സ്മിത്തിന്‍റെ ചിറകില്‍ ഓസീസ്
സ്മിത്തിന്‍റെ ചിറകില്‍ ഓസീസ്
Friday, November 24, 2017 2:05 PM IST
ബ്രിസ്‌ബെയ്ന്‍: ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനു മുന്നില്‍ ഇനിയുള്ളത് ടീമിന്‍റെ രക്ഷാദൗത്യമാണ്. ഗാബയില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ 302 റണ്‍സ് മറികടക്കാനാണ് സ്മിത്തിന്‍റെയും കൂട്ടരുടെയും ശ്രമം. ഒന്നാം ഇന്നിംഗ്‌സില്‍ 302 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ രണ്ടാം ദിനംകളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് സ്വന്തമാക്കി.

മുന്‍നിരയുടെ തകര്‍ച്ച ഓസീസിനെ തെല്ലൊന്ന് അങ്കലാപ്പിലാക്കിയെങ്കിലും ക്യാപ്റ്റന്‍റെ മനഃസാന്നിധ്യം വിടാത്ത പ്രകടനമാണ് ടീമിന്‍റെ നില മെച്ചപ്പെടുത്തിയത്. 64 റണ്‍സുമായി സ്മിത്തും 44 റണ്‍സ് നേടി ഷോണ്‍ മാര്‍ഷുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. 137 റണ്‍സിനു പിന്നിലാണ് ഓസീസ് ഇപ്പോഴും.

83 റണ്‍സെടുത്ത ജയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. സ്‌റ്റോണ്‍മെന്‍(53), മിലന്‍(56) എന്നിവരും അര്‍ധശതകങ്ങള്‍ സ്വന്തമാക്കി. മോയിന്‍ അലിയും (38) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്നുവീതം വിക്കറ്റുകള്‍ സ്വന്തമാക്കി. പതിവുപോലെ ടീമിലെ ബാറ്റിംഗ് അനിശ്ചിതത്വം തന്നെയാണ് ആഷസിലും സ്മിത്തിനു തലവേദനയുണ്ടാക്കുന്നത്. രണ്ടാമത്തെ സെഷനില്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള താരങ്ങളാണ് പുറത്തു പോയത്. ഹോംവര്‍ക്ക് ചെയ്ത് കരുത്താര്‍ജിച്ച ഇംഗ്ലണ്ടാകട്ടെ ഫീല്‍ഡിംഗ് മികവുകൊണ്ട് സ്മിത്തിനെയും കൂട്ടരെയും അനങ്ങാന്‍ സമ്മതിച്ചില്ല.


കഴിവില്‍ വിശ്വാസമുണ്ടെങ്കിലും ഇംഗ്ലണ്ടിനും ആശങ്കപ്പെടാതിരിക്കാനാകില്ല. നാലുവര്‍ഷം മുമ്പ് ഓസീസ് മണ്ണില്‍ അഞ്ചു ടെസ്റ്റും തോറ്റ് മടങ്ങേണ്ടി വന്നതിന്‍റെ കൈയ്ക്കുന്ന ഓര്‍മകള്‍ അവരെ അലട്ടുന്നുണ്ട്. ജയം അനിവാര്യമാകുന്നതിന് ഓസീസിനുമുണ്ട് കാരണം. സ്വന്തംമണ്ണില്‍ നടന്ന 36 ആഷസുകളില്‍ 24 എണ്ണം ജയിക്കുക എന്ന റിക്കാര്‍ഡാണ് കംഗാരുക്കള്‍ക്കു മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.