ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ട്വന്‍റി 20 ടീമില്‍
ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ട്വന്‍റി 20 ടീമില്‍
Monday, October 23, 2017 12:02 PM IST
മുംബൈ: മലയാളി താരം ശ്രേയസ് അയ്യരെയും മുഹമ്മദ് സിറാജിനെയും ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ ഒന്നു മുതലാണ് പരമ്പര തുടങ്ങുന്നത്. വിരമിക്കുന്ന ആശിഷ് നെഹ്‌റയെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലെ കേദാര്‍ യാദവിനെ മാത്രമാണ് ഒഴിവാക്കിയത്.

മുംബൈയില്‍ ഇന്നലെ ചേര്‍ന്ന സെലക്‌ഷന്‍ കമ്മിറ്റിയാണ് ട്വന്‍റി 20 ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോഹ്‌ലിക്കു വിശ്രമം അനുവദിക്കാതെയാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പരയിലും കോഹ്‌ലിയാണ് നായ കൻ.


മുംബൈയുടെ ബാറ്റ്‌സ്മാനായ ശ്രേയര്‍ അയ്യര്‍ക്കു കേരളത്തില്‍ വേരുകളുണ്ട്. ഫാസ്റ്റ് ബൗളറായ മുഹമ്മദ് സിറാജ് ഹൈദരാബാദിനു വേണ്ടിയാണ് കളിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ ശ്രേയസ് ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അരങ്ങേറ്റം കുറിക്കാനായിരുന്നില്ല. ഇന്ത്യ എയ്ക്കുവേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ ന്യൂസിലന്‍ഡ് എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ക്കെതിരേ ശ്രേയസ് പുറത്തെടുത്ത മികവാണ് ടീമിലെത്തിച്ചത്.

സിറാജിന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ആദ്യമായി ഇന്ത്യൻ ടീമിലേക്കു വിളിവരാൻ തുണയായത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.