2018 ഫിഫ ലോകകപ്പിനുള്ള 32 ടീമുകളും തീരുമാനമായി. അവസാനമായി രണ്ടാം പാദ പ്ലേ ഓഫില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി 32-ാമത്തെ ടീമായി പെറുവും എത്തിയതോടെ ടീമുകളുടെ ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് തീരുമാനമായി. ഡിസംബര്‍ ഒന്നിന് മോസ്കോയിലെ ക്രെംലിന് കൊട്ടാരത്തിലാണ് ടീമുകളുടെ ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ്്.
കഴിഞ്ഞ മാസം ഫിഫ പുറത്തിറക്കിയ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് നാലു പോട്ടുകളില്‍ നറുക്കെടുപ്പിനുള്ള ടീമുകളെ തിരിക്കുന്നത്. ഒരു പോട്ടില്‍ എട്ടു ടീമുകള്‍. പോട്ട് ഒന്നില്‍ ആതിഥേയരായ റഷ്യയും പിന്നീട് റാങ്കിംഗില്‍ ആദ്യ ഏഴിലുള്ള ടീമുകളും വരും. അടുത്ത പോട്ടില്‍ അടുത്ത എട്ടു ടീമുകളും മൂന്നാമത്തെ പോട്ടിലും റാങ്കിംഗ് അടിസ്ഥാനത്തില്‍ ടീമുകളെത്തും. നാലാമത്തെയും അവസാനത്തെയും പോട്ടില്‍ റാങ്കിംഗില്‍ താഴെയുള്ള ടീമുകളാണുള്ളത്.
ഒരു ഗ്രൂപ്പില്‍ നാലു ടീമുകളായിരിക്കും ഉണ്ടാകുക. യുവേഫ ഒഴികെ മറ്റൊരു കോണ്ഫെഡറേഷനുകളിലുമുള്ള ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉണ്ടാവില്ല. കുറഞ്ഞത് രണ്ട് യൂറോപ്യന്‍ ടീമുകള്‍ ഒരു ഗ്രൂപ്പില്‍ ഉണ്ടാകാം.
യോഗ്യത നേടിയ ടീമുകൾ
യൂറോപ്പ്- ആതിഥേയരായ റഷ്യ, ജര്‍മനി, ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്്, പോര്‍ച്ചുഗല്‍, ഐസ് ലന്‍ഡ്, സ്പെയിന്, പോളണ്ട്, സെര്‍ബിയ. ക്രൊയേഷ്യ, ഡെന്മാര്ക്ക്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ പ്ലേ ഓഫില്‍ ജയിച്ച് ലോകകപ്പിലെത്തി.
ആഫ്രിക്ക: ഈജിപ്ത്, മൊറോക്കോ, നൈജീരിയ, സെനഗല്‍, ടുണിഷ്യ
കോണ്‍കാകാഫ്: കോസ്റ്റാറിക്ക, മെക്സിക്കോ, പാനമ
ദക്ഷിണ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, പെറു, ഉറുഗ്വെ.
ഏഷ്യ:ഓസ്ട്രേലിയ, ഇറാന്, ജപ്പാന്, സൗദി അറേബ്യ, ദക്ഷിണ കൊറിയ.
പോട്ട് ഒന്ന്- റഷ്യ, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ് ടീമുകളാണുള്ളത്.
പോട്ട് രണ്ട്- സ്പെയിന്, പെറു, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്സിക്കോ, ഉറുഗ്വെ, ക്രൊയേഷ്യ
പോട്ട് മൂന്ന്- ഡെന്മാര്ക്ക്, ഐസ് ലന്‍ഡ്, കോസ്റ്റാ റിക്ക, സ്വീഡന്, ടുണിഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്
പോട്ട് 4- സെര്‍ബിയ, നൈജീരിയ, ഓസ്ട്രേലിയ, ജപ്പാന്, മൊറോക്കോ, പാനമ, ദക്ഷിണ കൊറിയ, സൗദി അറേബ്യ.
പെറു ലോകകപ്പിന്
ലിമ: 2018 ഫിഫ ലോകകപ്പിലേക്കു പെറു യോഗ്യത നേടി. പ്ലേ ഓഫില്‍ പെറു മറുപടിയില്ലാത്ത രണ്ടു ഗോളിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യ പാദം ഗോള്‍രഹിത സമനിലയാകുകയായിരുന്നു. 1982നുശേഷം ആദ്യമായാണ് ലോകകപ്പിനു പെറു യോഗ്യത നേടുന്നത്. ജെഫേഴ്സണ്‍ ഫര്ഫാന്(25) ക്രിസ്റ്റ്യന്‍ റാമോസ് (64) എന്നിവർ ഗോൾ നേടി.