നീല കുതിര്‍ന്നു, ആവേശം തണുത്തില്ല
നീല കുതിര്‍ന്നു, ആവേശം തണുത്തില്ല
Tuesday, November 7, 2017 1:58 PM IST
തിരുവനന്തപുരം: ഇരുപത്തിയൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അനന്തപുരിക്കു ലഭിച്ച ക്രിക്കറ്റ് പൂരം ആവേശമാക്കാന്‍ എത്തിയവരുടെ പ്രതീക്ഷകള്‍ക്കു മുകളിലൂടെയാണ് മഴപെയ്തിറങ്ങിയത്. എന്നാല്‍, കുതിര്‍ന്ന നീലയുടുപ്പുകള്‍ക്കുള്ളില്‍, ആവേശം കുടചൂടിയ മനസിനെ തണുപ്പിക്കാന്‍ മഴയുടെ വരവിനായില്ല.

കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ആദ്യമായെത്തിയ അന്താരാഷ്്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരത്തുകാര്‍ തയാറെടുപ്പു തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴ ഇന്നലെ രാവിലെ ശമിച്ചപ്പോള്‍ അവര്‍ ആശ്വാസത്തിലായി. ഇടയ്്ക്ക് പെയ്ത മഴയില്‍ അവരുടെ മനം തെളിഞ്ഞു. ഉച്ചകഴിഞ്ഞതോടെ അന്തരീക്ഷമാകെ മാറി. പെയ്യാന്‍ വെമ്പിനിന്ന മഴ മൈതാനത്തിലേക്ക് അടര്‍ന്നു വീണു.

ആദ്യം മന്ദഗതിയിലെങ്കിലും പിന്നീട് ശക്തി പ്രാപിച്ചു. തുമ്പിക്കൈവണ്ണത്തില്‍ പെയ്ത മഴയിലും പക്ഷേ ആരാധകരുടെ ആവേശത്തെ തണുപ്പിക്കാനായില്ല. കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയും കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ കുട്ടിക്രിക്കറ്റിന്‍റെ പൂരത്തിനായി അവര്‍ കാത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെ ഇന്ത്യന്യൂസിലന്‍ഡ് ട്വന്‍റി 20 പോരാട്ടം കാണാനായി ക്രിക്കറ്റ് ആരാധകര്‍ ഒഴുകിയെത്തി. സ്റ്റേഡിയത്തിന്‍റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടം പാതയരികിലും ഇന്ത്യന്‍ ടീമിന്‍റെ ജഴ്സികളും ദേശീയ പതാകയും വില്‍ക്കുന്നവര്‍ നിരന്നിരുന്നു. മുഖത്ത് ത്രിവര്‍ണം വരച്ചു ചേര്‍ക്കുന്നിടങ്ങളിലും തിരക്കേറി. കച്ചവടം പൊടിപൊടിച്ചു.

മഴ പെയ്യില്ലെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധകര്‍ ഒഴുകിയെത്തിയത്. നാലു മണിയോടെ മാത്രമേ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കു എന്നാണ് അറിയിച്ചിരുന്നതെങ്കിലും മൂന്നോടെ പ്രവേശനം നല്‍കി. കേരളത്തിലെ ഏറ്റവും മനോഹരമായ സ്റ്റേഡിയത്തിലെ അന്തരീക്ഷം അവരെ ഉന്മത്തരാക്കി. 4.40 ഓടെ മഴയ്ക്ക് ശമനമുണ്ടായി. ഇതോടെ ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ട് നീക്കാന്‍ സൂപ്പര്‍ സോപ്പറുമായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങി. പിച്ച് മൂടിയിട്ടിരുന്ന ടാര്‍പ്പോളിനില്‍ കെട്ടിനിന്ന വെള്ളം സ്പോഞ്ച് ഉപയോഗിച്ച് ഒപ്പിയെടുത്ത് ബക്കറ്റില്‍ നിറച്ച് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലായി ജീവനക്കാര്‍. ഇരുണ്ട് നിന്ന മൈതാനത്തെ വെളിച്ചത്തിലാക്കി അഞ്ച് മണിയോടെ ഫ്ലെഡ്‌ലിറ്റുകള്‍ മിഴിതുറന്നു. അപ്പോഴേക്കും മഴയും മാറി. ഇതോടെ ആരാധകരുടെ ആവേശം കത്തിക്കയറി. 5.20 ഓടെ ന്യൂസിലന്‍ഡ് താരങ്ങള്‍ സ്റ്റേഡിയത്തിലേക്കിറങ്ങി.


ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. 5.40 ഓടെ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മൈതാനത്തേക്ക് എത്തി. നീലയില്‍ കുളിച്ച ആരാധകര്‍ സ്പോര്‍ട്സ് ഹബില്‍ ആരവമുയര്‍ത്തി. വിരാട് കോഹ്‌ലിയുടെ കൈയിലുള്ള കപ്പില്‍ ചൂടുചായ. തണുപ്പകറ്റാനുള്ള കോഹ്‌ലിയുടെ കൂടെ പരിശീലകന്‍ ശാസ്ത്രിയും കൂടി. മൈതാനത്തെ കുറിച്ച് ഇരുവരും വിലയിരുത്തല്‍ നടത്തുന്നതിനിടെ വീണ്ടും ചാറ്റല്‍ മഴയെത്തി. ടാര്‍പ്പോളിന്‍ കൊണ്ടു വീണ്ടും മൈതാനം മൂടി.

കളി തുടങ്ങാനുള്ള സമയമായി. ഇതിനിടെ, അനൗണ്‍സ്മെന്‍റെത്തി. മഴമൂലം ടോസ് വൈകുമെന്ന്. കാണികളുടെ ആവേശത്തിനു ചൂടുപകര്‍ന്ന് ചാറ്റല്‍ മഴ വകവയ്ക്കാതെ വിരാടും സംഘവും മൈതാനത്ത് ഫുട്ബോള്‍ തട്ടാനിറങ്ങി. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു കാല്പന്ത് തട്ടാനെത്തിയത്. തങ്ങളുടെ ഫുട്ബോള്‍ പാടവം വ്യക്തമാക്കിയതോടെ അവരുടെ തണുപ്പകന്നു. ഏതാണ്ട് ഒരു മണമിക്കൂറോളം അവര്‍ ഫുട്ബോളിനൊപ്പം ചെലവഴിച്ചു. മഴമാറുമെന്ന പ്രതീക്ഷയില്‍ കാണികള്‍ ഗാലറിയില്‍ ഇരിപ്പ് ഉറപ്പിച്ചു. എന്നാല്‍, കളി തുടങ്ങുന്ന സമയമായിട്ടും മഴ സമ്പൂര്‍ണമായി തോരാതെ വന്നതോടെ അവര്‍ നിരാശരായി. എങ്കിലും അവര്‍ കാത്തിരുന്നു.

മൈതാനത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ അധികൃതര്‍ സൂപ്പര്‍ സോപ്പറും സ്പോഞ്ചുകളുമായി അക്ഷീണം പരിശ്രമിച്ചു. ഒടുവില്‍ മഴയുടെ ശബ്ദം നിലച്ചു, മാനത്ത് നക്ഷത്രങ്ങള്‍ വന്നു. തിരുവനന്തപുരം കളിക്കാന്‍ പോകുന്നു, 29 വര്‍ഷങ്ങള്‍ക്കു ശേഷം. എട്ടോവറാക്കി ചുരുക്കിയ മത്സരം 9.30 ഓടെ ആരംഭിക്കുമെന്ന അനൗണ്‍സ്മെന്‍റ് വന്നതോടെ ആവേശം ബൗണ്ടറികടന്നു.


തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.