ഉഷാ സ്കൂളിന് എന്തു പറ്റി ?
Sunday, October 22, 2017 10:54 AM IST
തിരുവനന്തപുരം: പതിറ്റാണ്ടുകളായി സ്പ്രിന്‍റ് ഇനങ്ങളിലും മധ്യദൂര ഇനങ്ങളിലും ചർച്ചാ വിഷയമായിരുന്നു ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്. പി.ടി. ഉഷയും തന്‍റെ ശിഷ്യരും ഒന്നരപതിറ്റാണ്ടോളം സംസ്ഥാന സ്കൂൾ കായിക മേളയിൽ വിവിധ സ്പ്രിന്‍റ് ഇനങ്ങളിൽ മെഡൽ നേട്ടം സ്വന്തമാക്കിയപ്പോൾ കായിക മേളയിൽ ചർച്ചാ വിഷയം ഉഷയെക്കുറിച്ചും കുട്ടികളെക്കുറിച്ചുമായിരുന്നു. ഇതിനോടകം നിരവധി മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഇക്കുറി എന്തു സംഭവിച്ചുവെന്നതാണ് പാലാ സ്കൂൾ മീറ്റിലെ പ്രധാന ചർച്ച . പി.ടി. ഉഷയുടെ സാനിധ്യമില്ലാത സ്കൂൾ മീറ്റ്. ഒപ്പം ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ നിന്നുമെത്തിയ കായികതാരങ്ങളുടെ നിറം മങ്ങിയ പ്രകടനവും. ഡൽഹിയിൽ ചില പ്രത്യേക പരിപാടികൾക്കായി പോയതിനാലാണ് പി.ടി. ഉഷയ്ക്ക് പാലായിൽ എത്താൻ കഴിയാത്തതെന്നാണ് ഉഷാ സ്കൂളിൽ നിന്നുള്ളവർ നല്കുന്ന സൂചന.

കൗമാര കായികമാമാങ്കത്തിൽ നൂറിലേറെ മെഡലുകളാണ് ഉഷാ സ്കൂളിൽ പരിശീലിക്കുന്ന താരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ടിന്‍റു ലൂക്കയും അശ്വതി മോഹനും ജെസി ജോസഫും ജിസ്ന മാത്യുവും ഉഷാ സ്കൂളിനു വേണ്ടി നിരവധി മെഡലുകൾ വാരിക്കൂട്ടിയവരാണ്.

എന്നാൽ, സ്കൂൾ മീറ്റിന്‍റെ മൂന്നാം ദിനമായ ഇന്നലെ മാത്രമാണ് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഈ മീറ്റിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. സബ് ജൂണിയർ പെണ്‍കുട്ടികളുടെ 600 മീറ്ററിൽ വി.എസ്. വിസ്മയ (ഒരു മിനിറ്റ് 44 .55 സെക്കൻഡ്) വെള്ളി നേട്ടം സ്വന്തമാക്കിയതോടെയാണ് പാലാ മീറ്റിൽ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ മെഡൽ പട്ടികയിൽ ഇടം നേടിയത്. ഇക്കുറി സംസ്ഥാന മീറ്റിന് എട്ടു താരങ്ങളുമായാണ് ഉഷാ സ്കൂൾ മത്സരത്തിന് ഇറങ്ങിയത്. ഇതിൽ വിസ്മയയ്ക്ക് മാത്രമാണ് ഫൈനൽ റൗണ്ടിലേക്കും മെഡൽ പട്ടികയിലേക്കും കയറിപ്പറ്റാൻ സാധിച്ചത്.


കഴിഞ്ഞ കോഴിക്കോട് സ്കൂൾ മീറ്റിൽ ഉഷാ സ്കൂളിലെ താരങ്ങളുടെ കുത്തക ഇനമായിരുന്നു പെണ്‍കുട്ടികളുടെ 400 മീറ്റർ. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ഇവർക്കായിരുന്നു സ്വർണം.

സീനിയറിൽ അബിത മേരി മാനുവലും ജൂണിയറിൽ സൂര്യാമോളും സബ് ജൂണിയറിൽ എൽഗ തോമസുമായിരുന്നു സുവർണ നേട്ടത്തിന് അവകാശികൾ. ഇക്കുറി നൂറു മീറ്ററിൽ കെ.ടി. ആദിത്യ മാത്രമാണ് ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടിയത്. കഴിഞ്ഞ വർഷം എട്ട് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ട്രാക്കിൽനിന്നും ഉഷയുടെ കുട്ടികൾ സ്വന്തമാക്കിയിരുന്നു.
ഉഷാ സ്്കൂളിന്‍റെ പ്രകടനം നിറം മങ്ങിയതോടെ കോഴിക്കോടിന്‍റെ കുതിപ്പിനും അതു വിലങ്ങു തടിയായി. 200 മീറ്ററിൽ മത്സരിക്കാനിറങ്ങുന്ന എൽഗാ തോമസിലാണ് ഇനി ഉഷാ സ്കൂളിന് പ്രതീക്ഷ. ട്രാക്കിൽ പ്രതീക്ഷയുമായി പ്രതിഭ വർഗീസും ഇറങ്ങുണ്ട്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.