"തനി സ്വർണമായിരുന്നെങ്കിൽ വിറ്റു വീടിന്‍റെ കടം വീട്ടിയേനെ ’
Monday, October 23, 2017 12:02 PM IST
പാലാ: അമ്മയുടെ താലിമാല പണയം വച്ചു സ്പൈക്കു വാങ്ങി ദേശീയ റിക്കാർഡിട്ട താരവും ആറ്റുനോറ്റുവളർത്തിയ ആടിനെ വിറ്റ് ജഴ്സി വാങ്ങി സംസ്ഥാനനേട്ടം കുറിച്ച താരവും പാലായുടെ ട്രാക്കിൽനിന്ന് ഒരേ വികാരത്തോടെയാണ് സംസാരിച്ചത്. തനി സ്വർണമായിരുന്നെങ്കിൽ മെഡൽ വിറ്റു വീടിന്‍റെ കടം വീട്ടിയേനെ എന്നു പറഞ്ഞ റിക്കാർഡുകാരി തുടർന്നു: "മെഡൽ കിട്ടാതെ വീട്ടിലേക്കു ചെന്നാൽ അച്ഛന്‍റെയും അമ്മയുടെയും പ്രതീക്ഷകൾ മാത്രമല്ല താമസിക്കുന്ന മണ്‍വീടിന്‍റെ അടിത്തറ തന്നെ ഇളകും.

വീടും മുറ്റവും വരെ പണയം വച്ചാണ് വീട്ടുകാർ സ്പോർട്സിന് അയച്ചിരിക്കുന്നത്. ജപ്തിയിലാണ് ജീവിതം’. റബർ ടാപ്പിംഗുകാരുടെയും കൂലിവേലക്കാരുടെയും കിടപ്പാടമില്ലാത്തവരുടെയുമൊക്കെ മക്കളാണ് പാലാ താരോദയങ്ങളിൽ പലരും. കടം വാങ്ങിയും വിറ്റും വന്നവരാണ് ഈ മൈതാനത്തു കുതിച്ച പല താരങ്ങളും.

സ്വർണപ്പതക്കത്തിൽ മുത്തമിട്ടു ചിരിക്കുന്ന താരങ്ങളുടെ വിയർപ്പിനും നെഞ്ചിടിപ്പിനും പിന്നിൽ ആശങ്കയുടെയും ദുരിതങ്ങളുടെയും ജീവിതങ്ങളാണുള്ളത്. കൂലിപ്പണിക്കാരുടെ മക്കളും ചെറ്റക്കുടിലിൽ കഴിയുന്നവരുമൊക്കെയായിരുന്നു നാളെയുടെ പ്രതീക്ഷ എന്നു മാധ്യമങ്ങൾ പ്രവചിക്കുന്ന പലരും.

ഓട്ടവും ചാട്ടവും നടത്തവും മലയോര ഗ്രാമീണ ദരിദ്രകുട്ടികളുടെ ഇനങ്ങളായി മാറി. ഈ കുട്ടികളിൽ കഠിനപരിശീലനത്തിനുള്ള ആരോഗ്യവും ത്യാഗമനസും കൂടുതലാണുതാനും. അത്‌ലറ്റിക്സിലേക്ക് ഇക്കാലത്തു വരുന്നതേറെയും പാവങ്ങളാണ്. ജീവിക്കാൻ ഒരു ജോലിയാണ് അവരുടെ പ്രതീക്ഷ.

ശുദ്ധവായുവും ശുദ്ധജലവും നാടൻ ഭക്ഷണവും ലഭ്യമായതിനാലാണ് നല്ല താരങ്ങൾ കുടിയേറ്റ മലയോരങ്ങളിൽ ഉദയം ചെയ്യുന്നതെന്ന് 39 വർഷത്തെ അനുഭവമുള്ള ടി.പി. ഒൗസേപ്പ് സാറിന്‍റെ പക്ഷം.

കർണാടക, ഒറീസ, പഞ്ചാബ്, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങൾ പണക്കിഴിയും ജോലിയും ഉറപ്പാക്കുന്പോൾ കേരളത്തിൽ ഒന്നിനും ഉറപ്പില്ല. വാഗ്ദാനം ചെയ്ത തുകതന്നെ അഞ്ചു വർഷമായി നല്കുന്നില്ല. അതിനാൽതന്നെ കായികമേഖല ഇരുളടയുകയാണെന്ന് മുണ്ടൂർ സ്കൂളിലെ അധ്യാപൻ എൻ.എസ്. ഷിജിൻ പറയുന്നു.

പാലാ റിക്കാർഡുകളിൽ 90 ശതമാനവും പ്രൈവറ്റ് സ്കൂളുകൾ ദത്തെടുത്ത കുട്ടികളായിരുന്നു. താരപ്രതിഭയിൽ തിളങ്ങുന്ന കോതമംഗലം സ്കൂളുകളും പറളി, മുണ്ടൂർ, കട്ടിപ്പാറ, കടയ്ക്കാശേരി, പുല്ലൂരാംപാറ സ്കൂളുകളുമൊക്കെ സ്വകാര്യ എയ്ഡഡ് സ്കൂളുകളാണ്. സായി കൗണ്‍സിൽ ഒരു കുട്ടിക്കു മാസം അനുവദിക്കുന്ന 600 രൂപയോ സ്പോർട്സ് കൗണ്‍സിൽ ദിവസം നൽകുന്ന 25 രൂപയോ കൊണ്ടു വയർനിറച്ച് പറന്നും ചാടിയും ഒളിന്പ്യൻമാരും ഏഷ്യാഡുകാരും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. സ്വകാര്യ സ്കൂളുകൾ നാട്ടിൽ പിരിച്ചും കടംവാങ്ങിയും കുട്ടികളെ ഈ നിലയിൽ എത്തിക്കുന്നതാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾക്കും എംപിമാർക്കും സ്പോർട്സ് സ്കൂളുകളിൽ ഉദാരമായ സഹായങ്ങളെത്തിക്കാനാകും. പാലക്കാടിന്‍റെ നേട്ടങ്ങൾക്കു പിന്നിൽ ജില്ലാ പഞ്ചായത്തിന്‍റെയും എം.ബി. രാജേഷ് എംപിയുടെയും ഉദാരമായ സഹായമുണ്ട്. നാലു സ്കൂളുകളിൽ 10 ലക്ഷം രൂപ വരെ മുടക്കി മൾട്ടി ജിംനേഷ്യങ്ങളും കെട്ടിടവും എംപി സമ്മാനിച്ചത് ഇതര എംപിമാർക്കും മാതൃകയാക്കാം. ഫണ്ടും സംവിധാനങ്ങളുമുള്ള സായി ഒഴികെ സർക്കാർ സ്പോർട്സ് സ്കൂളുകൾക്ക് അതികേമം എന്നു പറയാൻ പറ്റുന്ന നേട്ടമുണ്ടാക്കാൻ കായികമേളയിൽ സാധിച്ചില്ല.


ഓരോ റിക്കാർഡിന്‍റെയും പിന്നിൽ സ്കൂളുകൾക്ക് ലക്ഷങ്ങളുടെ ചെലവുണ്ടെന്നും തിരിച്ചറിയണം.കായിക ഭക്ഷണം നൽകാതെ സ്റ്റാമിന കൈവരിക്കാനാവില്ല. സർക്കാർ വാഗ്ദാനമായ മുട്ടയും പാലും പഴവും വിശപ്പുള്ളപ്പോഴും വാം അപ്പിനു മുൻപുമൊന്നും കഴിക്കാൻ കിട്ടാറില്ല. മീറ്റ് കഴിഞ്ഞതിനുശേഷം ഫണ്ട് കിട്ടിയിട്ടു കാര്യവുമില്ല. ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് കെ.പി. തോമസ് മാഷ് ഉൾപ്പെടെ നിരവധി അധ്യാപകർ കപ്പയും വാഴക്കുലയും വിളയിച്ച് ഭക്ഷണം സ്വന്തം ചെലവിൽ നൽകുന്നത്. മാസം അയ്യായിരം രൂപയെങ്കിലും ഓരോ കുട്ടിക്കും പോഷകാഹാരത്തിനു ചെലവു വരും.

ജീവിക്കാൻ മെച്ചപ്പെട്ട ഒരു ജോലി കിട്ടും എന്നതായിരുന്നു മുൻപൊക്കെ താരങ്ങളുടെ പ്രതീക്ഷ. അതിനുള്ള അവസരവും കുറഞ്ഞു വരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്പോർട്സ് ക്വോട്ട ജോലി കുറഞ്ഞതോടെ നിരവധി ദേശീയ, സംസ്ഥാന ജേതാക്കൾ ജോലി കിട്ടാതെ വരികയാണ്. ഈ നില തുടർന്നാൽ താരോദയങ്ങൾ വൈകാതെ അസ്തമിക്കുമെന്നാണ് താരങ്ങളും അധ്യാപകരും ഒന്നുപോലെ പറയുന്നത്.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.