ദേശീയ റിക്കാര്‍ഡ് മറികടന്ന് ഗായത്രി ശിവകുമാര്‍
ദേശീയ റിക്കാര്‍ഡ് മറികടന്ന് ഗായത്രി ശിവകുമാര്‍
Monday, October 23, 2017 12:02 PM IST
പാലാ: പെണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗം ഹൈജംപില്‍ സ്വര്‍ണം നേടിയ ഗായത്രി ശിവകുമാറിന് ദേശീയ റിക്കാര്‍ഡ് മറികടക്കാന്‍ കഴിഞ്ഞെങ്കിലും മീറ്റ് റിക്കാര്‍ഡ് തകര്‍ക്കാനാകാഞ്ഞത് നിരാശയായി. കോഴിക്കോടിന്‍റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് 2015ല്‍ സ്ഥാപിച്ച ദേശീയ റിക്കാര്‍ഡ്1.65 മീറ്ററിന്‍റെ റിക്കാര്‍ഡ് 1.66 മീറ്ററായാണ് ഗായത്രി പുതുക്കിയത്.

എന്നാല്‍ മീറ്റ് റിക്കാര്‍ഡ് തകര്‍ക്കാനുള്ള ഗായത്രിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കല്ലടിയുടെ എം. ജിഷ്ണ സ്ഥാപിച്ച 1.70 മീറ്ററാണ് നിലവിലെ മീറ്റ് റിക്കാര്‍ഡ്. ജംപിംഗിന് അനുകൂലമല്ലായിരുന്നു ഗ്രൗണ്ടെന്നും തനിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാഞ്ഞത് അതിനാലാണെന്നും ഗായത്രി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഗുണ്ടൂരില്‍ നടന്ന ഇന്‍റര്‍‌സ്റ്റേറ്റ് സീനിയര്‍ നാഷണലില്‍ 1.79 മീറ്റര്‍ മറികടന്നാണ് ഗായത്രി സ്വര്‍ണം നേടിയത്. എറണാകുളം രവിപുരത്ത് ശിവകുമാര്‍-ഷീബ ദമ്പതികളുടെ മകളായ ഗായത്രി തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. തൃശൂരിന്‍റെ കെ.എച്ച് സാലിഹയും പാലക്കാടിന്‍റെ വര്‍ഷാ മുരളീധരനുമാണ് വെള്ളിയും വെങ്കലവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.