ഉദ്യോഗസ്ഥ മുങ്ങി; പാലാ സ്റ്റേഡിയം നഗരസഭയ്ക്ക് ഏറ്റെടുക്കാനായില്ല
ഉദ്യോഗസ്ഥ മുങ്ങി; പാലാ സ്റ്റേഡിയം നഗരസഭയ്ക്ക് ഏറ്റെടുക്കാനായില്ല
Tuesday, October 17, 2017 12:30 PM IST
കോട്ടയം: സംസ്ഥാന കായികോത്സവത്തിന് അരങ്ങുയരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കളത്തിനു പുറത്ത് കളി തുടരുന്നു. കായികോത്സവത്തിനു വേദിയാകുന്ന സിന്തറ്റിക് ട്രാക്കോടു കൂടിയ മുനിസിപ്പല്‍ സ്റ്റേഡിയം മുനിസിപ്പാലിറ്റിക്ക് ഇന്നലെ ഏറ്റെടുക്കാനായില്ല. ഇതോടെ സംസ്ഥാന കായികോത്സവ വേദി സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

നിര്‍മാണം ചുമതല വഹിച്ചിരുന്ന കിറ്റ്‌കോ ഉദ്യോഗസ്ഥര്‍ ഇന്നലെ നഗരസഭയ്ക്ക് സ്റ്റേഡിയത്തിന്‍റെ താക്കോല്‍ കൈമാറാനായി എത്തിയെങ്കിലും നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ മുങ്ങി. ഇതോടെ കൈമാറല്‍ ചടങ്ങ് നടന്നില്ല. സ്റ്റേഡിയം കൈമാറ്റം മുഖ്യ അജന്‍ഡയായി ഇന്നലെ വൈകുന്നേരം കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സര്‍ക്കാരും ഗെയിംസ് അഥോറിട്ടിയും തമ്മിലുള്ള ഏഗ്രിമെന്‍റ് പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾ‍ നടന്നിട്ടുണ്ടോയെന്നും നിയമപരമായി നഗരസഭ സ്റ്റേഡിയം ഏറ്റെടുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോയെന്നും കൗണ്‍സിലര്‍മാര്‍ ചോദ്യം ഉന്നയിച്ചു.
തുടര്‍ന്ന് നിയമവശം പരിശോധിച്ച് സ്റ്റേഡിയം ഏറ്റെടുക്കാന്‍ കൗണ്‍സില്‍ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ യോഗത്തിനു ശേഷം സെക്രട്ടറി ഇന്‍ ചാര്‍ജ് സ്്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ കൈമാറ്റം നടക്കാതെ പോകുകയായിരുന്നു.

കൈമാറ്റം നടക്കാതെ വന്നതോടെസാങ്കേതികമായി മേള അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുനിസിപ്പാലിറ്റി ഏറ്റെടുക്കാത്ത സാഹചര്യത്തിലും നിര്‍മാണം നടത്തിയവര്‍ ഇന്ന് പാലാ വിടുന്ന പശ്ചാത്തലത്തിലും പൂട്ടിക്കിടക്കുന്ന സ്റ്റേഡിയത്തില്‍ എങ്ങനെ മീറ്റ് നടത്തുമെന്ന ചോദ്യമാണുയരുന്നത്. സാങ്കേതികമായി മീറ്റ് നടത്താനാവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.


2013ലാണ് നാഷണല്‍ ഗെയിംസ് അഥോറിറ്റിക്ക് സ്റ്റേഡിയം കൈമാറിയത്. സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമേ തിരികെ നല്‍കൂവെന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞദിവസം സ്‌പോര്‍ട്‌സ് വകുപ്പില്‍ നിന്നും സ്റ്റേഡിയത്തിന്‍റെ നിര്‍മാണം തൃപ്തികരമായി പൂര്‍ത്തിയാക്കിയതായി കാണിച്ചും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കായിക ഡയറക്്ടര്‍ പാലാ നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നു. എന്തൊക്കെ സാധനസാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കണമെന്ന് ബോധ്യപ്പെടുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ ജോയിന്‍റ് വേരിഫിക്കേഷനും നടത്തിയിരുന്നു. ഇതിനുശേഷം കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നതിനായിട്ടായിരുന്നു വൈകുന്നേരം നാലിനു അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

തുടര്‍ന്ന് സ്റ്റേഡിയം നല്കാനായി കിറ്റ്‌കോ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും എന്‍ജിനിയര്‍ സ്ഥലം കാലിയാക്കി. ദീപാവലി പ്രമാണിച്ച് ഇന്ന് ഓഫീസ് അവധിയാണ്. സെക്രട്ടറി ഇന്‍ ചാര്‍ജിന് ഇന്ന് ഓഫീസില്‍ എത്തില്ല.

അതുകൊണ്ടുതന്നെ എന്‍ജിനിയറുടെ മുങ്ങലില്‍ അസ്വാഭാവികതയുള്ളതായി ആരോപണമുയര്‍ന്നുകഴിഞ്ഞു. മറ്റന്നാള്‍ ദീപശിഖാ പ്രയാണം സ്റ്റേഡിയത്തില്‍ എത്തും. എന്നാല്‍ ഒരു മണിക്കൂര്‍ കൊണ്ടു ഫയല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധ്യമല്ലാത്തതിനാല്‍ ഇന്നു പ്രത്യേക കൗണ്‍സില്‍യോഗം ചേരുമെന്നും സ്റ്റേഡിയം ഉടന്‍ ഏറ്റെടുക്കുമെന്നും കായികോത്സവത്തിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും നഗരസഭാധ്യക്ഷ ലീന സണ്ണി അറിയിച്ചു.

ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.