റിക്കാര്‍ഡുകളുമായി പാലാ മേളയ്ക്കു തുടക്കം
Friday, October 20, 2017 12:30 PM IST
പാലാ: വേഗപ്പൂട്ടു പിടിപ്പിച്ച പാലക്കാടന്‍ കാറ്റിന്‍റെ ശക്തിക്ഷയിച്ചപ്പോള്‍ ‘എറണാകുള’ത്തില്‍ മെഡല്‍തുടിപ്പ്. പാലായുടെ കായികപ്പെരുമയുടെ പാരമ്പര്യം മൂന്നാം തവണയും അടയാളപ്പെടുത്തുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്‍റെ ആദ്യദിനം എറണാകുളത്തിന്‍റെയും മാര്‍ ബേസിലിന്‍റെയും മുന്നേറ്റം. റിക്കാര്‍ഡിന്‍റെ തിളക്കിത്തിലും പാലായുടെ ആദ്യദിനം വര്‍ണാഭമായി. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫോട്ടോഫിനിഷില്‍ നഷ്ടമായ കിരീടം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടു കുതിപ്പു തുടങ്ങിയ എറണാകുളം ആദ്യ ദിനത്തില്‍ 50 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് എത്തി.

18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് എറണാകുളം മുന്നില്‍ നിലയുറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് നാല് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും അടക്കം 32 പോയിന്‍റുണ്ട്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും നേടിയ തിരുവനന്തപുരം 27 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും നേടി 24 പോയിന്‍റുമായി കോഴിക്കോടാണ് നാലാമത്്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നിലനിര്‍ത്താനുള്ള കുതിപ്പിലാണ്. നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ മാര്‍ ബേസില്‍ 23 പോയിന്‍റ് സ്വന്തമാക്കിക്കഴിഞ്ഞു. രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി 17 പോയിന്‍റുമായി പാലക്കാട് പറളി എച്ചഎസ്് രണ്ടാമതും ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമായി 11 പോയിന്‍റ് സ്വന്തമാക്കിയ കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്. മേളയുടെ രണ്ടാം ദിനമായ ഇന്ന് 24 ഫൈനലുകള്‍ നടക്കും. മീറ്റിലെ അതിവേഗക്കാരെയും ഇന്നറിയാം.


നാല് മീറ്റ് റിക്കാര്‍ഡും രണ്ട് ദേശീയ റിക്കാര്‍ഡും

മീനച്ചിലാറിന്‍റെ തീരത്തെ സിന്തറ്റിക് ട്രാക്കില്‍ ആദ്യദിനം രണ്ടു ദേശീയ റിക്കാർഡുകൾ ഉൾപ്പെടെ ആറു റിക്കാര്‍ഡുകള്‍.

അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ പിറവം മണീട് ജിവിഎച്ച്എസ്എസിലെ കെ.എം. ശ്രീകാന്ത്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ നരേഷ് കൃപാല്‍ യാദവ്, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അഭിഷേക് മാത്യു എന്നിവരാണ് പുതിയ മീറ്റ് റിക്കാര്‍ഡ്് സ്ഥാപിച്ചത്. 3000 മീറ്ററില്‍ പി.എന്‍. അജിത്, അനുമോള്‍ തമ്പി എന്നിവര്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനവും നടത്തി.

സി.കെ. രാജേഷ്‌കുമാര്‍

പോയിന്‍റ് നില

സ്കൂൾ (സ്വർണം, വെള്ളി, വെങ്കലം, പോയിന്‍റ്)

മാർ ബേസിൽ 4 1 0 23
പറളി 2 2 1 17
പുല്ലൂരാംപാറ 1 2 0 11
മാതിരപ്പള്ളി 1 2 0 11
കുമരംപുത്തൂർ 1 1 1 9
സെന്‍റ് ജോർജ് 1 0 1 6
മണീട് 1 0 1 6
ജില്ല
എറണാകുളം 7 4 3 50
പാലക്കാട് 4 3 3 32
തിരുവനന്തപുരം 3 2 6 27
കോഴിക്കോട് 1 6 1 24
പത്തനംതിട്ട 2 0 1 11
തൃശൂർ 1 0 0 5
കോട്ടയം 0 1 1 4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.