തേടിപ്പിടിച്ചും തേടിയെത്തിയും അന്യസംസ്ഥാനക്കാരുടെ വരവ്
തേടിപ്പിടിച്ചും തേടിയെത്തിയും അന്യസംസ്ഥാനക്കാരുടെ വരവ്
Saturday, October 21, 2017 12:43 PM IST
പാലാ: കേരള സംസ്ഥാന കായികോത്സവം, പേര് സൂചിപ്പിക്കുന്നത് കേരളത്തിന്‍റെ കായികോത്സവം എന്നു തന്നെയാണ്. എന്നാൽ, കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി കാണുന്ന ഒരു പ്രവണത ആശങ്കപ്പെടുത്തുന്നു. സ്കൂളുകൾ തമ്മിലുള്ള കിടമത്സരം അതിരൂക്ഷമായപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ മികച്ച താരങ്ങളെ അവിടെയെത്തി തെരഞ്ഞുപിടിച്ച് ഇവിടെയെത്തിച്ച് മെഡലിനു പ്രാപ്തരാക്കുക.

കാര്യങ്ങളൊക്കെ നല്ലതുതന്നെ, എന്നാൽ, കേരളത്തിൽ മികവുള്ള താരങ്ങൾ ഇല്ലാഞ്ഞിട്ടാണോ അന്യസംസ്ഥാനക്കാരെ ഇവിടെകൊണ്ടുവരുന്നതും മത്സരിപ്പിച്ചു വിജയിപ്പിക്കുന്നതും‍?. ഇവരുടെ മത്സരം ഇന്നല്ലെങ്കിൽ നാളെ തീരും, സ്കൂൾ തലം വിട്ട് വിദ്യാർഥികൾ മുന്നേറി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകും. അപ്പോഴും ഒരു പ്രോത്സാഹനത്തിനു കാതോർക്കുന്ന നിരവധി കഴിവുള്ള കുട്ടികൾ നമ്മുടെ സംസ്ഥാനത്തുണ്ട് എന്ന കാര്യം നമ്മുടെ സ്കൂളുകാർ മറന്നു കൂടാ.

ഇത്തവണ പത്തിലേറെ അന്യസംസ്ഥാന മത്സരാർഥികൾ വിവിധ സ്കൂളുകളുടെ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മീറ്റിന്‍റെ ആദ്യദിനം ജാവലിനിൽ മിന്നും പ്രകടനത്തോടെ സ്വർണം നേടിയ കോതമംഗലം മാർബേസിൽ സ്കൂളിലെ യാദവ് നരേഷ് കൃപാലും ഇന്നലെ സബ് ജൂണിയർ 100 മീറ്ററിൽ സ്വർണം നേടിയ കോതമംഗലം സെന്‍റ് ജോർജ് സ്കൂളിലെ തങ്കം അലേർട്സൺ സിംഗും ഇതിൽ ചിലരാണ്. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് കൂടുതൽ അന്യസംസ്ഥാന താരങ്ങൾ മത്സരിക്കുന്നത്.

തേടിയെത്തുന്നവരെ സ്വീകരിക്കണം

അതേസമയം, മറ്റൊരു കൂട്ടരുണ്ട്. കേരളത്തിലെ മികച്ച സാഹചര്യവും മറ്റും മനസിലാക്കി, കൃത്യമായ മാർഗത്തിലൂടെ ഇവിടെയെത്തുന്നവരുണ്ട്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലെ മികച്ച സൗകര്യവും പരിശീലകരുടെ മികവുമാണ് അവർക്ക് പ്രചോദനമാകുന്നത്. അങ്ങനെ ഇവിടെയെത്തിയവരാണ് തിരുവനന്തപുരം സായിയിലെ മേഘാദ്രി റോയിയും തൃശൂർ സായിയിലെ കെ. കബീറും. പശ്ചിമബംഗാളിൽനിന്നുള്ള മേഘാദ്രി റോയി കേരളത്തിലെത്തിയ കഥ ശ്രദ്ധേയമാണ്. ലോംഗ് ജംപിൽ ദേശീയ റിക്കാർഡ് ജേതാവായ മഹാരാഷ്‌ട്രയുടെ അങ്കിത് ശർമയുടെ നിർദേശാനുസരണവും കായികരംഗത്തോടുള്ള താത്പര്യം കൊണ്ടുമാണ് മേഘാദ്രി തിരുവനന്തപുരത്തെത്തിയത്. അച്ഛന്‍റെയും അമ്മയുടെയും അനുവാദത്തോടെ ഒറ്റയ്ക്കാണ് നാലു മാസം മുന്പ് മേഘാദ്രി തെരുവനന്തപുരത്തെ സെലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തത്.


പ്രതിഭ തെളിയിച്ച മേഘാദ്രിയെ ക്യാന്പിലെടുത്തു. ഇപ്പോൾ എ.എം. ജോർജിന്‍റെ കീഴിൽ പരിശീലനത്തിലാണ് മേഘാദ്രി. 100, 200 മീറ്റർ ഓട്ടവും ലോംഗ് ജംപുമാണ് മേഘാദ്രിയുടെ ഇനങ്ങൾ. 100 മീറ്ററിൽ ഫൗൾസ്റ്റാർട്ടിനെത്തുടർന്ന് ഉറച്ച മെഡലാണ് അവനു നഷ്ടമായതെന്ന് ജോർജ് പറഞ്ഞു. ലോംഗ് ജംപിലും 200 മീറ്ററിലും മേഘാദ്രിക്ക് മെഡൽ ഉറപ്പാണെന്ന് അദ്ദേഹത്തിന്‍റെ സാക്ഷ്യം.

സൗത്ത് സോൺ മീറ്റിലും സംസ്ഥാന ജൂണിയർ മീറ്റിലും മേഘാദ്രിക്ക് മെഡലുണ്ട്. തൃശൂർ സായിയിലെ കബീറിനെ അധികൃതർ കണ്ടു മുട്ടുന്നത് തൃശൂരെ ഒരു അനാഥ കേന്ദ്രത്തിൽനിന്നാണ്. സായിയുടെ മികച്ച പരിശീലനത്തിൽ കബീർ മെച്ചപ്പെടുകയാണ്. സബ് ജൂണിയർ ലോംഗ് ജംപാണ് കബീറിന്‍റെ ഇനം. എ. ബോസാണ് പരിശീലകൻ.

സികെആർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.