ഇന്ത്യയ്ക്ക് മിന്നും ജയം; ട്വന്‍റി-20യിലും പരമ്പര നേട്ടം
ഇന്ത്യയ്ക്ക് മിന്നും ജയം; ട്വന്‍റി-20യിലും പരമ്പര നേട്ടം
Sunday, February 25, 2018 1:36 AM IST
കേപ്ടൗൺ: കുട്ടിക്രിക്കറ്റിന്‍റെ ആവേശം മുഴുവൻ നിറഞ്ഞ വിധിനിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഏഴ് റൺ‌സിന് ആതിഥേയരെ കെട്ടുകെട്ടിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 172, ദ.ആഫ്രിക്ക- 20 ഓവറിൽ ആറ് വിക്കറ്റിന് 165.സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.

173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർബോർഡിൽ പത്ത് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ റീസ ഹെൻട്രിക്സിനെ (7) നഷ്ടമായി. പിന്നാലെയെത്തിയ നായകൻ ഡുമിനിയുമായി ചേർന്ന് ഡേവിഡ് മില്ലർ രക്ഷാപ്രവർ‌ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോർ 45ൽ നിൽക്കെ മില്ലറും മടങ്ങി. 24 റൺസായിരുന്നു മില്ലറുടെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ ഹാറോ ഹെൻട്രിച്ച് ക്ലാസനെ ഒരറ്റതത് കാഴ്ചക്കാരനായി നിർത്തി ഡുമിനി ബാറ്റിംഗിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. സ്കോർ 79ൽ നിൽക്കെ താളം കണ്ടെത്താൻ വിഷമിച്ച ക്ലാസനും മടങ്ങി. ഹർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

ഇതിനിടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കൻ നായകൻ അർധശതകം തികച്ചു. എന്നാൽ ഇതിനു പിന്നാലെ താക്കൂറിന്‍റെ പന്തിൽ കൂറ്റൻ അടിക്കു മുതിർന്ന ഡുമിനിയെ നായകൻ രോഹിത് ശർമ പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ ക്രിസ് മോറിസിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ബുംറയുടെ വേഗമേറിയ പന്ത് പ്രതിരോധിക്കാനാവാതെ മോറിസ് ക്്ലീൻ ബൗൾഡ്. ഇന്ത്യൻ ക്യാംപ് വിജയം സ്വപ്നം കണ്ട നിമിഷമായിരുന്നു അത്. എന്നാൽ, വിജയംതീരം തൊട്ടടുത്തെത്തിയെന്ന് ആശ്വസിച്ചിരിക്കെയാണ് ക്രിസ്റ്റ്യൻ യോങ്കർ എന്ന അരങ്ങേറ്റക്കാരൻ നീലപ്പടയ്ക്കെതിരെ കൊടുങ്കാറ്റയത്. നേരിട്ട ബൗളർമാരെയെല്ലാം യോങ്കർ അടിച്ചോടിച്ചു. നാല്പപതുവാരയ്ക്കകത്തു നിന്ന ഫീൽഡർമാരെയെല്ലാവരെയുംതന്നെ ബൗണ്ടറിലൈനിന് സമീപത്തേക്ക് ഇറക്കി നിർത്തേണ്ട അവസ്ഥയായിരുന്നു നായകൻ രോഹിത് ശർമയ്ക്ക്.

കൈയിലൊതുങ്ങിയെന്ന് കരുതിയ മത്സരവും പരമ്പരയും കൈവിട്ടേക്കുമെന്ന് ഭീതി ഇന്ത്യൻ ക്യാംപിലും ആരാധകരുടെ മുഖത്തും നിഴലിച്ചു. താക്കൂർ എറിഞ്ഞ 18ാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റൺസാണ് യോങ്കർ വാരിക്കൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ യുസ്വേന്ദ്ര ചാഹലിന്‍റെ റൺമഴ പെയ്ത ഓവറിനെ ഓർമിപ്പിക്കും വിധമായിരുന്നു ഈ ഓവർ. 19ാം ഓവർ എറിഞ്ഞ ബുംറയ്ക്കും കിട്ടി ആവശ്യത്തിന് തല്ല. 16 റൺസാണ് ഈ ഓവറിൽ പിറന്നത്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 18 റൺസ്. യോങ്കർ മിന്നും ഫോമിൽ നിൽക്കെ മത്സരഫലം പ്രവചനാതീതമായി തുടർ‌ന്നു. എന്നാൽ, ഈ ഓവറിൽ 11 റൺസ് മാത്രമാണ് ആതിഥേയർക്ക് നേടാനായത്. അങ്ങനെ മത്സരവിജയവും പരമ്പരയും ഇന്ത്യയുടെ കൈപ്പടിയിൽ.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖർ ധവാൻ(47), സുരേഷ് റെയ്ന(43) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നെങ്കിലും നായകൻ ജെ.പി.ഡുമിനി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയും ചെയ്തു. നായകന്‍റെ റോളിൽ ഓപ്പണിംഗിന് ഇറങ്ങിയ രോഹിത് ശർമ(11) ആദ്യം പുറത്തായി. ഇതിനുശേഷമെത്തിയ സുരേഷ് റെയ്ന സിക്സറുമായാണ് തുടങ്ങിയത്. ശേഷം ഒരറ്റത്ത് റെയ്ന മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞപ്പോൾ ധവാന് ബൗണ്ടറികൾ കണ്ടെത്താൻ കഴിഞ്ഞില്ല.

സ്കോർ 79ൽ റെയ്ന വീണു. തബ്രയ്സ് ഷംസിയുടെ പന്തിൽ ബെഹാർദീൻ പിടച്ചാണ് റെയ്ന മടങ്ങിയത്. അഞ്ചു ബൗണ്ടറികളും ഒരു സിക്സറും റെയ്ന പായിച്ചു. കഴിഞ്ഞ മത്സരത്തിലെ ഹീറോ മനീഷ് പാണ്ഡെ(13) അധികനേരം ക്രീസിൽ ചെലവഴിച്ചില്ല. സ്കോർ 126ൽ ധവാനും മടങ്ങി. മൂന്നു ബൗണ്ടറികൾ മാത്രമാണ് 40 പന്തുകൾ നീണ്ട ഇന്നിംഗ്സിൽ അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ധോണി(11 പന്തിൽ 12), ഹാർദിക് പാണ്ഡ്യ(17 പന്തിൽ 21), ദിനേശ് കാർത്തിക്( അഞ്ചു പന്തിൽ 13) എന്നിവർ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി. അക്സർ പട്ടേൽ(1), ഭുവനേശ്വർ കുമാർ(3) എന്നിവർ പുറത്താകാതെനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.