ഹാട്രിക്കിൽ റൊണാൾഡോയ്ക്ക് 50
ഹാട്രിക്കിൽ റൊണാൾഡോയ്ക്ക് 50
Tuesday, March 20, 2018 12:36 AM IST
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 50-ാം ഹാട്രിക് നേടിയ മത്സരത്തിൽ റയൽ മാഡ്രിഡിന് വന്പൻ ജയം. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റൊണാൾഡോയുടെ നാലു ഗോൾ ബലത്തിൽ റയൽ 6-3ന് ജിറോണിനെ കീഴടക്കി.

അത്‌ലറ്റിക്കോ മാഡ്രിഡിനെ വിയ്യാറയൽ 2-1നു കീഴടക്കിയതോടെ അത്‌ലറ്റിക്കോ ബിൽബാവോയെ 2-0നു മറികടന്ന ബാഴ്സലോണ ലീഗ് കിരീടത്തിലേക്ക് അടുത്തു. 29 കളികൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 75 പോയിന്‍റും അത്‌ലറ്റിക്കോയ്ക്ക് 64 പോയിന്‍റും റയൽ മാഡ്രിഡിന് 60 പോയിന്‍റുമാണുള്ളത്.

11, 47, 64, 90+1 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് താരം റൊണാൾഡോയുടെ ഗോളുകൾ. മിന്നും ഫോമിലുള്ള റൊണാൾഡോ കഴിഞ്ഞ 11 മത്സരങ്ങളിൽനിന്നായി 21 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. ലൂകാസ് വസ്ക്വസ് (59-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (86-ാം മിനിറ്റ്) എന്നിവർ റയലിന്‍റെ പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യൻ സ്താനി (29, 67 മിനിറ്റുകൾ), ജുആൻപ് (88-ാം മിനിറ്റ്) എന്നിവരാണ് ജിറോണിന്‍റെ ഗോൾ നേട്ടക്കാർ.


എനസ് ഉനലിന്‍റെ (82, 90+1 മിനിറ്റുകൾ) ഇരട്ട ഗോളാണ് വിയ്യാറയലിന് അത്‌ലറ്റിക്കോയ്ക്കെതിരേ 2-1ന്‍റെ ജയമൊരുക്കിയത്. 20-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അന്‍റോണിയ ഗ്രീസ്മാൻ മുന്നിലെത്തിച്ചതിനുശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ പതനം. പാകോ അൽകാസേർ (എട്ടാം മിനിറ്റ്), ലയണൽ മെസി (30-ാം മിനിറ്റ്) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേടിയത്. ലീഗിൽ മെസിയുടെ 25-ാം ഗോളായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.