അശ്വിന്‌ ഗംഭീരമാക്കി
അശ്വിന്‌ ഗംഭീരമാക്കി
Sunday, January 14, 2018 12:00 AM IST
സെഞ്ചൂറിയന്‍: ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യ ഒന്നാം ദിനം മോശമാക്കിയില്ല. ഓപ്പണിംഗില്‍ ശിഖര്‍ ധവാനു പകരം കെ.എല്‍. രാഹുലിനെയും വിക്കറ്റ്കീപ്പര്‍ സ്ഥാനത്ത് പാര്‍ഥിവ് പട്ടേലിനെയും പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മയെയും കൊണ്ടുവന്നു. എന്നാല്‍ അജിങ്ക്യ രഹാനെയെ ഉള്‍പ്പെടുത്തിയില്ല. രഹാനെ വരുത്താന്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തുമെന്ന് കരുതിയെങ്കിലും അത് ചെയ്തില്ല. അശ്വിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതിന്‍റെ ഗുണവും വന്നു. മൂന്നു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അശ്വിനൊപ്പം ഇഷാന്ത് ശര്‍മമാത്രമാണ് മികച്ച പ്രകടനം നടത്തിയത്.

രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രം (94), ഹഷിം അംല (82) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഫഫ് ഡു പ്ലസി (24), കേശവ് മഹാരാജ് എന്നിവരാണ് ക്രീസില്‍. മൂന്നു വിക്കറ്റിന് 246 എന്ന നിലയില്‍ ശക്തമായി നിന്ന ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായാണ് തകര്‍ന്നത്. അഞ്ചു റണ്‍സ് ചേര്‍ന്നപ്പോള്‍ നഷ്ടമായ മൂന്നു വിക്കറ്റുകളാണ് ആതിഥേയരെ തകര്‍ത്തത്. ഇതില്‍ രണ്ടെണ്ണം റണ്‍ ഔട്ടായിരുന്നു.

ടോസ് നേടി ബാറ്റിംഗിനറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഡീന്‍ എല്‍ഗറും മാര്‍ക്രമും മികച്ച തുടക്കം നല്‍കി. ഇന്ത്യന്‍ പേസര്‍മാര്‍ മികവിലുയരാത്തിടത്ത് അശ്വിന്‍ സ്പിന്‍ ബോളുമായി മികവിലെത്തി. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 85ല്‍ വച്ച് അശ്വിന്‍ എല്‍ഗറെ (31) വിജയ് യുടെ കൈകളിലെത്തിച്ചു. അംലയുമായി ചേര്‍ന്ന് മാര്‍ക്രം അനായാസം സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നു. ഇരുവരും ആധിപത്യം പുലര്‍ത്തുമെന്നു കരുതിയപ്പോള്‍ സെഞ്ചുറിക്ക് ആറു റണ്‍ അകലെ വച്ച് മാര്‍ക്രമിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്‍റെ കൈകളിലെത്തിച്ചു. അംല-മാര്‍ക്രം രണ്ടാം വിക്കറ്റ് സഖ്യം 63 റണ്‍സാണ് എടുത്തത്. അംലയ്‌ക്കൊപ്പം എബി ഡി വില്യേഴ്‌സ് എത്തി. അനായാസം സ്‌കോര്‍ ചെയ്ത അംലയെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടു തവണ വിട്ടുകളഞ്ഞു.


അംല 14ല്‍നില്‍ക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിരലില്‍ തട്ടി പോയി. അശ്വിനായിരുന്നു ബൗളര്‍. 30ലെത്തിപ്പോള്‍ ഇഷാന്തിന്‍റെ പന്തില്‍ പാര്‍ഥിവ് പട്ടേലിനും ഗ്ലൗസിലൊതുക്കാനായില്ല. അംല-ഡിവില്യേഴ്‌സ് കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി തികച്ചശേഷം ഇന്ത്യക്ക് അടുത്ത ബ്രേക് ത്രൂ ലഭിച്ചു. ഡിവില്യേഴ്‌സിന്‍റെ (20) സ്റ്റംപ് ഇഷാന്ത് തെറിപ്പിച്ചു. പിന്നീട് അംലയ്‌ക്കൊപ്പം വിശ്വസ്തനായ നായകന്‍ ഫഫ് ഡു പ്ലസി ചേര്‍ന്നപ്പോള്‍ വീണ്ടും ഇന്ത്യ കളി കൈവിടുമെന്നു തോന്നി. 47 റണ്‍സാണ ഈ സഖ്യം നേടിയത്. അംലയെ (82) റണ്‍ ഓട്ടാക്കി പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. അംല പോയതിനിനു തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ ക്വിന്‍റണ്‍ ഡി കോക്കും വെറോണ്‍ ഫിലാന്‍ഡറും കൂടാരം കയറി. ഡി കോക്കിനെ അശ്വിന്‍ നായകന്‍ കോഹ് ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഫിലാന്‍ഡര്‍ റണ്‍ ഔട്ടുമായി. ആറു വിക്കറ്റിന് 251ലേക്കു ആതിഥേയര്‍ താണു. എന്നാല്‍ ഡുപ്ലസിക്കൊപ്പം കേശവ് മഹാരാജ് പിടിച്ചുനിന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാക്കാതെ ദക്ഷിണാഫ്രിക്ക ആദ്യ ദിനം പൂര്‍ത്തിയാക്കി.

സ്‌കോര്‍ബോര്‍ഡ് / ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്

ബാറ്റിംഗ്

എല്‍ഗര്‍ സി വിജയ് ബി അശ്വിന്‍ 31, മാര്‍ക്രം സി പട്ടേല്‍ ബി അശ്വിന്‍ 94, അംല റണ്‍ ഔട്ട് 82, ഡി വില്യേഴ്‌സ് ബി ഇഷാന്ത് 20, ഡു പ്ലസി നോട്ടൗട്ട് 24, ഡി കോക്ക് സി കോഹ്‌ലി ബി അശ്വിന്‍ 0, ഫിലാന്‍ഡര്‍ റണ്‍ ഔട്ട് 0, മഹാരാജ് നോട്ടൗട്ട് 10, എക്‌സ്ട്രാസ് 8, ആകെ ആറു വിക്കറ്റിന് 90 ഓവറില്‍ 269.

ബൗളിംഗ്

ബുംറ 18-4-57-0, ഷാമി 11-2-46-0, ഇഷാന്ത് 16-3-32-1, പാണ്ഡ്യ 14-4-37-0, അശ്വിന്‍ 31-8-90-3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.