ചി: നായകനായല്ല യൻ ഫിയറ്റെ ആർപ് ഇന്ത്യയിലെത്തിയത്. പക്ഷേ, ഇപ്പോൾ ക്യാപ്റ്റന്‍റെ അധിക ചുമതലയുമായി കളിക്കിറങ്ങുന്പോഴും ആർപ് സന്തുഷ്ടനും ഉത്സാഹിയുമാണ്. അണ്ടർ 17 യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ ടോപ് സ്കോററായി ലോകകപ്പ് പോരാട്ടത്തിനെത്തിയ ആർപ് കോസ്റ്റാറിക്കയ്ക്കെതിരേ ഗോളടിച്ചാണു തുടക്കമിട്ടത്. മുന്നേറ്റ നിരയിൽ കളിച്ചിരുന്ന ആർപ്പിനെ അവിചാരിതമായാണു നായകസ്ഥാനം തേടിവന്നത്. ഇതിന്‍റെ യാതൊരു പതർച്ചയുമില്ലാതെയാണ് ഈ കൗമാരതാരം കളിച്ചത്.

രണ്ടാം കളിയിൽ വീണ്ടും എറിക മജറ്റ്ഷാക്ക് നായകനായെത്തി. ജർമൻ ക്ലബ് ഹാംബർഗ് എസ്‌വിയുടെ താരമായ ആർപ്പിനെ ഇതിനകം വന്പൻ ക്ലബ്ബുകൾ നോട്ടമിട്ടുകഴിഞ്ഞു. ചെൽസിയടക്കമുള്ളവർ ഇപ്പോൾത്തന്നെ ഓഫറുകളുമായി വട്ടമിട്ടു പറക്കുന്നുണ്ട്. മുന്നേറ്റ നിരയിലാണു കളിക്കുന്നതെങ്കിലും അതിന്‍റെ ശൗര്യമില്ല ആർപ്പിന്‍റെ മുന്നേറ്റങ്ങളിൽ. അതിനു പകരം എതിരാളികൾക്കു പതിയെ തിരിച്ചടി നൽകുന്ന കളി ശൈലിയാണ് നാസിപ്പടയുടെ പുതിയ തേരാളിയുടേത്.


കളി തുടങ്ങി ഒന്നാം മിനിറ്റ് എത്തുന്നതിനു മുൻപ് ഗിനിയൻ പ്രതിരോധത്തിലെ വിടവുകൾ മുതലാക്കി ആർപ് കുതിച്ചെത്തി. ആഫ്രിക്കൻ പടയുടെ ഫൗളിന് ഇരയായില്ലായിരുന്നെങ്കിൽ ലോകകപ്പിലെ വേഗമേറിയ ഗോളുകളിൽ ഒന്നായി അതു കുറിക്കപ്പെട്ടേനെ.

എന്നാൽ, ഇതുകൊണ്ടാെന്നും പിൻവലിയാൻ തയാറാവാതിരുന്ന ആർപ് തന്നെ ജർമൻ പടയുടെ ആദ്യ ഗോൾ സ്വന്തമാക്കി. തടയാൻ ഡിഫൻസിൽ ആളില്ലാത്ത അവസ്ഥയിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കുന്പോഴും ഒരു ഭാവഭേദവുമില്ലാതെ തന്‍റേതായ സമയമെടുത്തു പന്തിനെ നിയന്ത്രിച്ചു ആർപ് അവസരം പാഴാവില്ലെന്ന് ഉറപ്പുവരുത്തിയുള്ള ഷോട്ടാണു പായിച്ചത്. പന്തു സ്വീകരിക്കുന്നതിലെ ആർപ്പിന്‍റെ മികവാണ് എടുത്തു പറയേണ്ടത്. ഡ്രിബ്ളിംഗിലെ മാജിക്ക് ഒന്നും കൊച്ചിയിൽ പുറത്തെടുക്കാനായില്ലെങ്കിലും ഗോൾ നേടിയതിനൊപ്പം ഒരു അസിസ്റ്റും പേരിലെഴുതി കാണികളെ ക്കൊണ്ട് ആർപ്പു വിളിപ്പിച്ചാണ് ആർപ്പിന്‍റെ മടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.