പവലിയനില്‍ ദ്രോണാചാര്യരും ഒളിമ്പ്യന്‍മക്കളും ഒരുമിച്ചു
പവലിയനില്‍ ദ്രോണാചാര്യരും ഒളിമ്പ്യന്‍മക്കളും ഒരുമിച്ചു
Friday, October 20, 2017 12:30 PM IST
പാലാ: പാലാ സ്റ്റേഡിയത്തില്‍ ഇന്നലെ കായിക കുടുംബസംഗമം. കായികകേരളത്തിന്‍റെ ദ്രോണാചാര്യന്‍ കെ.പി. തോമസ് മാഷും മകന്‍ കായികാധ്യാപകന്‍ രാജസ് തോമസും തോമസ് മാഷിന്‍റെ സഹോദരപുത്രി ഷൈനി വില്‍സണും ഭര്‍ത്താവ് വില്‍സണ്‍ ചെറിയാനും ഒരുമിച്ചപ്പോള്‍ അവര്‍ക്ക് പറയാനേറെ.

ഏവരുടെയും ജീവിതത്തില്‍ നിര്‍ണായക വിജയങ്ങള്‍ സമ്മാനിച്ച മൈതാനമാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയം. അതുകൊണ്ട് പാലാ മേളയ്ക്കു പങ്കാളിത്തവുമായി ഇവരെത്തിയതാണ്. തോമസ് മാഷ് ഒളിമ്പ്യന്മാരെയും ഏഷ്യാഡ് ജേതാക്കളെയും പരിശീലിപ്പിച്ചു റിക്കാര്‍ഡുകള്‍ കൊയ്തത് ഈ മൈതാനത്താണ്. അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ ഷൈനിയും സെന്‍റ് തോമസ് കോളജിലെ വില്‍സണ്‍ ചെറിയാനും കായികരംഗത്ത് പാലായിലാണു മെഡല്‍ക്കൊയ്ത്തു തുടങ്ങിയത്. രാജസ് തോമസും ഇവിടെ കായികാധ്യാപകനായി ഏറെ വിജയങ്ങള്‍ സമ്മാനിച്ചു.

ഞാനും പി.ടി. ഉഷയും മേഴ്‌സിക്കുട്ടനുമൊക്കെ ഓടി വളര്‍ന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇപ്പോഴിതാ സിന്തറ്റിക് ട്രാക്കില്‍ ഓടാന്‍ ഇപ്പോഴത്തെ തലമുറയ്ക്കു ഭാഗ്യമുണ്ടായി. ഞങ്ങള്‍ ഓടിത്തുടങ്ങുമ്പോള്‍ കുമ്മായം വിതറിയ മണ്ണു മൈതാനമായിരുന്നു ഇത് - ഷൈനി ഓര്‍മിച്ചു. നീന്തലില്‍ റിക്കാര്‍ഡുകള്‍ കൊയ്തു തുടങ്ങിയത് തൊട്ടടുത്തുള്ള സെന്‍റ് തോമസ് കോളജിന്‍റെ നീന്തല്‍ക്കുളത്തിലാണെന്നു വില്‍സണ്‍. ഷൈനി, അഞ്ജു ബോബി ജോര്‍ജ്, ജിന്‍സി ഫിലിപ്പ്, ജോസഫ് ഏബ്രഹാം തുടങ്ങിയ താരങ്ങളുമായി ഇവിടെ പരിശീലനത്തിനും മത്സരത്തിനുമെത്തിയ ഓര്‍മകള്‍ തോമസ് മാഷ് അയവിറക്കി. തൊട്ടപ്പുറത്ത് ദാ ആ കാണുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ മുന്നില്‍ അന്നൊക്കെ ഒരു ചായക്കട ഉണ്ടായിരുന്നു. അവിടെനിന്നു കട്ടന്‍ചായയും പരിപ്പുവടയും ഊണുമൊക്കെ കഴിച്ചാണ് കുട്ടികളുമായി ഇവിടെ ഓടിയിട്ടുള്ളതെന്നു തോമസ് മാഷ്.

പാലായിലെ കായികനേട്ടങ്ങളുടെ തുടര്‍ച്ചയായാണ് നാല് ഏഷ്യാഡുകളിലും രണ്ട് ഒളിമ്പിക്‌സുകളിലും തനിക്കു രാജ്യത്തിന്‍റെ മാനംകാക്കാനായതെന്നു ഷൈനി. പതിറ്റാണ്ടോളം ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്നു വില്‍സണ്‍. നാലു പതിറ്റാണ്ടായി കായികരംഗത്തെ ആചാര്യനായ തോമസ് മാഷിന് ഇത്തവണയുമുണ്ട് മത്സരിപ്പിക്കാന്‍ 42 വിദ്യാര്‍ഥികള്‍.


പാവപ്പെട്ടവരുടെ മക്കളാണ് ഇന്നും കായികരംഗത്തേക്കു വരുന്നത്. ഭക്ഷണം, വസ്ത്രം, പരിശീലനം തുടങ്ങിയവയൊന്നും താങ്ങാനുള്ള സാമ്പത്തികശേഷി ഇവര്‍ക്കില്ല. അതിനാല്‍ മറ്റുള്ളവരുടെ സഹായം കൊണ്ടാണ് പലരെയും മെഡല്‍ജേതാക്കളായി മാറ്റുന്നത്. ആദിവാസി കുടികളില്‍ വന്‍ സാധ്യതയുള്ള കായിതപ്രതിഭകളുണ്ട്. പക്ഷേ നന്നേ ചെറുപ്പത്തില്‍ ഇവരെ പരിശീലിപ്പിച്ചെടുക്കാന്‍ നമുക്കു സാധിക്കുന്നില്ല.

16 വര്‍ഷം പട്ടാള സേവനത്തിനുശേഷം 1979 ല്‍ വിരമിച്ച അന്നുമുതല്‍ തോമസ് മാഷ് കായികഗുരുവാണ്. 2005 വരെ കോരുത്തോട് സികെഎം എച്ച്എസിലും മൂന്നു വര്‍ഷം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂളിലും പിന്നീട് ഒമ്പതു വര്‍ഷമായി വണ്ണപ്പുറം സ്‌കൂളിലും മാഷ് പരിശീലക രംഗത്തെ ഗുരുശ്രേഷ്ഠനാണ്.

ജ്യേഷ്ഠ സഹോദരന്‍ തൊടുപുഴ കുരിശിങ്കല്‍ കെ.സി. ഏബ്രഹാമിന്‍റെ പുത്രിയായ ഷൈനിക്ക് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചിറ്റപ്പന്‍ തോമസ് മാഷ് കായികപരിശീലനം നല്‍കിത്തുടങ്ങിയത്.

തോമസ് മാഷ് തനി പട്ടാളച്ചിട്ടയില്‍ ഷൈനിയെ ഓട്ടം പഠിപ്പിച്ചു. ചിറ്റപ്പന്‍റെ കാര്‍ക്കശ്യമാര്‌ന്ന പരിശീലനമാണ് പില്‍ക്കാലത്ത് ലോകോത്തര നേട്ടമുണ്ടാക്കാന്‍ തനിക്കു വഴിയൊരുക്കിയതെന്നു ഷൈനി ഓര്‍മിച്ചു. 1982, 86, 94 ഏഷ്യാഡുകളിലാണ് ഷൈനി രാജ്യത്തെ പ്രതിനിധീകരിച്ചത്.

ഗൃഹാതുരത്വമുള്ള നല്ല സ്മരണകളുമായാണ് ഈ കായികകുടുംബം സ്റ്റേഡിയത്തില്‍ ഇന്നലെ പുതിയ താരോദയങ്ങളെ പ്രോത്സാഹിപ്പിക്കാനെത്തിയത്. തോമസ് മാഷിന്‍റെ സ്‌കൂളില്‍ ഷൈനിയും വില്‍സണും രാജസും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു കായികപരിശീലനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നുണ്ട്.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.