ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഗപ്ടിലിന്
ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍  റണ്‍സ് ഗപ്ടിലിന്
Saturday, February 17, 2018 12:15 AM IST
ഓക്‌ലന്‍ഡ്: അന്താരാഷ് ട്ര ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനെന്ന റിക്കാര്‍ഡ് മാര്‍ട്ടിന്‍ ഗപ്ടില്‍ സ്വന്തമാക്കി. ത്രിരാഷ ട്ര ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ സെഞ്ചുറി നേടിയതോടെ ഗപ്ടില്‍ പല റിക്കാര്‍ഡുകളാണ് തിരുത്തിയത്. ന്യൂസിലന്‍ഡിനുവേണ്ടി വേഗത്തിലുള്ള സെഞ്ചുറി നേടിയ റിക്കാര്‍ഡ് ഗപ്ടില്‍ സ്വന്തമാക്കി.

49 പന്തില്‍നിന്നാണ് കിവീസ് ഓപ്പണര്‍ സെഞ്ചുറിയിലെത്തിയത്. 54 പന്തില്‍ 105 റണ്‍സ് നേടിയാണ് ഗപ്ടില്‍ പുറത്തായത്. മുന്‍ കിവീസ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലം 50 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഗപ്ടില്‍ തിരുത്തിയത്. ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മക്കല്ലത്തിന്‍റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡും ഗപ്ടില്‍ മാറ്റിയെഴുതി. മത്സരത്തില്‍ താരം 58 റണ്‍സ് കടന്നതോടെ മക്കല്ലത്തിന്‍റ 2140 റണ്‍സ് കടന്നു. നിലവില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ 73 ട്വന്‍റി 20യില്‍ 34.18 ശരാശരിയില്‍ രണ്ടു സെഞ്ചുറിയുടെയും 15 അര്‍ധ സെഞ്ചുറിയുടെയും അകമ്പടിയില്‍ 2188 റണ്‍സ് എടുത്തിട്ടുണ്ട്.


ഈ ഐപിഎല്‍ സീസണില്‍ ഒരു ടീമുകളും ഗപ്ടിലിനെ സ്വന്തമാക്കിയിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ബാറ്റിംഗിലൂടെ തന്‍റെ മാരക ബാറ്റിംഗാണ് ഗപ്ടിൽ എല്ലാവരെയും കാണിച്ചുകൊടുത്തത്. ട്വന്‍റി 20യിലെ റണ്‍ വേട്ടക്കാരില്‍ ഗപ്ടിലും മക്കല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ്. 55 ട്വന്‍റി 20യില്‍ 52.86 ശരാശരിയില്‍ 1956 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ പേരില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.